ആ കോട്ടയം സ്വദേശിയിലേക്ക് ഇനി വെറും മണിക്കൂറുകൾ മാത്രം, വി.ഐ.പിയെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന? കാവ്യയുടെയും ദിലീപിന്റെയും അടക്കം 7 പേരുടെ ശബ്ദസാമ്പിള്‍ പരിശോധിക്കും, വിഐപി താനല്ലെന്ന് അവകാശപ്പെട്ട കോട്ടയം സ്വദേശി മെഹബൂബിന്റേയും ശബ്ദ സാമ്പിൾ ശേഖരിക്കും...നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ നിർണായക ഹൈക്കോടതി വിധി നാളെ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയത്. ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞത്.
അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ ദിലീപ് വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം.
ഇതിനിടെ, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്ര കുമാർ ആരോപിക്കുന്ന വിഐപിയെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. കോട്ടയത്തെ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ കാര്യം വാർത്തയാതിന് പിറകെ ആ വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശി മെഹബൂബ് രംഗത്തെത്തി.
എന്നാൽ ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽ വ്യവസായിയുടെ മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും പറഞ്ഞതിന് പിന്നാലെ മെഹബൂബ് അബ്ദുള്ളയുടെ മൊഴി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തുയേക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയില്ല. ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണുള്ളത്. ദിലീപിന്റെ ഹോട്ടല്‍ സംരംഭമായ 'ദേ പുട്ടി'ന്റെ ഖത്തറിലെ ഒരു പങ്കാളിയാണ്. 3 വര്‍ഷം മുന്‍പു ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ഹോട്ടല്‍ പങ്കാളികളായ രണ്ടു പേരും ഒപ്പമുണ്ടായിരുന്നു. ഖത്തറില്‍ ഹോട്ടല്‍ തുടങ്ങുന്നതിന്റെ ഭാഗമായാണു പോയത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെ സംസാരിച്ചിട്ടില്ല. അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ മാത്രമുള്ള വ്യക്തിബന്ധവുമില്ല.അന്വേഷണ ഉദ്യോഗസ്ഥരാരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ദിലീപിന്റെ സഹോദരനെയും അറിയില്ല. എന്റെ പേര് കേസുമായി ബന്ധപ്പെട്ട് വരുന്നതെന്തുകൊണ്ടാണെന്ന് അറിയില്ല.നുണ പരിശോധനയുള്‍പ്പെടെ അന്വേഷണവുമായി ഏതു തരത്തിലും സഹകരിക്കാന്‍ തയാറാണെന്നും മെഹ്ബൂബ് പറഞ്ഞു.
ദിലീപിന്റെ വീടു സന്ദര്‍ശിച്ച വിഐപി മെഹ്ബൂബ് ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയിലുള്ള വ്യക്തി സംസാരിക്കുന്നതിന്റെ സാംപിള്‍ പരിശോധന പൂര്‍ത്തിയാക്കാതെ നിഗമനങ്ങളിലെത്താനാവില്ലെന്നു പൊലീസ് വിശദീകരിക്കുന്നു.
മെഹ്ബൂബിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. ശബ്ദസാമ്പിൾ പരിശോധിച്ച ശേഷമായിരിക്കും മെഹബൂബിനെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.കൂടാതെ കാവ്യയുടെയും ദിലീപിന്റെയും അടക്കം 7 പേരുടെ ശബ്ദസാമ്പിള്‍ പരിശോധിക്കും.അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ആറാംപ്രതിയാണ് വി.ഐ.പി.
ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്തദിവസം കോടതിയില്‍ സമര്‍പ്പിക്കും. ഇരുപതിനാണ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും.
കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു.
മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്‍റെ പുതിയ നീക്കമെന്ന ചോദ്യവും ഹർജി പരിഗണിക്കവെ കോടതിയുയർത്തി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് ഹർജിയിൽ വിധി പറയുക.
https://www.facebook.com/Malayalivartha