Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

ബൈജു പൗലോസ് രാമൻ പിള്ളയുടെ കാലനാവും : അന്തം വിട്ട നീക്കവുമായി സംഘം സാഹിബ് സ്ഥലത്തില്ല

06 MAY 2022 02:38 PM IST
മലയാളി വാര്‍ത്ത
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ശശിയാക്കി.സംഘ തലവനെ മാറ്റിയെങ്കിലും തലവനെ കൂടാതെ പ്രവർത്തിക്കുകയാണ് അന്വേഷണ സംഘം. ദർവേശ് സാഹിബ് ഒന്നും  അറിയുന്നില്ലെന്നതാണ് സത്യം. എസ്.പി.ബൈജു പൗലോസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.    തന്ത്രപരമായ  നടപടികളിലാണ്  നടീ ആക്രമണ കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.  അന്വേഷണ സംഘം അഡീഷണൽ ഡി.ജി.പി.ദർവേഷ് സാഹിബിനെ ഫോണിൽ ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തനിക്ക് സമയമില്ലെന്നാണ് അഡീഷണൽ ഡി.ജി.പി. പറയുന്നത്. മുമ്പ് നടക്കുന്ന അന്വേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകാമെങ്കിലും അഡ്വ.രാമൻപിള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ  താനുമായി കൂടിയാലോചിക്കണമെന്ന് മാത്രമാണ് സംഘത്തലവൻ നൽകിയിരിക്കുന്ന നിർദ്ദേശം.   ശ്രീജിത്തിന്  സംഭവിച്ചത്ത തനിക്ക് സംഭവിക്കരുതെന്ന് ദർവേഷ്  സാഹിബ് കരുതുന്നു. അതിനാൽ ബൈജു പൗലോസിനെ അദ്ദേഹം അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യില്ല. അനുകൂലിച്ചാൽ സർക്കാർ എതിരാവും. എതിർത്താൽ നാട്ടുകാർ എതിരാകും.ദിലീപ് കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥൻ എന്നറിയപ്പെടാൻ ദർവേശ് സാഹിബ് തയ്യാറല്ല.    രാമൻപിള്ള വക്കിലിനെതിരെ നീങ്ങാൻ എസ്.പിയുടെ അന്വേഷണ സംഘത്തിന് കഴിയുന്നില്ലെന്ന ബുദ്ധിമുട്ട് മാത്രമാണ് ഇപ്പോഴുള്ളത്. എസ്.പിക്ക് അതിനുള്ള അനുവാദം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം  പിള്ളേച്ചനെ തൂക്കി അകത്തിടുമായിരുന്നു. അതിന് ശ്രീജിത്തിൻ്റെ പിന്തുണയും കാണുമായിരുന്നു.   എന്നാൽ  ഒരു അപ്രതീക്ഷിത ട്വിസ്റ്റ് കേസിൽ വന്നു ചേരാനുള്ള സാധ്യതയും തള്ളിയാനാവില്ല.   രാമൻപിള്ളക്കെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ കൈയിലുണ്ട്.   അതിജീവിതയായ നടിക്ക്  ശ്രീജിത്ത് അതിൻ്റെ വിശദാംശങ്ങളെല്ലാം  കൈമാറിയിട്ടുണ്ട്.ഇതിൽ ഡിജിറ്റൽ തെളിവുകളുണ്ട്. പീഡനത്തിന് ഇരയായ നടി  കോടതിയിൽ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്ത് രാമൻ പിള്ളയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പരാതിപ്പെട്ടാൽ അന്വേഷിക്കാൻ  കോടതി ഉത്തരവിടും. രാമൻപിള്ളയെ രക്ഷിക്കാൻ കീഴ് കോടതിക്ക് ഒരു താത്പര്യം ഉണ്ടാകില്ല. ഇങ്ങനെയൊരു ട്വിസ്റ്റ് കേസിൽ ഉണ്ടാകുമെന്ന കാര്യം രാമൻപിള്ളയും തള്ളിക്കളയുന്നില്ല. അങ്ങനെ വന്നാൽ ഹൈക്കോടതിയിൽ കാണാമെന്നാണ് പിള്ളേച്ചൻ്റെ മനസിലിരുപ്പ്.ഹൈക്കോടതിക്ക് മുന്നിലും കാര്യകാരണസഹിതം ഒരു പരാതി കിട്ടിയാൽ അന്വേഷിക്കരുതെന്ന് പറയാനാവില്ല. കാരണം കോടതികൾ പ്രവർത്തിക്കുന്നത് നിയമാനുസരണമാണ്.   റ്റി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികളെ രക്ഷിച്ചുവെന്ന  സ്നേഹം മാത്രമാണ്   സി പി എമ്മിന് രാമൻപിള്ളയോടുളളത്. അത്തരം  താത്പര്യങ്ങൾ കോടതിക്ക് ഉണ്ടാകണമെന്നില്ല.എന്നാൽ ഹൈക്കോടതിയിലെ സർക്കാർ വൃത്തങ്ങൾ രാമൻപിള്ളയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.    പീഡനത്തിന് ഇരയായ നടിയും ക്രൈംബ്രാഞ്ചിൻ്റെ ഇപ്പോഴത്തെ അന്വേഷണ സംഘവും തമ്മിൽ ആശയ വിനിമയം നടക്കുന്നുണ്ട്. എന്നാൽ ദർവേഷ് സാഹിബുമായി നടിക്ക് യാതൊരു ആശയ വിനിമയവുമില്ല. ക്രൈംബ്രാഞ്ച് മുൻ മേധാവിയുടെ നിർദ്ദേശാനുസരണമാണ് ദിലീപിൻ്റെ അഭിഭാഷകൻ ബി.രാമൻപിള്ളക്ക് എതിരായ പരാതി നടി ബാർ കൗൺസിലിന് നൽകിയത്. ദിലീപിൻ്റെ അഭിഭാഷകൻ കേസ് അട്ടിമറിക്കുന്നു എന്നായിരുന്നു പരാതി.   എന്നാൽ ബാർ കൗൺസിൽ അതെല്ലാം ആവിയാക്കി.   അഭിഭാഷകരായ ബി രാമൻപിള്ള,  ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെയായിരുന്നു പരാതി. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചതായി പരാതിയിൽ പറയുന്നു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷകനായ രാമൻപിള്ളയാണെന്നും എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.    ക്രൈംബ്രാഞ്ച് രാമൻപിള്ള വക്കീലിനെതിരെ കരുക്കൾ നീക്കിയെങ്കിലും വിജയിച്ചില്ല.രാമൻപിള്ള ക്രൈംബ്രാഞ്ചിനെ വെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ഇതോടെയാണ് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് നേരിട്ട് കളത്തിൽ ഇറങ്ങിയത്. അതോടെ ശ്രീജിത്തിനെ സർക്കാർ വെട്ടി.   രാമൻപിള്ളയാണ് ദിലീപിനെ  ഉപദേശിക്കുന്നതെന്ന  നിഗമനത്തിലാണ് ക്രൈം ബ്രാഞ്ചുള്ളത്. രാമൻപിള്ളയെ കുടുക്കിയാൽ ദിലീപ് കുടുങ്ങുമെന്ന്ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നു. ശ്രീജിത്ത് പോയെങ്കിലും  ഇതിൽ വെള്ളം ചേർക്കാൻ അന്വേഷണം സംഘം തയ്യാറല്ല.  

അങ്ങനെയാണ്  നടിയെ  ആക്രമിച്ചകേസിൽ കൂറുമാറിയവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്താൻ തുടങ്ങിയത്. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കം കൂറുമാറിയവരെ  വരും ദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും.ഇത്തരം നീക്കങ്ങൾക്ക് അന്വേഷണ സംഘത്തെ നയിക്കുന്നത് സംഘം തന്നെയാണ്. മേധാവിയുടെ 

പിന്തുണ തീർത്തും ലഭിക്കുന്നില്ല.   നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ആന്ത്യശാസനം.   ഈ പശ്ചാത്തലത്തിലാണ് നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ  20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. എന്നാൽ ഇവരിൽ പലരേയും  കൂറുമാറ്റിക്കാൻ ദിലീപിന്‍റെ അഭിഭാഷകരടക്കം ഇടപെട്ടതിന്‍റെ ശബ്ദകേഖകളടക്കം പുറത്തുവന്നിരുന്നു. ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും കൂറുമാറിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.  കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ  മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്. ഇവരുടെ മൊഴി മാറ്റിക്കാൻ ദീലീപടക്കമുളള കേസിലെ പ്രതികളും അവരുടെ അഭിഭാഷകരും ഇടപെട്ടതിന് കൂടുതൽ തെളിവുകൾ ശേഖരിക്കുകൂടിയാണ് ലക്ഷ്യം.

വിസ്താരത്തിനിടെ കൂറുമാറിയ  സാഗറിന്‍റെ മൊഴിയെടുക്കലാണ് രണ്ടു ദിവസമായി തുടരുന്നത്.  നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധവന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചായിരുന്നു വന്നത്.  അവിടുത്തെ ജീവനക്കാരനായ സാഗറിനോട് ദിലീപ് എവിടെയുണ്ടെന്ന് അന്വേഷിച്ചത്. ആലുവയിലെ വീട്ടിൽ ഉണ്ടാകുമെന്നും അവിടെച്ചെന്നാൽ കാണാമെന്ന് പറ‌ഞ്ഞെന്നുമായിരുന്നു സാഗർ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ  വിസ്താര ഘട്ടത്തിൽ  സാഗ‍ർ മൊഴിമാറ്റി. സാഗറിനെക്കൊണ്ട് മൊഴി മാറ്റിപ്പറയിക്കാൻ പ്രതിഭാഗം ഇടപെട്ടതിന്‍റെ തെളിവുകളും അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്.

നടൻ സിദ്ധിഖ്, ബിന്ദു പണിക്കർ അടക്കം  പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന സിനിമാ മേഖലയിലെ പലരും കോടതിയിൽ പിന്നീട് മൊഴിമാറ്റിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദീലിപിനുണ്ടായ വൈരാഗ്യത്തിന്‍റെ കാരണം സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ഇവരിലൂടെ ശ്രമിച്ചത്. ഒപ്പം ഗൂഡാലോചനയുമായി ബന്ധപ്പെട്ട ചില പ്രധാന സാക്ഷികളും കോടതിയിൽ കൂറുമാറി. വിസ്താരം പുനരാരംഭിക്കുമ്പോൾ കേസ് അട്ടിമറിച്ചതിന്‍റെയും സാക്ഷികളെ കൂറിമാറിയതിനും കാരണമായ ഇടപെടലുകൾ കോടതിയെ ധരിപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനുളള ഹർജിയിലും ഈ കണ്ടെത്തലുകൾ അവതരിപ്പിക്കും. ഇതാണ് രാമൻപിള്ളയെ തൂക്കാനുള്ള കളി.
കേസിൽ കാവ്യാ മാധവന്‍റെ മൊഴിയെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനമാകും. കൃത്യത്തിന്‍റെ ഗൂഡാലോചനയിൽ കാവ്യാ മാധവനും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. തുടരന്വേഷണഘട്ടത്തിൽ പ്രധാന സാക്ഷിയായി മാറിയ ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലും കാവ്യാ മാധവനെക്കുറിച്ച് പരാമ‍ർശമുണ്ട്.

എന്നാൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് മാത്രമേ  മൊഴി നൽകാനാകൂ എന്ന് കാവ്യ നിലപാടെടുത്തിരുന്നു. അവിടെപ്പോയി മൊഴിയെടുക്കേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. കാവ്യയ്ക്കതെിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച്  വിളിച്ചുവരുത്താനാണ് നിലവിലെ ആലോചന. കാവ്യയെ പ്രതിചേർക്കണോയെന്ന കാര്യത്തിൽ ഇതിനു ശേഷമേ തീരുമാനിക്കും.   കാവ്യയെ പ്രതിചേർക്കാനുള്ള അനുവാദം കോടതിയിൽ നിന്ന് ലഭിക്കാനാണ് അന്വേഷണ സംഘം നീങ്ങുന്നത്. പിള്ളക്ക് കിട്ടിയ സംരക്ഷണം കാവ്യക്ക് കിട്ടില്ലെന്ന് അന്വേഷണ സംഘത്തിനറിയാം.      അപ്രതീക്ഷിതമായാണ് കാവ്യ മാധവനെ  ക്രൈംബ്രാഞ്ച് നോട്ടമിട്ടത്. കാവ്യ മാധവനെ  ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. സംഭവത്തിൽ മാഡത്തിൻെറ പങ്ക് നിർണായകമാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുൻപ്  മാഡത്തിന് കൈമാറിയെന്നായിരുന്നു വിവരം. എന്നാൽ മാഡത്തിനുള്ള പങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോകാൻ ആയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.

വിഐപി ആലുവയിലെ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി.ശരത്തിനെ  പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭ്യമായത്. 

ആലുവ പത്മസരോവരത്തിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോൾ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും  ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാൽ ഈ ആരോപണങ്ങൾ ശരത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായാണ് സൂചന. 

വീടിൻ്റെ വരാന്തയിലെ സോഫയിൽ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ  രണ്ട് പേരുകളാണ് ബാലചന്ദ്രകുമാർ മൊഴിയായി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യൽ. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പുറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.    കാവ്യയെ തൂക്കിയാൽ രാമൻ പിള്ളയെ തൂക്കാം. രാമൻപിള്ളയെ തൂക്കുന്നത്   ക്രൈംബ്രാഞ്ചിനെ സംബന്ധിച്ചടത്തോളം അഭിമാന പ്രശ്നമാണ്. അത് സർക്കാർ അറിയാതെകോടതി വഴി ചെയ്യുക എന്നതാണ് സംഘത്തിൻെറ ലക്ഷ്യം. ഇരുചെവി അറിയാതെ ഇത് സാധിക്കാമെങ്കിൽ    ബൈജു പൗലോസ് പിള്ളയുടെ കാലനാവും.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (18 minutes ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (23 minutes ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (31 minutes ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (42 minutes ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (50 minutes ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (57 minutes ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (1 hour ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (1 hour ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (1 hour ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (1 hour ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (2 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends