Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇത്ര പ്രതീക്ഷിച്ചില്ല... വളരെ വേഗം യുക്രെയ്‌നെ കീഴടക്കാമെന്ന് കരുതിയ റഷ്യന്‍ സൈന്യത്തിന് തെറ്റി; തകര്‍ച്ചയിലും റഷ്യന്‍ സൈന്യം തിരിച്ചടിച്ചതോടെ പതറി റഷ്യ; കീവിലേക്കുള്ള പാതയില്‍ ദിവസങ്ങളായി കാത്തുകിടക്കുന്ന സൈനിക വ്യൂഹത്തിനു മുന്നോട്ടുനീങ്ങാന്‍ കഴിയാത്തത് വലിയ തിരിച്ചടി

04 MARCH 2022 08:43 AM IST
മലയാളി വാര്‍ത്ത

യുദ്ധത്തിലേക്ക് എടുത്ത് ചാടിയ റഷ്യയ്ക്ക് ഒരിഞ്ച് മുന്നോട്ട് കുതിക്കാനാകുന്നില്ല. യുക്രെയ്ന്‍ തലസ്ഥാനത്തേക്കു മുന്നേറാന്‍ റഷ്യ ശ്രമം തുടരുന്നുവെങ്കിലും ശക്തമായ ആക്രമണമാണ് വരുന്നത്. കീവിലേക്കുള്ള പാതയില്‍ ദിവസങ്ങളായി കാത്തുകിടക്കുന്ന സൈനികവ്യൂഹത്തിനു മുന്നോട്ടുനീങ്ങാന്‍ കഴിയാത്തത് റഷ്യയ്ക്കു വലിയ വെല്ലുവിളിയായിട്ടുണ്ട്.

പാശ്ചാത്യ ഉപരോധവും റൂബിളിന്റെ തകര്‍ച്ചയും വ്യവസായികളുടെയും നിക്ഷേപകരുടെയും പലായനവും അവരെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയാണ്. കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണം നടക്കുമ്പോഴും റഷ്യന്‍ സൈന്യത്തിനു പൂര്‍ണമായി പിടിച്ചെടുക്കാനായത് തുറമുഖനഗരമായ ഖേഴ്‌സന്‍ മാത്രമാണ്. ഹര്‍കീവ്, ചെര്‍ണീവ്, മരിയുപോള്‍ എന്നീ നഗരങ്ങളില്‍ കനത്ത നാശമുണ്ടായെങ്കിലും നിയന്ത്രണം ഇപ്പോഴും യുക്രെയ്‌നു തന്നെയാണ്.

 



കരിങ്കടലില്‍നിന്നു കീവിലേക്കുള്ള പാത റഷ്യയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. ജനവാസമേഖയില്‍ റഷ്യ തുടരുന്ന ഷെല്ലിങ് മൂലം മരിയുപോള്‍ ഒറ്റപ്പെട്ടു. വൈദ്യുതിയും വെള്ളവും നിലച്ചു. ജനങ്ങളെ ഒഴിപ്പിക്കാനാകുന്നില്ല. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തിനെതിരായ പരാതിയില്‍ രാജ്യാന്തര കോടതി അന്വേഷണം ആരംഭിച്ചു.

ചെറുത്തുനില്‍പ് തുടരുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. സഖ്യരാജ്യങ്ങളില്‍ നിന്ന് ദിവസേന ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവസാനം വരെ പോരാട്ടം തുടരുമെന്നും പ്രസിഡന്റ്.

 



സൈനികനടപടി തുടരുമെന്നും അണ്വായുധം ഉപയോഗിക്കുന്ന കാര്യം ചിന്തയിലില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്. യുക്രെയ്‌നു പിന്നാലെ ജോര്‍ജിയയും യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അപേക്ഷ നല്‍കി. മോള്‍ഡോവയും അപേക്ഷിക്കാനൊരുങ്ങുന്നു.

കീവ് തലസ്ഥാനം പിടിക്കാന്‍ വന്ന റഷ്യന്‍ സൈനികവ്യൂഹം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പ്രധാനപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. നഗരവാസികളുടെ അപ്രതീക്ഷിതവും അവിശ്വസനീയവുമായ പ്രതിരോധവും ഇന്ധന, ഭക്ഷ്യ ക്ഷാമവും ഗതാഗതക്കുരുക്കുമാണ് മുന്നേറ്റം അസാധ്യമാക്കിയത്. കഴിഞ്ഞ 3 ദിവസത്തിനിടെ ഈ സൈന്യത്തിന് അല്‍പം പോലും മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞിട്ടില്ല. സുമി, ഹര്‍കീവ് മേഖലകളില്‍ ടാങ്കുകളും വാഹനങ്ങളും ഉപേക്ഷിച്ച് സൈനികര്‍ രക്ഷപ്പെടുന്നതും റഷ്യയ്ക്കു തിരിച്ചടിയാകുന്നു.

 



റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ആന്ദ്രെ സുഖൊവെത്‌സ്‌കി (47) യുക്രെയ്‌നില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ന്‍ ആക്രമണത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സുഖൊവെത്‌സ്‌കി റഷ്യയുടെ സിറിയന്‍ ദൗത്യത്തിലും പങ്കാളിയായിരുന്നു.

അതേസമയം റഷ്യയും യുക്രെയ്‌നും തമ്മില്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയില്‍ യുദ്ധമേഖലകളില്‍ നിന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷിതപാതയൊരുക്കാന്‍ ധാരണയായി. ഇവിടെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതും പരിഗണിക്കും. മൂന്നാംഘട്ട ചര്‍ച്ച വൈകാതെ നടത്താനും തീരുമാനമായി. അതേസമയം, യുക്രെയ്‌നിലെ ഒലിവിയ തുറമുഖത്ത് ബംഗ്ലദേശ് ചരക്കുകപ്പലായ ബംഗ്ലാര്‍ സമൃദ്ധിയില്‍ മിസൈല്‍ വീണ് ഒരാള്‍ മരിച്ചു. ഒഡേസ തുറമുഖത്ത് എസ്‌ത്തോണിയന്‍ ചരക്കുകപ്പല്‍ മൈന്‍ സ്‌ഫോടനത്തെത്തുടര്‍ന്നു മുങ്ങി 4 പേരെ കാണാതായി.


റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്നു പലായനം ചെയ്തവര്‍ 10 ലക്ഷം കഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതില്‍ പകുതിയിലേറെ പേര്‍ പോളണ്ടിലാണ് അഭയം തേടിയത്. ഹംഗറി, മോള്‍ഡോവ എന്നിവയാണ് അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഹര്‍കീവില്‍ നടക്കുന്ന മിസൈല്‍, ബോംബ് ആക്രമണങ്ങളാണ് കഴിഞ്ഞ 2 ദിവസത്തിനിടെ പലായനം വര്‍ധിപ്പിച്ചത്. യുക്രെയ്ന്‍ ജനസംഖ്യയുടെ 2% ഒരാഴ്ച കൊണ്ട് അയല്‍രാജ്യങ്ങളില്‍ അഭയം തേടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (41 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (58 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (2 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (2 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (3 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (3 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (4 hours ago)

Malayali Vartha Recommends