Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

ഇത് അതുക്കും മേലെ... യോദ്ധ സിനിമ പോലെ റഷ്യ യുക്രെയിന്‍ യുദ്ധത്തിലെ സ്‌കെലന്‍സ്‌കിയെ പോലെ കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് നേതാവിനെതിരെ ചെക്ക് വിളിച്ചു; എംഎം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന അസോസിയേഷന്‍ നേതാവിന്റെ ചീട്ട് തെറിച്ചു; അശോകിനെ തൊടാന്‍ മടിച്ച് വൈദ്യുതി മന്ത്രി കൈമലര്‍ത്തി

07 APRIL 2022 10:36 AM IST
മലയാളി വാര്‍ത്ത

മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ പേഴ്‌സണല്‍ മുന്‍ സ്റ്റാഫംഗവും സിപിഎം അസോസിയേഷന്‍ നേതാവുമായ എംജി സുരേഷ് കുമാര്‍ നേതാവിന് ഇതിലും വലിയ നാണക്കേടില്ല. എ.കെ.ബാലന്‍ വൈദ്യുതി മന്ത്രിമാരായിരിക്കെയും പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍. ഇപ്പോള്‍ പവര്‍ സിസ്റ്റം എന്‍ജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ്. ഏറെ പ്രശസ്തനായ ബി ആശോക് ഐഎഎസിനോട് കളിച്ച ഏറെ പ്രശസ്തനായ അസോസിയേഷന്‍ നേതാവിന് തന്നെ പണികിട്ടി. നിലപാടുകള്‍ കൊണ്ട് ശക്തനായ ബി അശോക് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണോ ഒന്നും നോക്കിയില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാക്കളെല്ലാം കണ്ണൂരിലുള്ളപ്പോള്‍ സമരം നയിച്ച നേതാവിന് തന്നെ ചെക്ക് വിളിച്ചു.

ബി അശോകിനെ തൊടാന്‍ മന്ത്രി പോലും ധൈര്യം കാട്ടിയില്ല. കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിനെ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി തന്നെ വ്യക്തമാക്കിയത്. ജീവനക്കാരുടെ പ്രതിഷേധം തെറ്റല്ല. നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം പ്രതിഷേധം. തര്‍ക്കങ്ങള്‍ ഒഴിവാക്കി മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഓരോരുത്തരും ശ്രമിക്കണം. ചെയര്‍മാനുമായി കാര്യങ്ങള്‍ സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

 



വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനും സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിനെ ഇന്നലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടിയെ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി ന്യായീകരിച്ചു. ഇതോടെ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോകും സംഘടനകളുമായുള്ള തുറന്നപോര് എല്‍ഡിഎഫിനും തലവേദനയായി.

ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ആക്ഷേപം ഉന്നയിക്കുകയും വിലക്ക് മറികടന്ന് സത്യഗ്രഹം നടത്തുകയും ചെയ്തതിനാണ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരമാണ് ഇപ്പോഴത്തെ പ്രകോപനം. സത്യഗ്രഹം നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും ബോര്‍ഡ് റൂമില്‍ തള്ളിക്കയറിയവര്‍ക്ക് എതിരെയും നടപടി പ്രഖ്യാപിച്ചിട്ടില്ല.



വൈദ്യുതി ഭവനു മുന്നില്‍ സത്യഗ്രഹം നടക്കുന്നതിനിടെ വനിതകള്‍ ഉള്‍പ്പെടെ അന്‍പതോളം സമരക്കാര്‍, ഏഴാം നിലയില്‍ ചെയര്‍മാന്‍ ബി. അശോകിന്റെ നേതൃത്വത്തില്‍ യോഗം നടന്ന ബോര്‍ഡ് റൂമിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇവര്‍ മുദ്രാവാക്യം മുഴക്കിയതിനെത്തുടര്‍ന്ന് അരമണിക്കൂറോളം യോഗം തടസ്സപ്പെട്ടു. പൊലീസ് എത്തിയെങ്കിലും ഇടപെട്ടില്ല. തുടര്‍ന്ന് നേതാക്കളെത്തി സമരക്കാരെ പിന്തിരിപ്പിച്ചു. വൈദ്യുതി ഭവന്റെ എല്ലാ നിലകളിലും പ്രകടനം നടത്തിയ ശേഷമാണ് ഇവര്‍ പിന്‍വാങ്ങിയത്.

അതേസമയം, ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരത്തെ ഗൗരവമായി കാണുന്നില്ലെന്നു ചെയര്‍മാന്‍ ബി.അശോക് പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ സ്ഥാപിത താല്‍പര്യമാണ് സമരത്തിനു പിന്നില്‍. സമരത്തിനു ജീവനക്കാരുടെ പിന്തുണയില്ലെന്നും അശോക് പറഞ്ഞു.

അതിനിടെ വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനും സിപിഎം സംഘടനകളുമായുള്ള തുറന്ന പോര് വൈദ്യുതി വിതരണത്തെയും ഉപഭോക്തൃ സേവനങ്ങളെയും ബാധിച്ച സാഹചര്യത്തില്‍ റഗുലേറ്ററി കമ്മിഷന്‍ ഇടപെടണമെന്ന് ആവശ്യം. കമ്മിഷന്‍ ഇടപെട്ട് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ഇന്നലെ ഹിയറിങ്ങില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു വേണ്ടി ഹാജരായ ഡിജോ കാപ്പന്‍, ചെയര്‍മാന്‍ പ്രേമന്‍ ദിനരാജിനോട് ആവശ്യപ്പെട്ടു.

 



റഷ്യ–യുക്രെയ്ന്‍ യുദ്ധം പോലെയാണു പോരെന്നും ബോംബ് ഇടുന്നില്ലെന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നും കാപ്പന്‍ പറഞ്ഞു. തെളിവു നല്‍കാന്‍ എത്തിയ മറ്റു ചിലരും കാപ്പനെ പിന്തുണച്ചു. കമ്മിഷന്‍ ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല.

എന്തായാലും നേതാവിന് മേല്‍ കൈവച്ച ചെയര്‍മാന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഒരു തീരുമാനം ആകാനാണ് സാധ്യത. അതേസമയം ബി അശോകിനെ തൊട്ടാല്‍ അതും തീക്കളിയാകും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (36 minutes ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (1 hour ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (1 hour ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (1 hour ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (2 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (2 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (2 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (3 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (3 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (4 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (4 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (4 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (4 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (5 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (5 hours ago)

Malayali Vartha Recommends