Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഭ്രാന്ത് പിടിച്ച് നാട്ടുകാരിളകി! കല്ലിടാൻ ഉദ്യോ​ഗസ്ഥർക്ക് പേടി... പിണറായിക്ക് മേൽ കുറ്റിയടിച്ചു! അധികൃതർ ഭയന്നോടി....

26 MARCH 2022 10:21 PM IST
മലയാളി വാര്‍ത്ത

ജനങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള പ്രതിഷേധം കനത്തതോടെ സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം സ്വീകരിച്ചിരിക്കുകയാണ്. പോലീസ് സുരക്ഷയില്ലാതെ സര്‍വ്വേ തുടരാനാകില്ലെന്ന നിലപാടിലാണ് കെ റെയിലിനായി സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിലപാട്. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തി വെച്ചതെന്നാണ് കെ റെയില്‍ അധികൃതർ സർക്കാരിന് വിശദീകരണം നല്‍കിയിരിക്കുന്നത്.

ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളത്ത് ആദ്യമേ സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് സുരക്ഷയില്ലാതെ സർവ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാ‌ട് സ്വീകരിച്ചതോടെയാണ് സർവ്വേ നിർത്തിവച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ.

വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല എന്നാണ് അറിയിച്ചത്. എന്നാല്‍ എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര പിറവം കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടല്‍ തുടരേണ്ടത് എന്നതിനാല്‍ പ്രതിരോധിക്കാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സമരസമിതിയും.

പ്രദേശത്ത് ബിജെപിയും കോണ്‍ഗ്രസും ഇന്ന് മുതല്‍ ചോറ്റാനിക്കരയില്‍ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തത്കാലത്തേയ്ക്ക് ഇന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

പ്രതിഷേധം ഉയരുന്നതിനാൽ സാമൂഹികാഘാത സർവേയ്ക്കു കൂടുതൽ സമയം വേണമെന്ന് സർവേ നടത്തുന്ന കേരള വോളന്ററി ഹെൽത്ത് സർവീസ്, കെ–റെയിൽ കോർപറേഷനോട് ഇപ്പോൾ ആവശ്യപ്പെട്ടു. ഏപ്രിലിൽ സർവേ പൂർത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സർവേ നടപടികൾ നീളുമെന്ന് ഏജന്‍സി വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഏജൻസി നിലവിൽ സർവേ നടത്തുന്നത്.

പ്രതിഷേധക്കാര്‍ വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണ്. വ്യാഴാഴ്ച പിറവത്ത് സര്‍വ്വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ യാതൊരു സുരക്ഷയുമില്ലാതെ സര്‍വ്വേ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയില്‍ ഇനി 12 കിലോമീറ്റര്‍ മാത്രമേ സര്‍വ്വേ പൂര്‍ത്തിയാക്കാനുള്ളൂ. പോലീസ് സംരക്ഷണയുണ്ടെങ്കില്‍ പ്രതിസന്ധിയില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ ഡിവൈഎഫ്‌ഐയുടെ ജനസഭ എന്ന പേരില്‍ കെ റെയില്‍ അനുകൂല പരിപാടി ചോറ്റാനിക്കരയില്‍ നടത്തുന്നുണ്ട്.

അതേസമയം, കല്ലിടൽ നിർത്തിവച്ചെന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നും നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ റെയിൽ കോർപറേഷൻ എംഡി വി.അജിത് കുമാർ പറഞ്ഞു. ബോധവൽക്കരണ പ്രവർത്തനങ്ങൾ കെ റെയില്‍ കോർപറേഷൻ നടത്തുന്നുണ്ട്. ജനങ്ങൾ പദ്ധതിയെക്കുറിച്ച് മനസിലാക്കിയിട്ടുണ്ട്. ചിലയിടങ്ങളിലെ പ്രതിഷേധത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധ സൂചകമായി അതിരടയാളക്കല്ലുകൾ വ്യാപകമായി പിഴുതു മാറ്റുന്നത് സർവേ നടപടികളെ തടസ്സപ്പെടുത്തുകയാണ്. ഇതിലൂടെയുള്ള കോർപറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. പിഴുതുമാറ്റിയ കല്ലുകൾ വീണ്ടും സ്ഥാപിച്ചാൽ ഇനിയും പിഴുതെറിയുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ മുന്നറിയിപ്പ്. 

സർവേയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥർക്ക് സംഘർഷത്തിനിടെ ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്. പലർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. പ്രതിഷേധം ശമിപ്പിക്കാൻ സിപിഎമ്മും പദ്ധതിയെ സംബന്ധിച്ച് വിശദീകരിക്കാൻ ഭവന സന്ദർശനത്തിന് ഒരുങ്ങുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (23 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (28 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (39 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends