Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഭ്രാന്ത് പിടിച്ച് നാട്ടുകാരിളകി! കല്ലിടാൻ ഉദ്യോ​ഗസ്ഥർക്ക് പേടി... പിണറായിക്ക് മേൽ കുറ്റിയടിച്ചു! അധികൃതർ ഭയന്നോടി....

26 MARCH 2022 10:21 PM IST
മലയാളി വാര്‍ത്ത

ജനങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള പ്രതിഷേധം കനത്തതോടെ സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം സ്വീകരിച്ചിരിക്കുകയാണ്. പോലീസ് സുരക്ഷയില്ലാതെ സര്‍വ്വേ തുടരാനാകില്ലെന്ന നിലപാടിലാണ് കെ റെയിലിനായി സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിലപാട്. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തി വെച്ചതെന്നാണ് കെ റെയില്‍ അധികൃതർ സർക്കാരിന് വിശദീകരണം നല്‍കിയിരിക്കുന്നത്.

ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളത്ത് ആദ്യമേ സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് സുരക്ഷയില്ലാതെ സർവ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാ‌ട് സ്വീകരിച്ചതോടെയാണ് സർവ്വേ നിർത്തിവച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ.

വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല എന്നാണ് അറിയിച്ചത്. എന്നാല്‍ എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര പിറവം കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടല്‍ തുടരേണ്ടത് എന്നതിനാല്‍ പ്രതിരോധിക്കാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സമരസമിതിയും.

പ്രദേശത്ത് ബിജെപിയും കോണ്‍ഗ്രസും ഇന്ന് മുതല്‍ ചോറ്റാനിക്കരയില്‍ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തത്കാലത്തേയ്ക്ക് ഇന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

പ്രതിഷേധം ഉയരുന്നതിനാൽ സാമൂഹികാഘാത സർവേയ്ക്കു കൂടുതൽ സമയം വേണമെന്ന് സർവേ നടത്തുന്ന കേരള വോളന്ററി ഹെൽത്ത് സർവീസ്, കെ–റെയിൽ കോർപറേഷനോട് ഇപ്പോൾ ആവശ്യപ്പെട്ടു. ഏപ്രിലിൽ സർവേ പൂർത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സർവേ നടപടികൾ നീളുമെന്ന് ഏജന്‍സി വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഏജൻസി നിലവിൽ സർവേ നടത്തുന്നത്.

പ്രതിഷേധക്കാര്‍ വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണ്. വ്യാഴാഴ്ച പിറവത്ത് സര്‍വ്വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ യാതൊരു സുരക്ഷയുമില്ലാതെ സര്‍വ്വേ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയില്‍ ഇനി 12 കിലോമീറ്റര്‍ മാത്രമേ സര്‍വ്വേ പൂര്‍ത്തിയാക്കാനുള്ളൂ. പോലീസ് സംരക്ഷണയുണ്ടെങ്കില്‍ പ്രതിസന്ധിയില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ ഡിവൈഎഫ്‌ഐയുടെ ജനസഭ എന്ന പേരില്‍ കെ റെയില്‍ അനുകൂല പരിപാടി ചോറ്റാനിക്കരയില്‍ നടത്തുന്നുണ്ട്.

അതേസമയം, കല്ലിടൽ നിർത്തിവച്ചെന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നും നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ റെയിൽ കോർപറേഷൻ എംഡി വി.അജിത് കുമാർ പറഞ്ഞു. ബോധവൽക്കരണ പ്രവർത്തനങ്ങൾ കെ റെയില്‍ കോർപറേഷൻ നടത്തുന്നുണ്ട്. ജനങ്ങൾ പദ്ധതിയെക്കുറിച്ച് മനസിലാക്കിയിട്ടുണ്ട്. ചിലയിടങ്ങളിലെ പ്രതിഷേധത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധ സൂചകമായി അതിരടയാളക്കല്ലുകൾ വ്യാപകമായി പിഴുതു മാറ്റുന്നത് സർവേ നടപടികളെ തടസ്സപ്പെടുത്തുകയാണ്. ഇതിലൂടെയുള്ള കോർപറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. പിഴുതുമാറ്റിയ കല്ലുകൾ വീണ്ടും സ്ഥാപിച്ചാൽ ഇനിയും പിഴുതെറിയുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ മുന്നറിയിപ്പ്. 

സർവേയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥർക്ക് സംഘർഷത്തിനിടെ ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്. പലർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. പ്രതിഷേധം ശമിപ്പിക്കാൻ സിപിഎമ്മും പദ്ധതിയെ സംബന്ധിച്ച് വിശദീകരിക്കാൻ ഭവന സന്ദർശനത്തിന് ഒരുങ്ങുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (37 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (53 minutes ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (5 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends