Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പണിപാളിപ്പോയല്ലോ... ആദ്യമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സഹതാപ തരംഗത്തിലൂടെ രക്ഷ നേടാമെന്ന് വിചാരിച്ച കോണ്‍ഗ്രസിനെ വെട്ടിലാക്കി സിപിഎം; സഭയുടെ അരുമ പുത്രനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി; കോണ്‍ഗ്രസുകാര്‍ തന്നെ ഡോക്ടര്‍ക്ക് പരമാവധി പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുത്തു

07 MAY 2022 09:25 AM IST
മലയാളി വാര്‍ത്ത

സുപരിചിതനായ കെ.എസ്. അരുണ്‍കുമാറിനെ മാറ്റിയതില്‍ ഏറ്റവുമധികം വേദനിക്കുന്നത് കോണ്‍ഗ്രസുകാരാണ്. അരുണ്‍കുമാറായിരുന്നെങ്കില്‍ സഭയുടെ വോട്ടും ഹൈന്ദവ വോട്ടും സഹതാപ വോട്ടും സില്‍വര്‍ ലൈന്‍ വോട്ടും നേടി ഈസിയായി ജയിക്കാമായിരുന്നു. എന്നാല്‍ സഭയുടെ അരുമ പുത്രനെ തന്നെ കളത്തില്‍ സിപിഎം ഇറക്കിയതോടെ പെട്ടിരിക്കുകയാണ്. സഹതാവവുമില്ല സഭയുടെ വോട്ടുമില്ല.

തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ ഉമ സ്ഥാനാര്‍ഥിയായതോടെ അരുണ്‍കുമാറിന്റെ ആദ്യ ചുമരെഴുത്ത് മായ്ച്ച് ഡോ.ജോ ജോസഫിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് ഏറ്റവും ഞെട്ടിച്ചത് കോണ്‍ഗ്രസിനേയാണ്. എന്നും സഭയുടെ തണലില്‍ വളരുന്നവര്‍ക്ക് ശക്തമായ തിരിച്ചടിയാണ് കിട്ടിയത്. ക്രൈസ്തവ സഭയുടെ പിന്തുണ പ്രതീക്ഷിക്കുന്ന സിപിഎം, ജോയുടെ ജനസ്വീകാര്യതയില്‍ വിശ്വാസമര്‍പ്പിക്കുന്നു.



കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. സാമൂഹിക ഘടകങ്ങള്‍ കൂടി പരിഗണിച്ച് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞത് തള്ളിയാണ് കോണ്‍ഗ്രസ് ഉമയെ കളത്തിലിറക്കിയത്. എന്നാല്‍ ഈ വാക്ക് ചെവിക്കൊണ്ടത് സിപിഎമ്മാണ്. ഉയര്‍ന്നു കേട്ട അരുണ്‍കുമാറിന്റെ ചുവരെഴുത്തു മാഞ്ഞു. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫ് എത്തി. അതോടെ കോണ്‍ഗ്രസുകാര്‍ അങ്കലാപ്പിലാണ്.

തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം സംശയാസ്പദമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. എല്ലാവര്‍ക്കും സുപരിചിതനായ കെ.എസ്.അരുണ്‍കുമാറിനെ മാറ്റി ആര്‍ക്കും അറിയാത്ത ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ സംശയം തോന്നുമെന്ന് സുധാകരന്‍ പറഞ്ഞു.



സഭ ഏതെങ്കിലും പാര്‍ട്ടിക്കു പിന്തുണ നല്‍കുമെന്നു വിശ്വസിക്കുന്നില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു കരുതുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിധിയെഴുത്താകുമെന്നും സുധാകരന്‍ പറഞ്ഞു.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ബാഹ്യ ഇടപെടല്‍ വ്യക്തമാണ്. പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളും അറസ്റ്റ് നാടകവുമെല്ലാം ഇതിനോടു ചേര്‍ത്തു വായിക്കണം. അതിനു ശേഷമാണ് ഈ സ്ഥാനാര്‍ഥിയെ സിപിഎം അവതരിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ കുടുംബ പശ്ചാത്തലവും മറ്റും പരിശോധിച്ചാല്‍ ആരാണു പിന്നിലെന്നു മനസിലാകും.



എന്റെ സ്വന്തം പയ്യനാണ് ഇടതു സ്ഥാനാര്‍ഥി എന്നു പി.സി.ജോര്‍ജ് അവകാശപ്പെടുന്നു. പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ഥിയുടെ പേരു മതിലില്‍ എഴുതിയതിനു ശേഷം മറ്റൊരാളെ മുകളില്‍നിന്നു കെട്ടിയിറക്കി. അതിനു പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ട്. മതനിരപേക്ഷ നിലപാടാണു യുഡിഎഫിനുള്ളത്. ആ നിലപാടു മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുള്ള സ്ഥാനാര്‍ഥിയാണ് ഉമ തോമസ്. ഒരു കാരണവശാലും ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയുമായി യുഡിഎഫ് വിട്ടുവീഴ്ച ചെയ്യില്ലെന്നും സതീശന്‍ പറഞ്ഞു.

അതേസമയം തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാര്‍ സഭ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ സ്ഥാപിത താല്‍പര്യക്കാര്‍ ആണെന്നും സഭ അറിയിച്ചു. രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നവര്‍ക്ക് ദുരുദ്ദേശ്യമുണ്ട്. വ്യക്തമായ രാഷ്ട്രീയ, സാമൂഹ്യ അവബോധമുള്ള തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിനെ സമീപിക്കുമെന്നും സഭ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (39 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (49 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends