Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ മുഴങ്ങിയപ്പോള്‍ കേട്ടവരുടെയെല്ലാം നെഞ്ചു വിങ്ങി... സ്ത്രീധനം ചോദിച്ചില്ലെന്നും അതിന്റെപേരില്‍ പീഡിപ്പിച്ചില്ലെന്നുമുള്ള കിരണിന്റെ വാദങ്ങളെ പൊളിച്ചത് മരിച്ചുപോയ വിസ്മയയുടെ ശബ്ദം... വിസ്മയ നേരിട്ടത് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍

24 MAY 2022 08:08 AM IST
മലയാളി വാര്‍ത്ത

സ്ത്രീധനം ചോദിച്ചില്ലെന്നും അതിന്റെപേരില്‍ പീഡിപ്പിച്ചില്ലെന്നുമുള്ള കിരണിന്റെ വാദങ്ങളെ പൊളിച്ചത് മരിച്ചുപോയ വിസ്മയയുടെ ശബ്ദം തന്നെയായിരുന്നു. 'എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല'-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ മുഴങ്ങിയപ്പോള്‍ കേട്ടവരുടെയെല്ലാം നെഞ്ചു വിങ്ങി. വിചാരണവേളയിലാണ് കിരണിന്റെ ഫോണില്‍ റെക്കോഡായ അച്ഛനുമായുള്ള ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചത്.

'വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെങ്കില്‍ എന്നെ കാണത്തില്ല, ഞാന്‍ എന്തെങ്കിലും ചെയ്യും' എന്നും പറയുന്നുണ്ട്. സൈബര്‍ പരിശോധനയിലാണ് ഈ സംഭാഷണം ഫോണില്‍നിന്ന് വീണ്ടെടുക്കാനായത്.

 



സഹോദരനും സഹോദരഭാര്യക്കും അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും തെളിവായി. 'വണ്ടി കൊള്ളില്ല എന്നുപറഞ്ഞ് എന്നെ തെറിവിളിച്ചു. സൈഡ് ഗ്ലാസ് പൊട്ടിച്ചു. അയാള്‍ക്ക് ആ വണ്ടി ഇഷ്ടമല്ല. ഞാന്‍ ഇത്രവലിയ നിലയിലായിട്ടും എനിക്ക് കിട്ടിയത് ഈ വണ്ടി എന്നൊക്കെ പറഞ്ഞു. അച്ഛനെ പച്ചത്തെറിവിളിച്ചു. എനിക്കു വേറെ നല്ലവണ്ടി കിട്ടിയേനേ. എനിക്ക് ലോകത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധമാ എന്നും പറഞ്ഞു. ഞാന്‍ ഡോര്‍ തുറന്നിറങ്ങിയപ്പോള്‍ എന്നെ മുടിയില്‍പ്പിടിച്ചു വലിച്ചു. ദേഷ്യംവന്നാല്‍ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി-വിസ്മയ സഹോദരനയച്ച മെസേജായിരുന്നു ഇത്.


ടോമിനെയും ജെറിയെയും' പോലെയായിരുന്നു താനും അനുജത്തിയുമെന്നാണ് വിസ്മയയുടെ സഹോദരന്‍ വിജിത്ത് പറയാറുള്ളത്. ടിക് ടോക്കിലൂടെയും വീഡിയോകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അവര്‍ ഏവര്‍ക്കും പ്രിയപ്പെട്ടവരായി മാറിയിരുന്നു. എന്നാല്‍ വിവാഹത്തിനു മുമ്പുതന്നെ വിസ്മയയുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ കിരണ്‍ തടഞ്ഞിരുന്നു.



കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസാക്കിയതിന് വിസ്മയയെ അയാള്‍ മര്‍ദിക്കുക വരെ ചെയ്തു. കിരണിന്റെ ക്രൂരതകളെപ്പറ്റിയുള്ള സന്ദേശങ്ങളും മര്‍ദിച്ചതിന്റെ പാടുകളും വിസ്മയ വിജിത്തിനും ഭാര്യക്കും അയച്ചുകൊടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളിലെ ഈ സന്ദേശങ്ങള്‍ അന്വേഷണത്തിനും ഏറെ സഹായകമായിരുന്നു. ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവയെല്ലാം കൃത്യതയോടെ ശേഖരിച്ചു.ഒരുവര്‍ഷവും ഒരുമാസവുംമാത്രം നീണ്ട വിവാഹജീവിതത്തിനിടെ വിസ്മയ നേരിട്ടത് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍.

ആള്‍ക്കൂട്ടത്തിനിടയില്‍വെച്ചുപോലും കിരണ്‍ മര്‍ദിച്ചിട്ടും അപമാനിച്ചിട്ടും വിസ്മയ അതെല്ലാം സഹിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്.

സ്ത്രീധനമായി നല്‍കിയ കാറിനെച്ചൊല്ലിയാണ് കിരണ്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നത്. വിവാഹത്തലേന്നുതന്നെ തന്റെ അനിഷ്ടം അയാള്‍ പരസ്യമാക്കി. കാര്‍ കണ്ടപ്പോള്‍ത്തന്നെ തന്റെ കിളിപോയി എന്നാണ് കിരണ്‍ അന്നു പറഞ്ഞത്. വിവാഹശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമുദായനേതൃത്വവും കിരണിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും ഇടപെട്ട് പറഞ്ഞവസാനിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കിരണ്‍ കലഹം തുടര്‍ന്നു.

 



മുഖത്തു ചവിട്ടിയും മുടിയില്‍ പിടിച്ചുവലിച്ചും മുറിവേല്‍പ്പിച്ചും മുള്ളുനിറഞ്ഞ വാക്കുകള്‍കൊണ്ടും അയാള്‍ ഭാര്യയോടുള്ള പകതീര്‍ത്തു. മര്‍ദനത്തില്‍ നിന്ന് രക്ഷനേടാനായി കാറില്‍ നിന്ന് ഇറങ്ങിയോടി വിസ്മയ കല്ലടയിലെ ഒരു വീട്ടില്‍ അഭയം തേടിയ സംഭവവുമുണ്ടായി. വിസ്മയയുടെ വീട്ടിലെത്തുമ്പോഴും കിരണ്‍ വഴക്കും ബഹളവും തുടര്‍ന്നു. ഒരിക്കല്‍ ഭാര്യാസഹോദരനായ വിജിത്തിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

കിരണിന്റെ ക്രൂരതകളെപ്പറ്റി വിസ്മയ വീട്ടുകാരോട് ആദ്യമൊന്നും പറഞ്ഞിരുന്നില്ല. വേദനകള്‍ സഹിക്കവയ്യാതായപ്പോഴാണ് വിവരങ്ങളെല്ലാം കൂട്ടുകാരികളോടും കിരണിന്റെ സഹോദരിയോടും സഹോദരഭാര്യയോടും വെളിപ്പെടുത്തിയത്. വിസ്മയ നേരിട്ട ദുരിതങ്ങളെപ്പറ്റി ഏറെപ്പേരും അറിഞ്ഞത് അവളുടെ മരണശേഷമായിരുന്നു.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (18 minutes ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (50 minutes ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (2 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (2 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (2 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (5 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (5 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (5 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (5 hours ago)

സ്വർണ വിലയിൽ  (5 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (5 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (6 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (6 hours ago)

Malayali Vartha Recommends