ഒരു കലാലയ രാഷ്ട്രീയ കൊലപാതകത്തിൽ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് ഇതിനു മുൻപ് ഇത്ര ദയാരഹിതമായി പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്; സഹനത്തിൻ്റെ രാഷ്ട്രീയ മുഖം മാറ്റി വൻമരങ്ങളുടെ വീഴ്ചയെ പ്രതി സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച നേതാക്കളുടെ പട്ടികയിൽ പോലും മലയാളിയായ ഒരു കോൺഗ്രസ് നേതാവും ഉണ്ടായിരുന്നില്ല; കെ സുധകാരനെ വിമർശിച്ച് അരുൺകുമാർ

ഒരു കലാലയ രാഷ്ട്രീയ കൊലപാതകത്തിൽ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് ഇതിനു മുൻപ് ഇത്ര ദയാരഹിതമായി പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണെന്ന് മാധ്യമപ്രവർത്തകൻ അരുൺകുമാർ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു കലാലയ രാഷ്ട്രീയ കൊലപാതകത്തിൽ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് ഇതിനു മുൻപ് ഇത്ര ദയാരഹിതമായി പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. സഹനത്തിൻ്റെ രാഷ്ട്രീയ മുഖം മാറ്റി വൻമരങ്ങളുടെ വീഴ്ചയെ പ്രതി സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച നേതാക്കളുടെ പട്ടികയിൽ പോലും മലയാളിയായ ഒരു കോൺഗ്രസ് നേതാവും ഉണ്ടായിരുന്നില്ല.
കോൺഗ്രസിനെ ജനഹൃദയങ്ങളിൽ തിരിച്ചെത്തിക്കാനുള്ള ഒരാശയവും രാഷ്ട്രീയ പരിപാടിയും ഇല്ലന്ന സാക്ഷ്യപ്പെടുത്തലാണ് ഈ ഗോത്രീയ വൈരനയം. തുന്നിചേർക്കാനുള്ള കത്തികളാണ് കോൺഗ്രസിൻ്റെ ആയുധപുരകളിലുണ്ടായിരുന്നത്. അങ്ങനെയാണ് ഒരു ബഹുസ്വര രാജ്യത്തെ തുന്നിക്കുട്ടിയെടുത്തത്. ആ കത്തിയെടുത്ത് ആത്മഹത്യ ചെയ്യരുത്.
ആർദ്രമാകാനാകുന്നില്ലങ്കിൽ പോട്ടെ പക്ഷേ അനുതാപരഹിതമാകരുത് ഒരു പ്രസ്താവനയും. ഒരാളെ കൊല്ലാൻ പാകത്തിൽ കത്തിയമർത്തുമ്പോൾ, അതും ജീവിച്ചു തുടങ്ങിയ ഒരു ജീവനെ തർക്ക വിരോധം കൊണ്ടു മാത്രം എന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അയാളിലെ ഭാവം എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?
അത്രയും ക്രൂരതയും വന്യമായ പകയും ഒരിക്കലും ഒരു രാഷ്ട്രീയ വികാരമേയല്ല. അതു കറതീർന്ന ക്രിമിനലിൻ്റെ സ്വ ഭാവമാണ്. അതു സെമി കേഡറല്ല, ഫുള്ള് ക്രിമിനലിസമാണെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha
























