യുവതിയെയും കൂട്ടി പാർക്കിലെത്തിയ യുവാവ് അനാശാസ്യ പ്രവൃത്തികളിൽ ഏർപ്പെട്ടു! ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി; സംഭവസ്ഥലം ലഹരി മാഫിയയുടെയും അനാശാസ്യ പ്രവര്‍ത്തനത്തിന്റെയും താവളമായി മാറിയെന്ന് ആക്ഷേപം

പയ്യന്നൂരിൽ യുവതിയെയും കൂട്ടി അനാശാസ്യത്തിനെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി. ചിറ്റാരിക്കൊവ്വലിലെ തണല്‍ പാര്‍കിലാണ് സംഭവം. ലഹരി മാഫിയയുടെയും അനാശാസ്യ പ്രവര്‍ത്തനത്തിന്റെയും താവളമായി പാര്‍ക് മാറിയിട്ടുണ്ടെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം അനാശാസ്യ പ്രവൃത്തികള്‍ ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കൈ തല്ലി ഒടിച്ചതെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്റെ വാക്കുകൾ. എ ആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ യുവാവാണ് കടുംകൈക്ക് മുതിര്‍ന്നതെന്നാണ് ആക്ഷേപം. സംഭവം പുറം ലോകമറിഞ്ഞ തോടെ പൊലീസ് ഇടപെട്ടതായും വിവരമുണ്ട്.
പാര്‍കില്‍ എന്തും ആകാമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സന്ദര്‍ശകര്‍ പറയുന്നു. കമിതാക്കളെ മാത്രമല്ല, വിദ്യാര്‍ഥിനിനികളെ പോലും ഇവിടെ ചിലര്‍ ചൂഷണത്തിനെത്തിക്കുന്നതായും പൊലീസ് ഇടപെടാത്തത് പരിസരത്ത് സമൂഹ വിരുദ്ധര്‍ക്ക് തണലായി മാറിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക്മുന്നേ ഇത്തരത്തില്‍ അനാശാസ്യത്തിലേര്‍പെട്ടതായി പറയുന്ന നാലുപേരെ പകല്‍ സമയത്ത് പിടികൂടിയ സംഭവവുമുണ്ടായി.
കഴിഞ്ഞ ദിവസം എക്സൈസ് സംഘം പരിസരത്ത് വെച്ച് വന്‍ ലഹരിമരുന്നുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. പാര്‍കിനും പരിസരത്തും പൊലീസ് പട്രോളിംഗ് ഏര്‍പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് കുടുംബവുമായും സുഹൃത്തുക്കള്‍ക്കൊപ്പവും എത്തുന്നവര്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha






















