സുബൈറിനെ വെട്ടിക്കൊന്ന മൂന്നുപേരും അറസ്റ്റില്‍..രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസിന്റെ ഓപ്പറേഷന്‍ പേര് വിവരങ്ങള്‍ പുറത്തുവിടാതെ ഉദ്യോഗസ്ഥര്‍

പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈര്‍ വധവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി ഒളിവില്‍ കഴിയവേയാണ് പ്രതികളെ പിടികൂടിയത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് വിവരം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ അക്രമികള്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം പിതാവിന് മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കൊലയാളികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒരെണ്ണം എത്തിച്ചത് ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാനാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറ്റൂര്‍ സ്വദേശിനി അനിതയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണിത്. ഇവരുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് പണയം വച്ച ബൈക്കാണിത്. അബ്ദുറഹ്മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അതേസമയം,ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടില്‍ എ. ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാക്കറെ പറഞ്ഞു. ഇവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. രണ്ടു പേരെക്കൂടി തിരിച്ചറിയാനുണ്ട്. പ്രതികള്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണ്. പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. എല്ലാവരെയും ഉടന്‍ പിടികൂടും. കൊലപാതകങ്ങളുടെ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയവരെ കേന്ദ്രീകരിച്ചായിരിക്കും ഇനി അന്വേഷണം മുന്നോട്ടുപോകുക. ഇവര്‍ക്കു സഹായം ഒരുക്കിയവരെയും കണ്ടെത്തേണ്ടതുണ്ടെന്നും എഡിജിപി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയില്‍നിന്നു പിതാവിനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയില്‍ ശ്രീനിവാസനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്.
എസ്ഡിപിഐ ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല, ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കിമാത്രമാണെന്ന് തുറന്നുപറച്ചിലുമായി എസ്എഫ്‌ഐ നേതാവ്. പട്ടാമ്പിയിലെ എസ്എഫഐ നേതാവായ സുധീഷ് തെക്കേതില്‍ ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണവും നടത്തി. കാവിമുണ്ട് ഉടുത്ത യുവാവിനെ അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണായിരുന്നു സുധീഷിന്റെ പ്രതികരണം.
'കാവി മുണ്ടുടുത്തതിന്റെ പേരില്‍ കൊല്ലടാ അവനെ എന്നുപറഞ്ഞ് ആക്രോശിച്ച് അയാള്‍ക്കുനേരെ പാഞ്ഞ് മര്‍ദിക്കുന്നത് അയാളുടെ രാഷ്ട്രീയം ചോദിച്ചിട്ടല്ല. അവന്റെ കാവി മുണ്ടില്‍ തെളിഞ്ഞ അവന്റെ മതം, അതു തന്നെയാണ് ആ ആക്രോശത്തിന് പിന്നില്‍. എസ്ഡിപിഐ എന്ന തീവ്രവാദ സംഘടന ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല എന്നതിനു ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കി മാത്രം ആണ്'. സുധീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
സുധീഷിന്റെ തുറന്നുപറച്ചില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൃതദേഹവുമായി നടന്നു നീങ്ങിയ സംഘമാണ് ആശുപത്രി വളപ്പില്‍ നിന്നിരുന്ന കാവിമുണ്ടുടുത്ത യുവാവിന് നേരെ കൊലവിളിയുമായി തിരിഞ്ഞത്. അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ട് അയാളെ അക്രമിക്കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ച ആയതോടെ സിപിഎം ഇടപെട്ട് സുധീഷിനെക്കൊണ്ട് പോസ്റ്റ് പിന്‍വലിപ്പിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം ഭയന്ന് അദേഹം ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു
https://www.facebook.com/Malayalivartha
























