സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് ആക്രമിച്ചു! സംഭവത്തിലെ പ്രധാന പ്രതി പൊലിസ് പിടിയിൽ, അറസ്റ്റിലായത് ഒലിവ് ജീവിതത്തിനിടയിൽ: ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. തോട്ടക്കാട്ടുകര ഓലിപറമ്ബില്‍ സോളമനാണ് (29) പിടിയിലായത്.തോട്ടക്കാട്ടുകര സീ സാള്‍ട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവം. മലപ്പുറം സ്വദേശി റിന്‍ഷാദ് നടത്തുന്ന സ്പായില്‍ സോളമന്റെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാ പിരിവ് ചോദിച്ച് എത്തിയിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ സോളമനെ പ്രത്യേക അന്വേഷണ സംഘം ബെഗംളൂരു മടിവാളയില്‍ വെച്ചാണ് പിടികൂടിയത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സംഘത്തെ പ്രതി ആയുധം ഉപയോഗിച്ച് ആക്രമിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.
പത്തോളം കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ റൂറല്‍ ജില്ല പോലീസ് മേധാവി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ കാപ്പ ചുമത്തിയിരുന്നു. ആഴ്ചയിലൊരു ദിവസം സ്‌റ്റേഷനില്‍ ഹാജരാവുക, കേസുകളില്‍ ഉള്‍പ്പെടാതിരിക്കുക എന്നിങ്ങനെയായിരുന്നു കാപ്പ വ്യവസ്ഥകള്‍. ഇത് ലംഘിച്ചാണ് പ്രതി സ്പായില്‍ ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha
























