Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

സ്മൃതി ഇറാനി വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കും? സിപിഎമ്മിന് നെഞ്ചിടിപ്പ്! പിണറായി വിറളി വിയർത്തു...

04 MAY 2022 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

ഇന്നലെ വളരെ നിർണായകമായ സംഭവ വികാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് വയനാട് മണ്ഡലത്തിൽ. ഒന്ന് എന്നത് അവിടേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ സന്ദർശനമായിരുന്നു. അടുത്തത് സ്മൃതി ഇറാനി ഓരോ മേഖലയിലും കയറി ഇറങ്ങുമ്പോഴും കോൺ​ഗ്രസ് തന്നെ ഭരിക്കുന്ന രാജസ്ഥാനിൽ വർ​ഗീയ കലാപം നടക്കുന്ന സാഹചര്യത്തിലും രാഹുൽ ​ഗാന്ധി പാർട്ടി മൂഡിലാണ്.

ബിജെപി നേതാക്കൾ ഇതിനോടകം തന്നെ ഇതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. പക്ഷേ കോൺ​ഗ്രസിന് ഒരു കുലുക്കവുമില്ല എന്ന് സാരം. എന്നാലിപ്പോൾ അമേഠിയിൽ രാഹുലിനെ തറപറ്റിച്ച് സ്മൃതി വോട്ട് തൂത്ത് പെറുക്കിയപ്പോൾ ആകെ രക്ഷയുണ്ടായത് കേരളവും വയനാട്ടിലെ പാവം ജനങ്ങളുമായിരുന്നു. എന്നാൽ അതുകൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയേജനവും ഉണ്ടായില്ല എന്നത് യാഥാർഥ്യമാണ്.

വോട്ട് ചെയ്ത് പോയതിൽ പശ്ചാത്തപിക്കുന്ന ഒരുകൂട്ടം ജനതെയാണ് നമുക്ക് അവിടെ ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. അതിൽ നിന്ന് ഇനി കോൺ​ഗ്രസിന് ഒരു ഭാവിയേ ഇല്ല എന്ന കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനിടയിലാണ് ജനങ്ങൾക്ക് കേന്ദ്രമന്ത്രിയെ നന്നേ ബോധിച്ചിരിക്കുന്നത്. അതിന്റെ ഭാ​ഗമായി ചില ചോദ്യങ്ങളും അവർ ചോദിച്ച് തുടുങ്ങിയിരിക്കുന്നു. കോൺ​ഗ്രസിന്റേയും അതുപോലെ സിപിഎമ്മിൻരേയും നെഞ്ചിടിപ്പ് വർധിപ്പിച്ച ഒരു ചോദ്യം അല്ലെങ്കിൽ ആവലാതിയായിരുന്നു അത്.

എന്നാൽ, ഒരു കേന്ദ്ര മന്ത്രിയുടെ സന്ദർശനം എന്നതൊഴിച്ചാൽ ഈ സന്ദർശനത്തിന് മറ്റൊരു പ്രാധാന്യമുണ്ട്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ നടത്തുന്ന സന്ദർശനം എന്നതാണത്. ഈ പ്രാധാന്യത്തിൽ തന്നെയാണ് ബിജെപി സംസ്ഥാന നേതാക്കളും സമൃതി ഇറാനിയുടെ വരവിനെ കാണുന്നത്.

രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതം പഠിക്കാൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് സൂചന. ഈ വിഷയം സുരേഷ് ഗോപി എംപി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെ, നടത്തിയ ചർച്ചയിലാണ് സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയിൽ നിന്നും ഉറപ്പു ലഭിക്കുകയും ചെയ്തിരുന്നു.

വ‌യനാട് മണ്ഡലത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യമാണ് അവർ ചോദിച്ചത്. അതിന് ഉടനടി തന്നെ മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രം​ഗത്ത് എത്തി. വ‌യനാട് രാഹുലിനെതിരെ മത്സരിക്കാനില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. 'അമേത്തിയിൽ നിന്ന് ഒളിച്ചോടാൻ താൻ രാഹുൽ ഗാന്ധിയല്ല' എന്ന മറുപടിയാണ് സ്മൃതി ഇറാനി നൽകിയത്. താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽനിന്ന് എങ്ങോട്ടും ഓടിപ്പോകില്ലെന്നും സ്മൃതി ഇറാനി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വയനാട് എം.പി ആയിരുന്നിട്ടും മണ്ഡലത്തിന് വേണ്ടി രാഹുൽ ഗാന്ധി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

രാഹുൽ ​ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായിരുന്നു അമേഠി. നെഹ്റു കുടുംബം ഏറെക്കാലമായി പാർലമെന്റിലെത്തിയത് അമേഠി മണ്ഡലത്തിൽ നിന്ന് ജയിച്ചായിരുന്നു. 2014ൽ രാഹുലിനെതിരെ അമേഠിയിൽ മത്സരിച്ച് തോറ്റ് സ്മൃതി ഇറാനി 2019ലും രാഹുലിനെതിരെ മത്സരിച്ചു. രാഹുൽ ​ഗാന്ധിയെയും കോൺ​ഗ്രസിനെയും ഞെട്ടിച്ച് വൻ വിജയമാണ് സ്മൃതി ഇറാനി നേടിയത്. ഈ സാഹചര്യത്തിൽ അതീവ പ്രാധാന്യത്തോടെയാണ് സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.

അതേസമയം, 'ഒരു ലക്ഷത്തിലേറെ വീടുകളിൽ ഇനിയും കുടിവെള്ള കണക്ഷൻ ലഭിക്കാനുണ്ട്, ആദിവാസികൾക്കിടയിൽ പൊതുവായുള്ള ആരോഗ്യപ്രശ്‌നങ്ങൾ പരിശോധിക്കുന്നില്ല, ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നില്ല, ആദിവാസികൾക്കിടയിൽ നൈപുണ്യ വികസന മേഖലയിൽ കുറവുകളുണ്ട്' ഒരു ദിവസത്തെ വയനാട് സന്ദർശനത്തിനായി കേരളത്തിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജില്ലയുടെ പോരായ്മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

രാഹുൽ ഗാന്ധി വായനാട്ടിൽ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. വയനാട്ടിലെ നിരവധി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. ആദിവാസി മേഖലയിലുള്ളവർ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. 2023ഓടെ എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. കളക്ടറുമായി സാമൂഹ്യ നീതി വകുപ്പിനോടും കേന്ദ്രമന്ത്രി പ​ദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരണം തേടി.

കേന്ദ്ര സർക്കാരിന്റെ അഭിലാഷ യുക്ത ജില്ല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും വയനാടിനായി കൂടുതലായി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട് സന്ദർശനത്തിനിടെ ജില്ലാ ഭരണകൂടത്തിന്റെ യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവുമെന്ന് ഉദ്യോഗസ്ഥർ തനിക്ക് ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.

ആദിവാസികളുടെ ജീവിത സൗകര്യം വർധിപ്പിക്കണമെന്നും ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ സേവനങ്ങൾ ജില്ലയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് എത്തിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

കർഷകർക്ക് നഷ്ടപരിഹാരമുൾപ്പടെ നൽകേണ്ടതുണ്ട്. കർഷകരുടെ ദുരിതങ്ങളും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ വിവരിച്ചു. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി ഉണ്ടാവുമെന്നും അവർ ചൂണ്ടിക്കാട്ടി.

കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്ത 57,000 കർഷകർ ജില്ലയിലുണ്ട്, സ്വന്തമായി ഭൂമിയുള്ള നിരവധ ആളുകൾ രേഖകൾ സഹിതം സ്വന്തമായി സർക്കാരിൽ നിന്ന് വീടുലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 50 വർഷമായി ഇതുതന്നെയാണ് സ്ഥിതി. ഭവന നിർമാണ പദ്ധതികൾ ഒന്നും നടപ്പാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ വഴിയോരക്കച്ചവടക്കാരുടെ ആത്മനിർഭർ നിധി (PM SVANIdhi) പോലെയുള്ള നിരവധി കേന്ദ്ര ഗവൺമെന്റ് പദ്ധതികളും സ്‌കൂളിൽ പോകാത്ത പെൺകുട്ടികളുടെ പുനർപ്രവേശനത്തിനുള്ള മറ്റൊരു പദ്ധതിയെ കുറിച്ചും ജില്ലാ ഭരണകൂടത്തിന് അറിയാത്തതിനാൽ അവ നടപ്പാക്കുന്നില്ലെന്നും അവർ പറഞ്ഞു. 

പ്രധാനമന്ത്രി ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2023നകം എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. അങ്കണവാടികൾ തുടങ്ങിയവയുടെ കെട്ടിടസൗകര്യങ്ങൾ മെച്ചപ്പെടുത്തിയ നടപടികളെ മന്ത്രി പ്രശംസിച്ചു. ജില്ലയിലെ ഇതുവരെയുള്ള പ്രവർത്തന പുരോഗതിയും യോഗത്തിൽ വിശദീകരിച്ചു. എല്ലാവർക്കും കുടിവെള്ളം എന്ന പദ്ധതി ജലജീവൻ മിഷനിലൂടെ അടുത്ത വർഷത്തോടെ ലക്ഷ്യത്തിലെന്നുമെന്നും കളക്ടർ മന്ത്രിയെ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (16 minutes ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (4 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (4 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (4 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (12 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (12 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (13 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (13 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (14 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (14 hours ago)

Malayali Vartha Recommends