Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

പണിപാളിപ്പോയല്ലോ... ആദ്യമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സഹതാപ തരംഗത്തിലൂടെ രക്ഷ നേടാമെന്ന് വിചാരിച്ച കോണ്‍ഗ്രസിനെ വെട്ടിലാക്കി സിപിഎം; സഭയുടെ അരുമ പുത്രനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി; കോണ്‍ഗ്രസുകാര്‍ തന്നെ ഡോക്ടര്‍ക്ക് പരമാവധി പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുത്തു

07 MAY 2022 09:25 AM IST
മലയാളി വാര്‍ത്ത

സുപരിചിതനായ കെ.എസ്. അരുണ്‍കുമാറിനെ മാറ്റിയതില്‍ ഏറ്റവുമധികം വേദനിക്കുന്നത് കോണ്‍ഗ്രസുകാരാണ്. അരുണ്‍കുമാറായിരുന്നെങ്കില്‍ സഭയുടെ വോട്ടും ഹൈന്ദവ വോട്ടും സഹതാപ വോട്ടും സില്‍വര്‍ ലൈന്‍ വോട്ടും നേടി ഈസിയായി ജയിക്കാമായിരുന്നു. എന്നാല്‍ സഭയുടെ അരുമ പുത്രനെ തന്നെ കളത്തില്‍ സിപിഎം ഇറക്കിയതോടെ പെട്ടിരിക്കുകയാണ്. സഹതാവവുമില്ല സഭയുടെ വോട്ടുമില്ല.

തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ ഉമ സ്ഥാനാര്‍ഥിയായതോടെ അരുണ്‍കുമാറിന്റെ ആദ്യ ചുമരെഴുത്ത് മായ്ച്ച് ഡോ.ജോ ജോസഫിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് ഏറ്റവും ഞെട്ടിച്ചത് കോണ്‍ഗ്രസിനേയാണ്. എന്നും സഭയുടെ തണലില്‍ വളരുന്നവര്‍ക്ക് ശക്തമായ തിരിച്ചടിയാണ് കിട്ടിയത്. ക്രൈസ്തവ സഭയുടെ പിന്തുണ പ്രതീക്ഷിക്കുന്ന സിപിഎം, ജോയുടെ ജനസ്വീകാര്യതയില്‍ വിശ്വാസമര്‍പ്പിക്കുന്നു.



കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. സാമൂഹിക ഘടകങ്ങള്‍ കൂടി പരിഗണിച്ച് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞത് തള്ളിയാണ് കോണ്‍ഗ്രസ് ഉമയെ കളത്തിലിറക്കിയത്. എന്നാല്‍ ഈ വാക്ക് ചെവിക്കൊണ്ടത് സിപിഎമ്മാണ്. ഉയര്‍ന്നു കേട്ട അരുണ്‍കുമാറിന്റെ ചുവരെഴുത്തു മാഞ്ഞു. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫ് എത്തി. അതോടെ കോണ്‍ഗ്രസുകാര്‍ അങ്കലാപ്പിലാണ്.

തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം സംശയാസ്പദമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. എല്ലാവര്‍ക്കും സുപരിചിതനായ കെ.എസ്.അരുണ്‍കുമാറിനെ മാറ്റി ആര്‍ക്കും അറിയാത്ത ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ സംശയം തോന്നുമെന്ന് സുധാകരന്‍ പറഞ്ഞു.



സഭ ഏതെങ്കിലും പാര്‍ട്ടിക്കു പിന്തുണ നല്‍കുമെന്നു വിശ്വസിക്കുന്നില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു കരുതുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിധിയെഴുത്താകുമെന്നും സുധാകരന്‍ പറഞ്ഞു.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ബാഹ്യ ഇടപെടല്‍ വ്യക്തമാണ്. പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളും അറസ്റ്റ് നാടകവുമെല്ലാം ഇതിനോടു ചേര്‍ത്തു വായിക്കണം. അതിനു ശേഷമാണ് ഈ സ്ഥാനാര്‍ഥിയെ സിപിഎം അവതരിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ കുടുംബ പശ്ചാത്തലവും മറ്റും പരിശോധിച്ചാല്‍ ആരാണു പിന്നിലെന്നു മനസിലാകും.



എന്റെ സ്വന്തം പയ്യനാണ് ഇടതു സ്ഥാനാര്‍ഥി എന്നു പി.സി.ജോര്‍ജ് അവകാശപ്പെടുന്നു. പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ഥിയുടെ പേരു മതിലില്‍ എഴുതിയതിനു ശേഷം മറ്റൊരാളെ മുകളില്‍നിന്നു കെട്ടിയിറക്കി. അതിനു പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ട്. മതനിരപേക്ഷ നിലപാടാണു യുഡിഎഫിനുള്ളത്. ആ നിലപാടു മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുള്ള സ്ഥാനാര്‍ഥിയാണ് ഉമ തോമസ്. ഒരു കാരണവശാലും ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയുമായി യുഡിഎഫ് വിട്ടുവീഴ്ച ചെയ്യില്ലെന്നും സതീശന്‍ പറഞ്ഞു.

അതേസമയം തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാര്‍ സഭ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ സ്ഥാപിത താല്‍പര്യക്കാര്‍ ആണെന്നും സഭ അറിയിച്ചു. രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നവര്‍ക്ക് ദുരുദ്ദേശ്യമുണ്ട്. വ്യക്തമായ രാഷ്ട്രീയ, സാമൂഹ്യ അവബോധമുള്ള തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിനെ സമീപിക്കുമെന്നും സഭ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (1 hour ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (1 hour ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (1 hour ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (2 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (2 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (2 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (2 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (3 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (3 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (3 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends