മകന് ചുംബനം നല്‍കി ഫോണ്‍ വെച്ചതാണ്... സന്തോഷത്തിന്റെ രാവ് പുലര്‍ന്നത് പക്ഷേ ദുഃഖ വാര്‍ത്തയുമായി! കുറെയധികം സ്വപ്നങ്ങൾ അവർക്കുണ്ടായിരുന്നു... എന്താണ് ഞങ്ങളുടെ കുട്ടിയ്ക്ക് സംഭവിച്ചത്! അവസാനത്തെ പോസ്റ്റ് ഭർത്താവിനൊപ്പം ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്നും.. റിഫയുടെ മൃതദേഹം നാട്ടിലെത്തിക്കും... പ്രിയപ്പെട്ടവളുടെ വിയോഗവാർത്ത വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമവും ബന്ധുക്കളും

പ്രശസ്ത വ്‌ളോഗറും ആൽബം താരവുമായ കോഴിക്കോട് ബാലശേരി കാക്കൂർ സ്വദേശി അരനാട്ടിൽ റിഫ മെഹ്നൂവിനെ (21) ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവ് മെഹ്നൂവിനൊപ്പം ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കഴിഞ്ഞ മാസമാണ് റിഫ നാട്ടിൽ നിന്നു ദുബായിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കും.
ബന്ധുവീട്ടില്‍ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു. ദുബൈയിലെ കരാമയില്‍ പര്‍ദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇന്‍സ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹത്തിലെത്തി. വിവാഹ ജീവിതം ആസ്വദിച്ചു തീരുന്നതിനു മുമ്പേയാണ് മടക്കം. പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യുട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിനു ശേഷമാണ് വ്‌ലോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹനു ചാനല്‍ എന്ന പേരിലാണ് വ്‌ളോഗ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌ക്കാരങ്ങള്‍, യാത്ര എന്നിവയായിരുന്നു റിഫയുടെ ഇഷ്ടവിഷയങ്ങള്‍. ഭര്‍ത്താവ് മെഹനാസും നിരവധി സംഗീത ആല്‍ബം ചെയ്തിട്ടുണ്ട്.
റിഫയുടെ വേര്‍പാട് ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. അമ്പലപ്പറമ്പില്‍ റാഷിദ് - ഷെറീന ദമ്പതികളുടെ മകള്‍ റിഫ ഷെറിനെ ചൊവ്വാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടത്. വീണുമരിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. തിങ്കളാഴ്ച്ച രാത്രി ഒമ്പതിന് മാതാപിതാക്കളും മകന്‍ ഹസാന്‍ മെഹ്നുവുമായും വിഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നല്‍കിയാണ് ഫോണ്‍ വെച്ചത്. സന്തോഷത്തിന്റെ രാവ് പുലര്‍ന്നത് പക്ഷേ ദുഃഖ വാര്‍ത്തയുമായാണ്. ചൊവ്വാഴ്ച ദുബൈയിലുള്ള ബന്ധുക്കള്‍ മുഖേന വീട്ടുകാരെ തേടിയെത്തിയത് മരണ വാര്‍ത്ത. ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങള്‍ റിഫയുടെ മനസ്സിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























