ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ഭരണഘടനാ വിരുദ്ധമാണ്; നിയമഭേദഗതിയ്ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ആവശ്യമില്ല; ഓർഡിനൻസ് വിവാദങ്ങളിൽ ഗവര്‍ണര്‍ക്ക് മറുപടി നല്‍കി സര്‍ക്കാര്‍

ലോകായുക്ത നിയമഭേദഗതിയെ ചൊല്ലിയുളള വിവാദത്തില്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കി സര്‍ക്കാര്‍. നിലവിലെ നിയമത്തിലെ സെക്ഷന്‍ 14 ഭരണഘടനാ വിരുദ്ധമാണ്. അതിനാലാണ് ഭേദഗതി വേണ്ടിവരുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഇതിന് രാഷ്‌ട്രപതിയുടെ അംഗീകാരം ആവശ്യമില്ല. വിഷയത്തില്‍ എ.ജിയുടെ നിയമോപദേശവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
ലോകായുക്ത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ പരാതിയിലും ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്‌ക്കരുതെന്ന് പ്രതിപക്ഷ സംഘടനകള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇത് ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
ഓര്‍ഡിനന്‍സ് ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളയുന്നതാണെന്നും അതിനാല്‍ നിയമഭേദഗതി രാഷ്‌ട്രപതിയ്‌ക്ക് വിടണമെന്നുമാണ് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടത്. എന്നാല്‍ 1999ല്‍ ലോകായുക്ത നിയമം നിലവില്‍ വന്നശേഷം പലതവണ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഈ ഭേദഗതിയ്‌ക്കും രാഷ്‌ട്രപതിയുടെ അംഗീകാരം വേണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.
https://www.facebook.com/Malayalivartha
























