മദ്യം വാങ്ങാനായി പണം ഇല്ലാതിരുന്നതോടെ അച്ഛമ്മയുടെ അടുത്തെത്തി! ആദ്യം സ്നേഹത്തോടെ പെരുമാറി, വള പണയംവെക്കാനായി ചോദിച്ചു.. നൽകാതിരുന്നതോടെ പിറകിൽനിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറിയിരുന്ന് മൂക്കും വായയും പൊത്തിപ്പിടിച്ചു... കൗസല്യ ബഹളംവെച്ചതോടെ തലയിണയെടുത്ത് മുഖത്തമർത്തി മരണം ഉറപ്പുവരുത്തിയശേഷം വളയും മാലയും ഊരിയെടുത്ത് സ്ഥലംവിട്ടു... ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും കൊലപതാകം പുറത്ത് വന്നത് ആ ഒരൊറ്റ തെളിവിൽ...

നാടിനെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിവ് സഹിതം പിടിച്ചത്. കടലാശ്ശേരിയിലെ ഊമൻപിള്ളി കൗസല്യ(78)യെ മാർച്ച് 25-ന് വൈകീട്ട് ഏഴോടെയാണ് കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്. മകന്റെ മകൻ ഗോകുലിനെ (32) ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ആഭരണങ്ങൾ മോഷ്ടിക്കാനായി കൗസല്യയെ ഇയാൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പണയപ്പെടുത്തിയ വള ധനകാര്യസ്ഥാപനത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും വളയും മാലയും കാണാത്തത് സംശയത്തിനിടയാക്കി. മരണത്തിൽ സംശയമുണ്ടെന്ന് രണ്ടാമത്തെ മകൻ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് പറയുന്നതിങ്ങനെയായിരുന്നു.. സംഭവം നടന്ന ദിവസം രാവിലെ പതിനൊന്നോടെ ഗോകുൽ കൗസല്യ താമസിക്കുന്ന വീട്ടിൽ എത്തിയിരുന്നു. എന്നാൽ, വഴിയിൽ നാട്ടുകാരെ കണ്ടപ്പോൾ മടങ്ങി. ഉച്ചതിരിഞ്ഞ് രണ്ടരയോടെ വീണ്ടുമെത്തി. ആദ്യം സ്നേഹത്തോടെ പെരുമാറി, വള പണയംവെക്കാനായി ചോദിച്ചു. കള്ളുകുടിക്കാനല്ലേ’ എന്നു പറഞ്ഞ് കൗസല്യ നൽകിയില്ല. ഇതേത്തുടർന്ന് ഗോകുൽ കൗസല്യയെ പിറകിൽനിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറിയിരുന്ന് മൂക്കും വായയും പൊത്തിപ്പിടിച്ചു. കൗസല്യ ബഹളംവെച്ചതോടെ തലയിണയെടുത്ത് മുഖത്തമർത്തി കൊലപ്പെടുത്തി. മരണം ഉറപ്പുവരുത്തിയശേഷം വളയും മാലയും ഊരിയെടുത്ത് സ്ഥലംവിടുകയായിരുന്നു. പിന്നാലെ ഡോക്ടർക്ക് തോന്നിയ സംശയത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
https://www.facebook.com/Malayalivartha























