Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ദേശീയ അധ്യക്ഷന്‍ ഏറ്റെടുത്തു... കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ; കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇത്തരം ശക്തികള്‍ക്കുണ്ട്; തൃക്കാക്കരയില്‍ ബി ജെ പിക്ക് സ്വന്തം സ്ഥാനാര്‍ത്ഥി

07 MAY 2022 09:29 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തിലേക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇടപെടുകയാണ്. മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇത്തരം ശക്തികള്‍ക്കുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിറുത്താന്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും പ്രതിജ്ഞാബദ്ധരാണെന്നും ജെ.പി. നദ്ദ പറഞ്ഞു.

അതേസമയം സംസ്ഥാന ബിജെപിയുടെ അടുത്ത ലക്ഷ്യം തൃക്കാക്കരയാണ്. തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കേന്ദ്ര നേതത്വത്തിന് കൈമാറി. ബി.ജെ.പിക്ക് തൃക്കാക്കര അനുകൂലമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.



സഭാ നേതാക്കളുടെ ഉള്‍പ്പെടെ പിന്തുണ ഉണ്ടെന്നും ഇരു മുന്നണികളോടുള്ള ജനങ്ങളുടെ എതിര്‍പ്പ് ബി.ജെ.പിക്ക് ഗുണം ചെയ്യും. ക്രൈസ്തവ സഭയ്ക്ക് ഇരുമുന്നണികളോടുമുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

തൃക്കാക്കരയില്‍ യു.ഡി.എഫ് അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയും എല്‍.ഡി.എഫ് ഡോ. ജോ ജോസഫിനെയുമാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. താമരശ്ശേരി ബിഷപ്പുമായി ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ കൂടിക്കാഴ്ച നടത്തിയത് നല്ല മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.



അതേസമയം തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ഏറെ ചര്‍ച്ചകള്‍ക്കുശേഷമാണ്. ഇടതുമുന്നണിയുടെ ജയം ഉറപ്പായപ്പോഴാണു വിമര്‍ശനങ്ങള്‍ വരുന്നത്. സഭയെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിയിടരുത്.

എന്തിനാണു സഭയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്? എന്താണു സഭ ചെയ്തത്? രാഷ്ട്രീയ വിരോധത്തിന് അതിര്‍വരമ്പുകളൊന്നും ഇല്ലേ? ഏതു മതപുരോഹിതരെയും സഭകളെയും ആക്ഷേപിക്കാമെന്നാണോ? കോണ്‍ഗ്രസ് അതു ചെയ്യരുത്. വെറുതെ സഭകളെ അവഹേളിക്കരുത്. വി.ഡി.സതീശനെക്കുറിച്ച് സഭകളും നാട്ടുകാരും എല്ലാം തിരിച്ചറിയുമെന്നും ജയരാജന്‍ പറഞ്ഞു.



അതേസമയം തൃക്കാക്കരയില്‍ എല്‍ഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി സഭയുടേതല്ല. ജനങ്ങളുടേതാണ്. സഭ സ്ഥാനാര്‍ഥിയെ നിര്‍ത്താറില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

തൃക്കാക്കരയില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ ആരെങ്കിലും മാധ്യമങ്ങളെ വിശ്വസിച്ച് എഴുതിയതാവുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ സംബന്ധിച്ച് ഇത് അസ്വാഭാവികമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അസ്വാഭാവികമായ പലതും രാജ്യത്ത് നടക്കുന്നുണ്ടെന്നായിരുന്നു കാനത്തിന്റെ മറുപടി. എന്തായാലും ജോ ജോസഫ് സ്ഥാനാര്‍ത്ഥിയായി വന്നതോടെ ഇടത് ക്യാമ്പില്‍ വളരെ വലിയ വിജയ പ്രതീക്ഷയാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (38 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (3 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends