മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും. മൂന്ന് കപ്പലുകളിൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് 'ദുണഗിരി', സർവേ കപ്പലായ 'സൻഷോധക്', ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ 'അഗ്രയ്' എന്നിവ ഉൾപ്പെടുന്നു. പ്രതിരോധ മേഖലയിൽ കേവലം ആയുധങ്ങൾ വാങ്ങുന്ന ഒരു രാജ്യം എന്ന നിലയിൽ നിന്ന് മാറി,
സ്വയംപര്യാപ്തമായ ഒരു സൈനിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ എഞ്ചിനീയർമാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ കപ്പലുകളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.നാവികസേനയുടെ കരുത്തുറ്റ സ്റ്റെൽത്ത് ഫ്രിഗേറ്റായ ‘ദുണഗിരി’ ആധുനിക ആയുധ സംവിധാനങ്ങളാലും സെൻസറുകളാലും സജ്ജമാണ്. ബ്രഹ്മോസ് സർഫസ്-ടു-സർഫസ് മിസൈലുകളും മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ സിസ്റ്റവുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. സമുദ്രയുദ്ധത്തിൽ ശത്രുക്കളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഈ കപ്പൽ അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
തീരദേശ, ആഴക്കടൽ ഹൈഡ്രോഗ്രാഫിക് സർവേകൾക്കായി രൂപകൽപ്പന ചെയ്ത കപ്പലാണ് ‘സൻഷോധക്’. സമുദ്രത്തെക്കുറിച്ചുള്ള ഭൂമിശാസ്ത്രപരമായ വിവരങ്ങൾ ശേഖരിക്കാൻ പ്രതിരോധ, സിവിലിയൻ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം. ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളുകൾ, റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിളുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അർനാല ക്ലാസിൽ പെട്ട നാലാമത്തെ ആന്റി സബ്മറൈൻ വാർഫെയർ കപ്പലാണ് ‘അഗ്രയ്’. ആഴം കുറഞ്ഞ വെള്ളത്തിലെ മുങ്ങിക്കപ്പൽ ഭീഷണികളെ കണ്ടെത്താനും നേരിടാനും ഈ കപ്പൽ സജ്ജമാണ്.
ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ലോഞ്ചറുകൾ, അത്യാധുനിക സോണാർ സംവിധാനങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.ഈ മൂന്ന് കപ്പലുകളുടെയും വരവോടെ ഹൈഡ്രോഗ്രാഫിക് സർവേയിങ്, അണ്ടർവാട്ടർ വാർഫെയർ, സമുദ്രയുദ്ധം എന്നീ മേഖലകളിൽ നാവികസേനയുടെ ശേഷി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്.'ദുണഗിരി'യെ അതിശക്തവും നൂതനവുമായ യുദ്ധക്കപ്പലായാണ് നാവികസേന വിശേഷിപ്പിക്കുന്നത്. അത്യാധുനിക ആയുധങ്ങളും സെൻസർ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള ഈ കപ്പലിൽ ബ്രഹ്മോസ് സർഫസ്-ടു-സർഫസ് മിസൈലുകളും മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















