Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

'പുറത്തുപോകാതെ സംഘടനയുടെ ഉളളില്‍ നിന്ന് പോരാടണമായിരുന്നു', ഈ വാക്കുകളെ എനിക്ക് നിരസിക്കേണ്ടി വന്നു; പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ എന്നും നന്ദിയുള്ളവനാണ്; ഹരീഷ് പേരടി..

07 MAY 2022 08:42 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ മേഖലയിലേയും സിനിമാ മേഖലയിലേയും സമകാലിക വിഷയങ്ങളില്‍ പ്രതികരണവുമായി രംഗത്ത് വരാറുള്ള നടനാണ് ഹരീഷ് പേരടി. അദ്ദേഹം ഇപ്പോള്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെ പല നടീ നടന്മാരും രാജിക്കൊരുങ്ങുകയാണ്. നടി മാലാ പാര്‍വ്വതി ഉള്‍പ്പെടെ പലരും ഇതിനകം തന്നെ രാജി വെച്ചുകഴിഞ്ഞു. വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയെ തുടര്‍ന്ന് സംഘടന നടപടി എടുക്കാത്തതാണ് സംഘടനയിലെ ഒരു വിഭാഗം നടീനടന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.

 

ഇപ്പോഴിതാ രാജിക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് അറിയിച്ചപ്പോള്‍ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് നടന്‍ വ്യക്തമാക്കുന്നത്. അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചപ്പോള്‍, തന്നെ ആദ്യം വിളിച്ചത് നടന്‍ സുരേഷ്‌ഗോപിയാണെന്നും രാജിവെക്കുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞെന്നും ഹരീഷ് ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ കുപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്...

അമ്മയില്‍ നിന്ന് ഞാന്‍ രാജി ഫെയ്‌സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു...അമ്മക്ക് മെയില്‍ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു' നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം' എന്ന് ...ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്‌നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും...അമ്മയില്‍ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതില്‍ മാറ്റമൊന്നുമില്ല...

ഇങ്ങനെയാണ് അദ്ദേഹം കുറിച്ചത്.

 

അമ്മയില്‍ നിന്ന് കഴിഞ്ഞ 25 വര്‍ഷമായി വിട്ടു നിന്നിരുന്ന നടനാണ് സുരേഷ് ഗോപി. ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ പഴയ പിണക്കങ്ങളും പരിഭവങ്ങളും മറന്ന് വീണ്ടും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയെ അമ്മയിലേക്ക് ക്ഷണിച്ചിരുന്നു. അതും മുഖ്യാതിഥിയായി തന്നെ.

1997ല്‍ അമ്മ സംഘടിപ്പിച്ച അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടിക്കുശേഷമാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്ന് അകന്നത്. ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടി കേരളത്തിലെ അഞ്ചു വേദികളിലും അവതരിച്ചിരുന്നു. ഇതിന് അഞ്ചുലക്ഷം രൂപ നടത്തിപ്പുകാര്‍ അമ്മയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞയാള്‍ വാക്ക് പാലിക്കാത്തതിനാല്‍ സുരേഷ് ഗോപിക്ക് രണ്ടുലക്ഷം രൂപ പിഴയിട്ടു. തുടര്‍ന്ന് അദ്ദേഹം അമ്മയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഉണ്ടായത്.

 

ഇതിനിടയിലാണ് ഹരീഷിനെ ഉപദേശിച്ചും സുരേഷ് ഗോപി രംഗത്ത് വന്നത്. ഒരു മനുഷ്യന്‍ എന്ന രീതിയില്‍ സുരേഷ് ഗോപി മഹാനാണെന്ന് ഹരീഷ് പേരടി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയപരമായി അദ്ദേഹത്തിന്റെ പല പ്രസ്താവനകളോടും കാഴ്ചപ്പാടുകളോടും താന്‍ എതിരാണെന്നും ഹരീഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തെയും പല തവണ ഹരീഷ് സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരുന്നു..


കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷ്‌ഗേപി ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയ രക്ഷിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ സുരേഷ് ഗോപിയെ വിമര്‍ശിക്കുകയാണ് നടന്‍ ഹരീഷ് പേരടി ചെയ്തത്. ഭീകര തള്ളി തള്ളി ഒരു വര്‍ഗീയ വാദിയെ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. പ്രവീണ്‍ എന്ന വ്യക്തി എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് താരം വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 

പോസ്റ്റില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്..

'തെരുവില്‍ നിന്നും കുഞ്ഞിനെ എടുത്ത് വളര്‍ത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യില്‍ നിന്നും കുഞ്ഞ് വീണ്ടും തെരുവില്‍ എത്തുന്നു. അവിടെ നിന്ന് നാട്ടുകാര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കല്‍ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ,' എന്നാണ് കുറിപ്പില്‍ ഹരീഷ് വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (40 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends