Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

എങ്ങനെ ഈ കേസ് അവസാനിക്കാനാണ്... കോടതിയിലുള്ള നിര്‍ണായക രേഖകള്‍ മുഴുവന്‍ ദിലീപിന്റെ ഫോണില്‍ ഉണ്ട്; രക്ഷപ്പെടാന്‍ പഴുതുണ്ടാക്കാനാണോ പ്രയാസം?

18 APRIL 2022 07:18 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കോസുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്തില്ലായെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഓരോ സംഭവങ്ങളും സൂചിപ്പിക്കുന്നത്. ഇരയ്ക്ക് ഈ കേസില്‍ നിന്നും എപ്പോള്‍ മോചനം കിട്ടുമെന്ന് പറയാന്‍ അന്വേഷ ഉദ്യോഗസ്ഥര്‍ക്കും സാധിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ വയ്ക്കുന്ന ഒരാരോ ചുവടും മണത്തറിഞ്ഞ് അതിനെ പ്രതിരോധിക്കുകയാണ് ഇപ്പോള്‍ ദിലീപ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ത് നടപടി എടുത്താലും അതിന്റെ നിയമവശം ആഴത്തില്‍ അന്വേഷിച്ച് ഉദ്യോഗസ്ഥരുടെ ചുവടുവയ്പ്പ് തടയുകയാണ് ഇപ്പോള്‍. ദിലീപിന് ഉദ്യോഗസ്ഥരുടെ ഓരോ ചുവടും എങ്ങനെ അറിയാന്‍ സാധിക്കുന്നു എന്നത് ഒരു ചോദ്യചിഹ്നമായി തന്നെ തുടരും.

ഇപ്പോള്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിര്‍ണായക രേഖകള്‍ ഫോണില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍. എന്നാല്‍ ഈ രേഖകള്‍ എങ്ങനെ എത്തിയത് എന്നതിനും പഴുതടച്ച മറുപടി തന്നെയുണ്ടാകും തീര്‍ച്ച.

രേഖകള്‍ ചോര്‍ന്നതില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിചാരണ കോടതി അനുമതി നല്‍കിയിട്ടില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച രേഖ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ എഡിജിപി ശ്രീജിത്ത് വിശദീകരണം നല്‍കി.

എന്നാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി നിരീക്ഷിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെയുണ്ടാകും.

പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് നടിയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് പലതവണയാണെന്ന് സൂചന. ഒന്നിലധികം ലാപ്‌ടോപ്പുകളുമായി പെന്‍ഡ്രൈവ് ബന്ധിപ്പിച്ചതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് കോടതികളിലെ ജീവനക്കാരെ ചോദ്യം ചെയ്യേണ്ടതായി വരുമെന്നാണ് പുതിയ വിവരം.

2018 ഡിസംബര്‍ 13നാണ് ഈ പെന്‍ഡ്രൈവ് വീണ്ടും തുറന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഈ വേളയില്‍ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു. ഇവിടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇതേ പെന്‍െ്രെഡവ് ഒന്നിലധികം തവണ തുറന്നു പരിശോധിച്ചു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ലാപ്‌ടോപ്പുകളുമായി ഘടിപ്പിച്ച് വിവിധ സമയങ്ങളിലാണ് ഇവ പരിശോധിച്ചിട്ടുള്ളത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെ അന്വേഷണം സങ്കീര്‍ണമായിരിക്കുകയാണ്. മൂന്ന് കോടതികളിലാണ് പെന്‍ഡ്രൈവ് വിവിധ ഘട്ടങ്ങളില്‍ സൂക്ഷിച്ചിരുന്നത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണ കോടതി എന്നിവിടങ്ങളില്‍ പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്നു. ഈ കോടതികളില്‍ സൂക്ഷിച്ചിരുന്ന വേളകളിലെല്ലാം പെന്‍ഡ്രൈവ് പരിശോധിക്കപ്പെട്ടോ എന്നത് തെളിയേണ്ട കാര്യമാണ്. ഇതിന് വേണ്ടി ഈ കോടതികളിലെ ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടി വരും.

പീഡനദൃശ്യം ചോര്‍ന്നതായി കണ്ടെത്തിയത് ഫോറന്‍സിക് പരിശോധനയിലൂടെ ലഭിച്ച 'ഹാഷ് വാല്യു'വില്‍നിന്നാണ്. ദൃശ്യം ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി (തനിപ്പകര്‍പ്പ്) എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതിയോടെ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പ്രതികള്‍ ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പിയുടെ ഹാഷ് വാല്യു മാറിയതായിട്ടായിരുന്നു കണ്ടെത്തല്‍.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു എന്നാല്‍, ഒരുനിശ്ചിതസമയത്ത് ആ കാര്‍ഡിലുള്ള വിവിധതരം ഡാറ്റകളുടെയും ഫയലുകളുടെയും ആകെത്തുകയാണ്. മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുമ്‌ബോള്‍ സൈബര്‍ വിദഗ്ധര്‍ ഈ വാല്യു മഹസറിലെഴുതും. പിന്നീട്, ഈ മെമ്മറി കാര്‍ഡ് ഒരു കംപ്യൂട്ടറിലോ മൊബൈലിലോ ഇട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ ഹാഷ് വാല്യു മാറും.

 

പൊലീസോ കോടതിയോ സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡ് അവസാനമായി ഔദ്യോഗികമായി കണ്ടശേഷം ഹാഷ് വാല്യു കണക്കാക്കും. ദിവസങ്ങള്‍ക്കുശേഷം ഈ വാല്യു ഫോറന്‍സിക് പരിശോധനയില്‍ മാറിയതായി കണ്ടാല്‍ ആരോ ഈ മെമ്മറി കാര്‍ഡ് അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ സൂചനയായി കണക്കാക്കാം.

അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ഏപ്രില്‍ 18ന് കോടതിയില്‍ പരിഗണിക്കാനിരിക്കെ പുനരന്വേഷണത്തിനു വിചാരണക്കോടതിയോടു കൂടുതല്‍ സമയം തേടാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. മൂന്ന് മാസം കൊണ്ട് കണ്ടെത്തിയത് നിഗൂഢതകളുടെ വാലറ്റം മാത്രമാണ്. ഇനി അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ പ്രതികളും സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കണം.

കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ മൂന്നു മാസം തേടിയ വിവരം ചൂണ്ടിക്കാട്ടി അധിക സമയം അനുവദിക്കണം എന്ന് ആവശ്യപ്പെടാനാണു തീരുമാനം. ഇനി കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.

പ്രതികളില്‍നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നതും ഗൂഢാലോചനക്കേസ് പ്രതികള്‍ സാക്ഷിക്കെതിരെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വിവരങ്ങളും എല്ലാം കോടതിയില്‍ ചൂണ്ടിക്കാട്ടും. സിആര്‍പിസി 160 പ്രകാരമുള്ള ചോദ്യം ചെയ്യലിനു കാവ്യ മാധവന്‍ ഉപാധി വച്ചതും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും നോട്ടിസ് കൈപ്പറ്റാത്തതും ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ചോദിക്കാനാണു തീരുമാനം.

കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നിഗൂഢതകള്‍ തെളിഞ്ഞു വരുന്നതു ചൂണ്ടിക്കാട്ടി തെളിവു ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെടുക. പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടും. നോട്ടിസ് നല്‍കിയിട്ടും സമയത്ത് ഹാജരാകാത്തത് അന്വേഷണത്തെ പിന്നോട്ടടിക്കുന്നുണ്ടെന്നു കോടതിയെ ബോധ്യപ്പെടുത്താനാണു തീരുമാനം.

ഇന്നലെ കാവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിജിറ്റല്‍ വാള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇല്ലാതെ മൊഴി രേഖപ്പെടുത്താനാവില്ല എന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. കാവ്യയ്ക്കു പിന്നീട് സിആര്‍പിസി 41 എ പ്രകാരം നോട്ടിസ് നല്‍കുന്നതു പരിഗണനയിലുണ്ടെന്നാണ് സൂചന. അനൂപിനും സുരാജിനും നോട്ടിസ് നല്‍കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഇരുവരുടെയും വീട്ടില്‍ നോട്ടിസ് പതിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (6 minutes ago)

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്  (12 minutes ago)

നീയൊക്കെ എവിടെ റിപ്പോർട്ടർമാരെ തൂക്കി അടിച്ച് പിണറായി വിജയൻ..! ദൃശ്യ മാധ്യമങ്ങളെത്തിയില്ല  (26 minutes ago)

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്  (39 minutes ago)

23 -കാരിയുടെ രഹസ്യ മൊഴിയിൽ ചെക്ക് വച്ച് അജിത്..! നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നിൽ രാഹുൽ പേരൂർക്കടയിൽ  (48 minutes ago)

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്  (1 hour ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍  (1 hour ago)

ബാര്‍ സമയം ഏകീകരിച്ചതാണെന്ന് മന്ത്രി എം.ബി.രാജേഷ്  (1 hour ago)

മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി; മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം; മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്!!  (2 hours ago)

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം  (2 hours ago)

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു...  (2 hours ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍...  (2 hours ago)

ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...  (2 hours ago)

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയ ബാങ്ക് ജീവനക്കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം  (2 hours ago)

പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...  (3 hours ago)

Malayali Vartha Recommends