Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

കേന്ദ്രം പറന്നിറങ്ങും... മുല്ലപ്പെരിയാര്‍ മരം മുറിക്കല്‍ വിവാദത്തില്‍ നിന്നും റദ്ദാക്കി തലയൂരി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്‌പെന്‍ഷന്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍; തന്റെ നന്ദി കത്ത് കാരണം എല്ലാം തീപിടിച്ചതില്‍ സ്റ്റാലിന് കടുത്ത നിരാശ; കേന്ദ്രത്തിന്റെ സഹായം തേടാനുറച്ച് സ്റ്റാലിന്‍

11 NOVEMBER 2021 08:51 AM IST
മലയാളി വാര്‍ത്ത

ജഗതി ശ്രീകുമാറിന്റെ ഒരു കത്ത് കമ്പില്‍ കൊളുത്തി അവന്‍... എന്ന ഡയലോഗിന് ശേഷം മലയാളികള്‍ ഒരു കത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യുന്നത് ഇതാദ്യമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനയച്ച നന്ദി കത്താണ് എല്ലാം കേരളമറിഞ്ഞത്. അല്ലെങ്കില്‍ വനത്തിനുള്ളില്‍ ഈച്ചപോലുമറിയാതെ പട്ടാപകല്‍ മരം മുറി നടന്നേനെ. ഒരു നന്ദി കത്ത് ഇത്ര തീപിടിക്കുമെന്ന് സ്റ്റാലിന്‍ ഓര്‍ത്തില്ല.

തമിഴ്‌നാടിന്റെ ആവശ്യത്തിന് വഴങ്ങി മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താനായി 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നല്‍കിയ അനുമതി റദ്ദാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതോടെ കടുത്ത നിരാശയിലാണ് സ്റ്റാലിന്‍. കേന്ദ്ര നിയമങ്ങള്‍ തെറ്റിച്ചെന്നാണ് കേരളം പറയുന്നത്. എന്നാല്‍ ആ പറയുന്ന തെറ്റിച്ച നിയമം ശരിയാക്കാന്‍ സ്റ്റാലിന്‍ മുന്നിട്ടിറങ്ങും. കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനിരിക്കുകയാണ് സ്റ്റാലിന്‍. അതോടെ കേന്ദ്ര സംഘം മുല്ലപ്പെരിയാറില്‍ പറന്നിറങ്ങും. പിന്നെ എല്ലാം ശരിയാകും.

 



അതേ സമയം ഉത്തരവ് റദ്ദാക്കിയതോടെ വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഉത്തരവ് ഇറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതും വിഷയം തണുപ്പിക്കാനാണ്. എന്നാല്‍, വിഷയം തണുക്കുമോ, തിളയ്ക്കുമോ എന്നത് കേസില്‍ സുപ്രീം കോടതി എന്തുപറയും എന്നതിനെ ആശ്രയിച്ചിരിക്കും. കേസ് ഇന്നു പരിഗണിക്കാനിടയില്ലെന്നും ശനിയാഴ്ച പരിഗണിക്കുമെന്നുമാണ് സൂചന.

പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മരങ്ങള്‍ മുറിക്കുന്നതിന് കേന്ദ്ര വനംവന്യജീവി മന്ത്രാലയത്തിന്റെ അനുമതി നേടുന്നതടക്കമുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഉത്തരവ് റദ്ദാക്കുന്നതില്‍ അപാകതയില്ലെന്ന് കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി ഇത് ഉള്‍പ്പെടുത്തിയത്. ബെന്നിച്ചന്‍ തോമസ് ഈ മാസം അഞ്ചിനിറക്കിയ അനുമതി ഉത്തരവ് വന്‍ കോളിളക്കം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഏഴാം തീയതി താല്‍ക്കാലികമായി മാറ്റിവച്ചുകൊണ്ട് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ മറ്റൊരുത്തരവിറക്കിയിരുന്നു.

 



അതേസമയം കള്ളക്കളി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. സര്‍ക്കാര്‍ നടപടികളുടെ രേഖകള്‍ പുറത്തുവരുകയും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഓരോ ദിവസവും തിരുത്തിപ്പറയുകയും ചെയ്തതോടെ സര്‍ക്കാരിനെ വെട്ടിലാക്കുന്ന രാഷ്ട്രീയപ്രശ്‌നമായി ഇതു മാറിയിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി നന്ദി അറയിച്ചുകൊണ്ട് കത്തു നല്‍കിയപ്പോഴാണ് മുഖ്യമന്ത്രിയും താനും അറിഞ്ഞതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അനുമതി ജല വിഭവ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനപ്രകാരമാണെന്ന് ബെന്നിച്ചന്‍ തോമസ് ഇറക്കിയ ഉത്തരവില്‍ പരാമര്‍ശമുണ്ടായി. മുറിക്കേണ്ട മരങ്ങള്‍ തിട്ടപ്പെടുത്താന്‍ തമിഴ്‌നാടുമായി സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്ന് വനം മന്ത്രി പറഞ്ഞതും വെട്ടിലായി. രേഖകള്‍ പുറത്തുവന്നതോടെ ജലവിഭവ വകുപ്പാണ് പരിശോധനയില്‍ പങ്കെടുത്തതെന്നായി വനം മന്ത്രിയ്ക്ക് തിരുത്തേണ്ടി വന്നു.

 



മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ കേരള പ്രതിനിധി കൂടിയായ ജലവിഭവ അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്ട്‌സില്‍ അനുമതിയുടെ നടപടിക്രമം തുടരുന്നുവെന്ന് രേഖപ്പെടുത്തിയതായും വനം മന്ത്രി പറഞ്ഞു.

സംയുക്ത പരിശോധനയില്‍ പങ്കെടുത്തത് വനംവകുപ്പുകാരാണെന്നും തന്റെ വകുപ്പ് അറിഞ്ഞിട്ടില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വനംവകുപ്പുകാരാണ് പരിശോധനയില്‍ പങ്കെടുത്തതെന്ന് ഇന്നലെ റോഷി അഗസ്റ്റിനു വേണ്ടി നിയമസഭയില്‍ മറുപടി പറഞ്ഞ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പറഞ്ഞു. അനുമതി നല്‍കാന്‍ ജലവിഭവ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ ഓഫീസില്‍ നവംബര്‍ ഒന്നിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ലെന്ന് റോഷി അഗസ്റ്റിനും ഉറപ്പിച്ച് പറയുന്നു. ഇങ്ങനെ മാറിമറിഞ്ഞുള്ള പരാമര്‍ശമാണ് കൂടുതല്‍ വെട്ടിലാക്കുന്നത്. ഇതാണ് തമിഴ്‌നാടിന് അനുഗ്രഹമാകുന്നതും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (39 minutes ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (1 hour ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (2 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (5 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (5 hours ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (6 hours ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (6 hours ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (6 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (7 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (7 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (7 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (7 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (7 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (8 hours ago)

Malayali Vartha Recommends