Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

ഇത് അതുക്കും മേലെ... യോദ്ധ സിനിമ പോലെ റഷ്യ യുക്രെയിന്‍ യുദ്ധത്തിലെ സ്‌കെലന്‍സ്‌കിയെ പോലെ കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് നേതാവിനെതിരെ ചെക്ക് വിളിച്ചു; എംഎം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന അസോസിയേഷന്‍ നേതാവിന്റെ ചീട്ട് തെറിച്ചു; അശോകിനെ തൊടാന്‍ മടിച്ച് വൈദ്യുതി മന്ത്രി കൈമലര്‍ത്തി

07 APRIL 2022 10:36 AM IST
മലയാളി വാര്‍ത്ത

മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ പേഴ്‌സണല്‍ മുന്‍ സ്റ്റാഫംഗവും സിപിഎം അസോസിയേഷന്‍ നേതാവുമായ എംജി സുരേഷ് കുമാര്‍ നേതാവിന് ഇതിലും വലിയ നാണക്കേടില്ല. എ.കെ.ബാലന്‍ വൈദ്യുതി മന്ത്രിമാരായിരിക്കെയും പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍. ഇപ്പോള്‍ പവര്‍ സിസ്റ്റം എന്‍ജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ്. ഏറെ പ്രശസ്തനായ ബി ആശോക് ഐഎഎസിനോട് കളിച്ച ഏറെ പ്രശസ്തനായ അസോസിയേഷന്‍ നേതാവിന് തന്നെ പണികിട്ടി. നിലപാടുകള്‍ കൊണ്ട് ശക്തനായ ബി അശോക് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണോ ഒന്നും നോക്കിയില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാക്കളെല്ലാം കണ്ണൂരിലുള്ളപ്പോള്‍ സമരം നയിച്ച നേതാവിന് തന്നെ ചെക്ക് വിളിച്ചു.

ബി അശോകിനെ തൊടാന്‍ മന്ത്രി പോലും ധൈര്യം കാട്ടിയില്ല. കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിനെ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി തന്നെ വ്യക്തമാക്കിയത്. ജീവനക്കാരുടെ പ്രതിഷേധം തെറ്റല്ല. നിയമവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം പ്രതിഷേധം. തര്‍ക്കങ്ങള്‍ ഒഴിവാക്കി മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഓരോരുത്തരും ശ്രമിക്കണം. ചെയര്‍മാനുമായി കാര്യങ്ങള്‍ സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

 



വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനും സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിനെ ഇന്നലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടിയെ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി ന്യായീകരിച്ചു. ഇതോടെ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോകും സംഘടനകളുമായുള്ള തുറന്നപോര് എല്‍ഡിഎഫിനും തലവേദനയായി.

ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ആക്ഷേപം ഉന്നയിക്കുകയും വിലക്ക് മറികടന്ന് സത്യഗ്രഹം നടത്തുകയും ചെയ്തതിനാണ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരമാണ് ഇപ്പോഴത്തെ പ്രകോപനം. സത്യഗ്രഹം നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും ബോര്‍ഡ് റൂമില്‍ തള്ളിക്കയറിയവര്‍ക്ക് എതിരെയും നടപടി പ്രഖ്യാപിച്ചിട്ടില്ല.



വൈദ്യുതി ഭവനു മുന്നില്‍ സത്യഗ്രഹം നടക്കുന്നതിനിടെ വനിതകള്‍ ഉള്‍പ്പെടെ അന്‍പതോളം സമരക്കാര്‍, ഏഴാം നിലയില്‍ ചെയര്‍മാന്‍ ബി. അശോകിന്റെ നേതൃത്വത്തില്‍ യോഗം നടന്ന ബോര്‍ഡ് റൂമിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇവര്‍ മുദ്രാവാക്യം മുഴക്കിയതിനെത്തുടര്‍ന്ന് അരമണിക്കൂറോളം യോഗം തടസ്സപ്പെട്ടു. പൊലീസ് എത്തിയെങ്കിലും ഇടപെട്ടില്ല. തുടര്‍ന്ന് നേതാക്കളെത്തി സമരക്കാരെ പിന്തിരിപ്പിച്ചു. വൈദ്യുതി ഭവന്റെ എല്ലാ നിലകളിലും പ്രകടനം നടത്തിയ ശേഷമാണ് ഇവര്‍ പിന്‍വാങ്ങിയത്.

അതേസമയം, ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരത്തെ ഗൗരവമായി കാണുന്നില്ലെന്നു ചെയര്‍മാന്‍ ബി.അശോക് പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ സ്ഥാപിത താല്‍പര്യമാണ് സമരത്തിനു പിന്നില്‍. സമരത്തിനു ജീവനക്കാരുടെ പിന്തുണയില്ലെന്നും അശോക് പറഞ്ഞു.

അതിനിടെ വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനും സിപിഎം സംഘടനകളുമായുള്ള തുറന്ന പോര് വൈദ്യുതി വിതരണത്തെയും ഉപഭോക്തൃ സേവനങ്ങളെയും ബാധിച്ച സാഹചര്യത്തില്‍ റഗുലേറ്ററി കമ്മിഷന്‍ ഇടപെടണമെന്ന് ആവശ്യം. കമ്മിഷന്‍ ഇടപെട്ട് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ഇന്നലെ ഹിയറിങ്ങില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു വേണ്ടി ഹാജരായ ഡിജോ കാപ്പന്‍, ചെയര്‍മാന്‍ പ്രേമന്‍ ദിനരാജിനോട് ആവശ്യപ്പെട്ടു.

 



റഷ്യ–യുക്രെയ്ന്‍ യുദ്ധം പോലെയാണു പോരെന്നും ബോംബ് ഇടുന്നില്ലെന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നും കാപ്പന്‍ പറഞ്ഞു. തെളിവു നല്‍കാന്‍ എത്തിയ മറ്റു ചിലരും കാപ്പനെ പിന്തുണച്ചു. കമ്മിഷന്‍ ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല.

എന്തായാലും നേതാവിന് മേല്‍ കൈവച്ച ചെയര്‍മാന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഒരു തീരുമാനം ആകാനാണ് സാധ്യത. അതേസമയം ബി അശോകിനെ തൊട്ടാല്‍ അതും തീക്കളിയാകും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (4 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (21 minutes ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (38 minutes ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (52 minutes ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (8 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (9 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (9 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (10 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (10 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (10 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (10 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (12 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (12 hours ago)

Malayali Vartha Recommends