Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

വനിതാ നേതാവിന് വേണ്ടിയുള്ള സമരം കൈവിട്ടു... വനിത നേതാവ് അനധികൃതമായി ലീവെടുത്തതിന് സസ്‌പെന്‍ഡ് ചെയ്തതിന് കെഎസ്ഇബി സ്തംഭിപ്പിച്ച അസോസിയേഷന്‍ നേതാവ് പെട്ടുപോയി; ആയിരം കോടിയുടെ വൈദ്യുതി പുറത്തുവിറ്റ് കെ.എസ്.ഇ.ബി.ക്ക് റെക്കോഡ് ലാഭം നേടിയ ചെയര്‍മാന്‍ ബി അശോകിന് കൈയ്യടി

07 APRIL 2022 10:40 AM IST
മലയാളി വാര്‍ത്ത

ഒരു വനിതാ നേതാവിന്റെ അനധികൃത ലീവാണ് ഇപ്പോഴത്തെ സമരത്തിനും നേതാവിന്റെ സസ്‌പെന്‍ഷനും നാണക്കേടിനും കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. അനധികൃത ലീവെടുത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്ത ചെര്‍മാനെതിരെ നീങ്ങിയ നേതാവിന് തന്നെ അവസാനം സസ്‌പെന്‍ഷന്‍ കിട്ടി.

വിലക്കും ഡയസ്‌നോണും അവഗണിച്ച് കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ സി.പി.എം അനുകൂല ഓഫീസേഴ്‌സ് അസോസിയേഷനാണ് സമരം നയിച്ചത്. അനാവശ്യ സമരക്കാര്‍ക്കുള്ള ഷോക്ക് ചികിത്സയെന്നോണം സംഘടനാ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിനെ ചെയര്‍മാന്‍ ഡോ.ബി. അശോക് സസ്‌പെന്‍ഡ് ചെയ്തു.

 



ബി അശോകിനെതിരെ നടപടി വേണമെന്നാണ് നേതാക്കള്‍ പറയുന്നത്. കെഎസ്ഇബിയെ റെക്കോഡ് ലാഭത്തിലെത്തിച്ച ചെയര്‍മാന്‍ ബി അശോകനെ എങ്ങനെ മാറ്റാനാണെന്നാണ് ചോദിക്കുന്നത്. കേരളത്തിനു പുറത്ത് വൈദ്യുതി വിറ്റ് കെഎസ്.ഇ.ബി.ക്ക് റെക്കോഡ് ലാഭമാണ് ചെയര്‍മാന്റെ നേതൃത്വത്തില്‍ സമ്മാനിച്ചത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 1000 കോടിരൂപയ്ക്കാണ് വൈദ്യുതി ബോര്‍ഡ് പവര്‍ എക്‌സ്‌ചേഞ്ചിലൂടെ വൈദ്യുതി വിറ്റത്. കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടുമ്പോള്‍ വന്‍ലാഭത്തിലെത്തിച്ച ചെയര്‍മാനെ മാറ്റിയാല്‍ അത് വലിയ പ്രശ്‌നമാകും.

മൂന്നുവര്‍ഷമായി നല്ല മഴകിട്ടിയതിനാലാണ് ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്ത് വില്‍ക്കാനായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി. അശോക് പറഞ്ഞു. കോവിഡ് കാരണം കടകളും വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തനം നിയന്ത്രിച്ചതോടെ സംസ്ഥാനത്തിനകത്ത് വൈദ്യുതിയുപയോഗം കുറഞ്ഞിരുന്നു. കല്‍ക്കരി പ്രതിസന്ധി കാരണം രാജ്യത്ത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ മികച്ച വിലയും ലഭിച്ചു. വൈദ്യുതി വാങ്ങാനും വില്‍ക്കാനും താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാനുള്ള ഇലക്‌ട്രോണിക് സംവിധാനമാണ് പവര്‍ എക്‌സ്‌ചേഞ്ച് അഥവാ സ്‌പോട്ട് മാര്‍ക്കറ്റ്. ഇത് കേന്ദ്ര ൈവദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിയന്ത്രിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സംവിധാനമാണ്.

 



ഇത് കെഎസ്ഇബിക്ക് നേട്ടമായി. കാലവര്‍ഷം സാധാരണ തോതിലാണെങ്കില്‍ ഒരു വര്‍ഷം ഡാമുകളില്‍ ഒഴുകിയെത്തുന്നത് 700 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. എന്നാല്‍, 2021'22ല്‍ കിട്ടിയത് 900 കോടി യൂണിറ്റിനുള്ള വെള്ളം. പവര്‍ എക്‌സ്‌ചേഞ്ചില്‍ ചില സമയങ്ങളില്‍ യൂണിറ്റിന് 20 രൂപവരെ വിലയുണ്ടായിരുന്നു. രാത്രിയിലെ ആവശ്യത്തിന് കേരളം പുറത്തുനിന്ന് വാങ്ങുന്നത് ഇതിലും കുറഞ്ഞ തുകയ്ക്കാണ്. പവര്‍ എക്‌സ്‌ചേഞ്ചില്‍ വില കുറയുമ്പോള്‍ ആ വൈദ്യുതി കേരളത്തില്‍ത്തന്നെ ഉപയോഗിക്കുകയും വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വില്‍ക്കുകയും ചെയ്തു. അങ്ങനെയാണ് ലാഭം നേടിയത്.

ഇതിനിടയിലാണ് ലാഭത്തിലോടുന്ന കെഎസ്ഇബിയെ പൂട്ടിക്കാനെന്നവണ്ണമുള്ള സമരം. ഇതോടെ ബോര്‍ഡില്‍ രണ്ടു മാസം മുമ്പ് ഇടതുമുന്നണിയും മന്ത്രിയും ഇടപെട്ടുണ്ടാക്കിയ സമാധാനാന്തരീക്ഷം വീണ്ടും തകര്‍ന്നു.
പവര്‍സിസ്റ്റം വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണ് സസ്‌പെന്‍ഷനിലായ എം.ജി.സുരേഷ് കുമാര്‍. അതേസമയം സസ്‌പെന്‍ഷന്‍ നടപടി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ശരി വച്ചു. നടപടിയില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ വൈദ്യുതി ഭവന് മുന്നിലും, മുഴുവന്‍ സര്‍ക്കിളുകളിലും പ്രകടനം നടത്തി.



ചെയര്‍മാനെതിരെ ശക്തമായ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് സി.പി.എം.അനുകൂല സംഘടനകള്‍. ലീവും ഡ്യൂട്ടി കൈമാറിയതും അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവായ വനിതാ എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജോലി ബഹിഷ്‌ക്കരിച്ച് അര്‍ദ്ധദിന സത്യഗ്രഹസമരം നടത്തുന്നതിനിടെ, ഡയറക്ടര്‍ ബോര്‍ഡ് യോഗവേദിയിലേക്ക് അനുയായികളേയും കൂട്ടി തള്ളിക്കറിയതിനാണ് എം.ജി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (4 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (21 minutes ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (38 minutes ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (52 minutes ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (8 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (9 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (9 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (10 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (10 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (10 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (10 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (12 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (12 hours ago)

Malayali Vartha Recommends