Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അബുദാബി പൊട്ടിത്തെറി, പ്രവാസികളെ കണ്ണീരിലാഴ്ത്തിയ ഭയാനക അപകടത്തിന് ആക്കം കൂട്ടിയത് ഈ കാരണങ്ങള്‍; ദൃസാക്ഷി പറയുന്നു..

25 MAY 2022 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

പ്രവാസി സമൂഹത്തെ ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അബൂദബി ഖാലിദിയയിലെ റസ്റ്ററന്റ് കെട്ടിടത്തിലെ പാചക വാതക സംഭരണി പൊട്ടിത്തെറിച്ച അപകടത്തില്‍ മലയാളിയും മരണപ്പെട്ടു. ആലപ്പുഴ സ്വദേശിയായ ശ്രീകുമാറാണ് മരിച്ചത്.

ഫുഡ് കെയര്‍ റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പാചകവാതക സംഭരണിയിലാണ് തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റുറെന്റായതിനാല്‍ തന്നെ ഫുഡ് കെയറിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. ആദ്യം നേരിയ തോതിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.

 

അപ്പോള്‍ തന്നെ സിവില്‍ ഡിഫന്‍സും അബൂദബി പോലീസും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തുരുതുരാ പൊട്ടിത്തെറികള്‍ സംഭവിച്ചു. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. 120 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ റസ്റ്റോറന്റിലെ എട്ട് ജീവനക്കാരുണ്ടെന്നും സാരമായി പരിക്കേറ്റ മൂന്നുപേര്‍ അപകട നില തരണം ചെയ്തതായും റസ്‌റ്റോറന്റ് സഹ ഉടമ ബഷീര്‍ അതിരിങ്കല്‍ പറഞ്ഞു.

 

അതേസമയം അപകടം നേരില്‍കണ്ട മലയാളിയും അബൂദബിയില്‍ കച്ചവടക്കാരനായ സാദിഖ് അണ്ടത്തോട് പറഞ്ഞത് ഇങ്ങനെയാണ്..

'ഞാന്‍ അവിടെ എത്തുമ്പോള്‍ എന്തോ ചെറിയ അപകടമുണ്ടായെന്ന സൂചന കിട്ടിയിരുന്നു. പൊലീസ് ആളുകളെ ഒഴിപ്പിക്കുന്നത് കണ്ടതിനാല്‍ കുറച്ചു ദൂരെ മാറിയാണ് നിന്നത്. ഇതിനിടെയാണ് ഉഗ്ര ശബ്ദമുണ്ടായത്. എന്താണ്, സംഭവിച്ചതെന്ന് മനസ്സിലാവും മുന്നേ കറുത്ത പുകയും ഉയര്‍ന്നു. പിന്നെ ജീവനില്‍ ഭയന്ന് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ തുടങ്ങുമ്പോള്‍ പിന്‍കാലില്‍ ചില്ല് തുളച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് 300 മീറ്ററെങ്കിലും അകലെ എത്തിയിട്ടും ചില്ല് പതിക്കുകയായിരുന്നു. ഉടന്‍ ടാക്‌സി വിളിച്ച് ആശുപത്രിയില്‍ എത്തി' ഇങ്ങനെയാണ് സാദിഖ് പറഞ്ഞത്.

 

മാത്രമല്ല ഉച്ചഭക്ഷണ സമയവും ജോലിക്കാരുടെ വിശ്രമ വേളയുമായതിനാല്‍ ഇവിടെ നല്ല തിരക്ക് ഉള്ള സമയമായിരുന്നു. ഇതാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായതെന്നും സാദിഖ് ചൂണ്ടിക്കാട്ടി.

അതേസമയം റസ്റ്ററന്റിലെ പാചകവാതക സംവിധാനം അതീവ സുരക്ഷയോടെയാണ് സജ്ജീകരിച്ചിരിക്കുന്നത് എന്ന് ബഷീര്‍ അതിരിങ്കല്‍ പറഞ്ഞു. പാചകവാതകം ചോര്‍ന്നാല്‍ റസ്റ്ററന്റിനുള്ളിലെ ഈ സംവിധാനം തനിയെ ഓഫാകും. എന്നാല്‍, പാചകവാതക ലൈന്‍ കടന്നുപോവുന്നത് ആളുകള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ഹാളിനു സമീപത്തു കൂടിയാണ്. ഇതിന് അടുത്തുള്ള പാചക വാതക സംഭരണിയിലെ പൊട്ടിത്തെറിയാണ് കെട്ടിടത്തെ ബാധിച്ചത്.

 

പൊട്ടിത്തെറിയെ തുടര്‍ന്ന് ആറ് കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. തിരക്കേറിയ ഖാലിദിയ മാള്‍, ഷൈനിങ് ടവര്‍ എന്നിവയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. 12 വര്‍ഷമായി ഫുഡ് കെയര്‍ റസ്റ്ററന്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മലബാര്‍ വിഭവങ്ങളാണ് ഏറ്റവും പ്രധാനം അതുകൊണ്ട് തന്നെ നാട്ടിലെ ഭക്ഷണം കഴിക്കാന്‍ മലയാളികളുടെ തിരക്കാണ് ഇവിടെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends