Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പെന്‍ഷന്‍ വാങ്ങുന്ന സ്റ്റാഫുകളുടെ വിവരങ്ങളോ കൈപ്പറ്റുന്ന തുക സംബന്ധിച്ചോ യാതൊരുവിവരവും ധനവകുപ്പിന്റെ കൈവശമില്ല... സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്ന് വര്‍ഷങ്ങളായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനെതിനെക്കുറിച്ച് സംസ്ഥാന ധനവകുപ്പിന് അറിവില്ലെന്ന് വ്യക്തമാക്കി അധികൃതര്‍

05 APRIL 2022 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കേരളം പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ചില കാര്യങ്ങളിലൊക്കെ ഒരു പടി മുമ്പിലാണ്. ചിലതിലൊക്കെ വളരെ പിന്നിലും. കണ്ടില്ലേ രാജ്യത്ത് എവിടെയും നടപ്പാക്കാത്ത മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കേരളം കച്ചച്ചെക്കെട്ടി ഇറങ്ങിയത്.

ഇത്ര മനോഹരമായ ആചാരങ്ങള്‍ വേറെ എവിടെയുണ്ട് എന്നാണ് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും സുപ്രീംക്കോടതിയും കേരളത്തോട് ചോദിച്ചത്.

 



വാര്‍ദ്ധക്യ പെന്‍ഷനും വിധവ പെന്‍ഷനും തുടങ്ങി സാധാരണക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക കിടക്കുമ്പോഴും എന്തിന് പോലീസിന്റെ വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പണം നല്‍കാനില്ലാത്ത സര്‍ക്കാരാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നെന്ന കാര്യവും പ്രസകത്മാണ്. പക്ഷെ ഇപ്പോഴിതാ അടുത്ത പുലിവാല് പിടിച്ചിരിക്കുകയാണ് സര്‍ക്കാര്‍.


സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്ന് വര്‍ഷങ്ങളായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനെതിനെക്കുറിച്ച് സംസ്ഥാന ധനവകുപ്പിന് അറിവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.




പെന്‍ഷന്‍ വാങ്ങുന്ന സ്റ്റാഫുകളുടെ വിവരങ്ങളോ കൈപ്പറ്റുന്ന തുക സംബന്ധിച്ചോ യാതൊരുവിവരവും ധനവകുപ്പിന്റെ കൈവശമില്ല. പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ വിവരങ്ങള്‍ ചോദിച്ച് പാലക്കാട് കേരളശ്ശേരി സ്വദേശി പി. രാജീവ് നല്‍കിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് ധനകാര്യവകുപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

രണ്ടായിരം മുതല്‍ വിവിധ സര്‍ക്കാരുകളിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ കൈപ്പറ്റിയ ശമ്പളവും പെന്‍ഷന്‍ വിവരങ്ങളുമാണ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ സംബന്ധിച്ച് ധനകാര്യ അധികാരമില്ലെന്നും കേരള സര്‍വീസ് റൂള്‍സ് പാര്‍ട്ട് മൂന്നിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിഭാഗം എന്ന നിലയില്‍ ധനവകുപ്പ് ഒരു ഉപദേശക ഏജന്‍സിയായാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിശദീകരണം.




പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ നിയന്ത്രിക്കുന്ന വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പൊതുഭരണവകുപ്പാണ് പുറപ്പെടുവിക്കുന്നത്. ഇതേക്കുറിച്ച് ധനവകുപ്പിന് രേഖകളൊന്നും ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ വിവരാവകാശ അപേക്ഷയിലെ മറുപടിയില്‍ വിശദീകരിച്ചു.


പേഴ്‌സണല്‍ സ്റ്റാഫിന് വന്‍ തുക ശമ്പളമായും പെന്‍ഷനായും നല്‍കുന്നതിനെതിരേ ഗവര്‍ണറുടെയും സുപ്രീം കോടതിയുടെയും വിമര്‍ശനം ഉള്‍പ്പെടെയുള്ളപ്പോഴാണ് ധനകാര്യവകുപ്പിന് ഇതു സംബന്ധിച്ച് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കുന്നത്. സംഗതി കൊള്ളാം. ധനവകുപ്പ് അറിയാതെ ഒരു നോട്ടു പോലും അനങ്ങില്ലെന്നാണല്ലോ കേട്ടിട്ടുള്ളത്.


പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചാല്‍ ഫണ്ട് സംബന്ധിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ധനവകുപ്പാണെന്നാണ് ഇത്രേയും കാലും കരുതിയിരുന്നത്. ഏതായാലും ധനവകുപ്പ് ഒരു ഉപദേശക ഏജന്‍സി മാത്രമാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ എന്ന് സാരം. തീര്‍ന്നില്ല അടുത്ത പണിയും കിട്ടി.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. ചാന്‍സലര്‍ എന്ന നിലയിലാണ് ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഒന്നാം എതിര്‍കക്ഷിയാണ് ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വകലാശാല, വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.


കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പുനര്‍നിയമന ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും അഭിഭാഷകര്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തെ തള്ളിയിരുന്നു.


പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനര്‍നിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു.


ഇങ്ങനെ പ്രവര്‍ത്തിക്കാനാകില്ലെന്നും ചാന്‍സലര്‍ പദവി ഒഴിയുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെ അനുകൂലിച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും പ്രമുഖരടക്കം രംഗത്ത് വരികയും ചെയ്തിരുന്നു. അവിടം കൊണ്ടു തീരുന്നില്ല കാര്യങ്ങള്‍. ഇത്രയും തിരിച്ചടിയുണ്ടായിട്ടും സഖാക്കന്‍മാരുടെ മുഖ്യമന്ത്രി തള്ളിന് ഒരു കുറവുമില്ല. കാസര്‍കോട് വ്യവസായ വകുപ്പിന്റെ കെ എല്‍-ഇഎംഎല്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം.


നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാന്‍ കഴിയൂ എന്ന സന്ദേശം ഉണര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി ദീപം തെളിയിക്കുന്നു എന്നായിരുന്നു അനൗണ്‍സ്‌മെന്റ്.ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ചേരാത്ത വാക് പ്രയോഗങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (9 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (9 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (9 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (9 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (9 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (9 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (9 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (11 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (11 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (11 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (11 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (12 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (12 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (12 hours ago)

Malayali Vartha Recommends