കാമുകിയുമായി പാസ്റ്ററുടെ ഒളിച്ചോട്ടം.... ഭാര്യയുടെ ഒന്നേകാൽ കോടി അടിച്ച് മാറ്റി കാമുകിയ്ക്ക് അയച്ച് പാസ്റ്ററായ ഭർത്താവ്! ഭാര്യക്കൊപ്പം പൂട്ടിട്ട് പോലീസ്

വളരെ വിചിത്രമായ ഒരു പ്രണയ കഥയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഹിന്ദുവായ യുവതിയെ പ്രണയിച്ച് പാസ്റ്റർ പിടിച്ച് പുലിവാലാണ് ഇപ്പോൾ വാർത്തായിരിക്കുന്നത്. കാമുകിയ്ക്ക് ഒപ്പം പോകാൻ വേണ്ടി ഭാര്യയയുടെ സമ്പാദ്യം അടിച്ച് മാറ്റി കറങ്ങിയതിനിടെയാണ് ആപ്പിലായിരിക്കുന്നത്. എന്തായാലും സംഭവം വൻ വിഷമായിതോടെ ആകെ നാറ്റക്കേസായി. ആലപ്പുഴയിലാണ് ഈ സംഭവം നടക്കുന്നത്.
കഥാനായകനായ പാസ്റ്ററുടെ ഭാര്യ അമേരിക്കയിലാണ് ജോലി നോക്കുന്നത്. അമേരിക്കയിൽ നഴ്സായ ഭാര്യ ഭർത്താവുമായി ചേർന്ന് ജോയിന്റ് അക്കൗണ്ട് ഓപ്പൺ ചെയ്താണ് സാധാരണ ട്രാൻസാക്ഷൻ നോക്കിയിരുന്നത്. എന്നാൽ ഇതിൽ ചില തിരിമറികൾ സംഭവിച്ചതായി പിന്നീട് അവർ തന്നെ കണ്ടെത്തുകയായിരുന്നു. ഭാര്യ അറിയാതെ ഒന്നേകാൽ കോടിയിലധികമാണ് തിരിമറി നടത്തിയത് എന്നാണ് പിന്നീട് കണ്ടെത്തിയത്.
ശേഷം ഭാര്യ പാസ്റ്റർക്കെതിരെ പരാതി നൽകുകയായിരുന്നു. 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് പാസ്റ്റർ മാറ്റിയാണ് അടിച്ചു പൊളിക്കാനായി യാത്ര തിരിച്ചത്. ശേഷം പാസ്റ്ററിനെ കാമുകിയ്ക്കൊപ്പം ഡൽഹിയിൽ വച്ച് പോലീസ് പിടികൂടിയിരിക്കുകയാണ്. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ്, കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനം വീട്ടിൽ പ്രിയങ്ക എന്നിവരാണ് അറസ്റ്റിലായത്. പാസ്റ്ററിന് 52 വയസ്സും കാമുകിയ്ക്ക് 30 വയസ്സുമാണ്.
തൃശൂർ സ്വദേശിനിയാണ് പരാതിക്കാരിയായ സിജുവിന്റെ ഭാര്യ. ഇരുവരുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും കാപ്പിറ്റൽ വൺ ബാങ്കിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കൊല്ലം കൊണ്ടാണ് പല തവണയായി 1,37,938 ഡോളർ, അതായത് 1,20,45,000 ഇന്ത്യൻ രൂപ നാട്ടിലായിരുന്ന സിജു കാമുകിയുടെ കായംകുളത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്.
തുടർന്ന് ഇരുവരും ചേർന്ന് ഈ പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. വഞ്ചിക്കപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് ഇപ്പോൾ ഭാര്യ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുന്നത്. ദാമ്പത്യ ജീവിതത്തിലും അല്ലാതെയും കബളിപ്പിച്ചതോടെ ആകെ തകർന്ന അവസ്ഥയിലാണ് പരാതിക്കാരിയും.
ഭാര്യയുടെ പരാതിയിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഏതാനും മാസും മുമ്പ് ഇരുവരും ഒളിവിൽ പോയി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും നേപ്പാളിയായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് അവിടം വിട്ട് പോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. നേപ്പാളിൽ ഒളിവിലായിരുന്ന ഇവർ ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ച് വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ഇരുവരും കുടുങ്ങുന്നത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. ഏറെനാളായി സിജുവും ഹിന്ദു സമുദായത്തിൽപെട്ട പ്രിയങ്കയും അടുപ്പത്തിലായിരുന്നു എന്നാണ് നിലവിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്തായാലും ഭാര്യയുടെ പരാതിയിൽ രണ്ട് പേരും കുടുങ്ങും. വഞ്ചനാകുറ്റവും കാശ് തട്ടിപ്പുമായിരിക്കും ഇരുവർക്കുമെതിരെയുള്ള കുറ്റം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
അതേസമയം, കാപ്പിൽ സ്വദേശിനിയായ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ വാലു തുണ്ടിൽ വീട്ടിൽ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി മുറിയിൽ പനയ്ക്കാട്ട് കോട്ടയിൽ വീട്ടിൽവാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാൾ.
കഴിഞ്ഞ ദിവസം പകൽ 10 മണിക്ക് വീടിന്റെ അടുക്കളയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പാസ്റ്ററായ പ്രതി, താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ടു വന്ന പെൺകുട്ടിയുടെ അച്ഛനാണ് പെൺകുട്ടിയെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























