Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

മില്‍മയെ നെഞ്ചോട് ചേര്‍ത്തു... ശബരിമല പ്രക്ഷോഭ കാലത്ത് ഭക്തര്‍ക്ക് വേണ്ടി വലിയ പോരാട്ടം നടത്തി ശ്രദ്ധേയനായി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഭക്തരുടെ തൃപ്തി ക്ഷേത്രത്തിന്റെ ശുദ്ധി എന്ന ആപ്തവാക്യം നടപ്പിലാക്കി; അന്നദാനത്തെ അന്നപ്രസാദമാക്കി

05 JUNE 2022 09:36 AM IST
മലയാളി വാര്‍ത്ത

മില്‍മ ചെയര്‍മാന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അങ്ങനെ ധാരാളം മേല്‍വിലാസമുള്ളയാളാണ് വിടപറഞ്ഞ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല പ്രക്ഷോഭ കാലത്ത് ഏറ്റവുമധികം കേട്ടിരുന്ന പേര്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പ്രയാര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്നുവരെ കേട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാരനായി ഭക്തര്‍ക്ക് വേണ്ടി പോരാടാനാണ് ആഗ്രഹിച്ചത്.

പ്രയാര്‍ വെറും കോണ്‍ഗ്രസുകാരനല്ല. അന്നദാനത്തെ അന്നപ്രസാദമാക്കിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഭക്തരുടെ തൃപ്തി ക്ഷേത്രത്തിന്റെ ശുദ്ധി എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലെയും അന്നദാനം അന്നപ്രസാദം എന്ന് പേരിലാക്കി മാറ്റിയതു പ്രയാര്‍ ആണ്. ശബരിമലയിലെ ഉല്‍സവത്തോടനുബന്ധിച്ചു പമ്പയില്‍ നടക്കുന്ന ആറാട്ടിനു യുവതികളായ സ്ത്രീകള്‍ എത്തുന്നതു ദേവഹിതത്തിന് എതിരായതിനാല്‍ കര്‍ശനമായി തടയുമെന്നും പ്രസിഡന്റ് ആയിരുന്നപ്പോള്‍ പ്രയാര്‍ നിലപാട് എടുത്തു.

സ്ത്രീകള്‍ക്ക് സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കുന്നതിനു പെരിനാട് കക്കാട്ട് കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ സൗകര്യമൊരുക്കി. ശബരിമല ക്ഷേത്രത്തിന്റെ പേരു 'സ്വാമി അയ്യപ്പന്‍ ക്ഷേത്രം' എന്നാക്കി മാറ്റാനും പ്രയാര്‍ പ്രസിഡന്റ് ആയിരിക്കെ ബോര്‍ഡ് തീരുമാനം എടുത്തിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരെ പ്രയാറിന്റെ പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ്‌വിയാണ് പ്രയാറിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. സമരമുഖത്തും സജീവമായിരുന്നു പ്രയാര്‍.

ധരിക്കുന്ന വസ്ത്രത്തിന്റെ വെണ്‍മ പോലെയായിരുന്നു. ജീവിതവും അഴിമതിയുടെ കറ അല്‍പം പോലും ആ ജീവിതത്തില്‍ പുരണ്ടിട്ടില്ല. അതേ സമയം നിലപാടുകള്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. പതറാതെ, ആരുടെ മുന്നിലും അഭിപ്രായം പറയുമായിരുന്നു. പ്രയാറിന്റെ കാലത്താണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ കാലാവധി 2 വര്‍ഷമായി വെട്ടിക്കുറച്ചത്. അതുവരെ മൂന്നു വര്‍ഷമായിരുന്നു.

മണ്ഡലകാല വിലയിരുത്തലിന് പമ്പയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, തിരക്ക് ഒഴിവാക്കാന്‍ വര്‍ഷം മുഴുവന്‍ ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. അതു കഴിയില്ലെന്ന് അതേ വേദിയില്‍ പ്രയാര്‍ തുറന്നടിച്ചത് അന്നു ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി 2 വര്‍ഷമായി വെട്ടിച്ചുരുക്കി ഓര്‍ഡിനന്‍സ് ഇറക്കിയത്.

സന്നിധാനത്തേക്കു വെള്ളം എത്തിക്കുന്ന കുന്നാര്‍ തടയണ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയറെയും കൂട്ടി സന്ദര്‍ശിച്ചതും വിവാദമായിരുന്നു. ഇതിന് ചീഫ് എന്‍ജിനീയര്‍ക്ക് വനം വകുപ്പ് നോട്ടിസ് നല്‍കി. അഞ്ചു പേരില്‍ കൂടുതല്‍ കുന്നാറിലേക്കു പോയതും ഫോട്ടോയും വിഡിയോയും എടുത്തതും കുറ്റകരമാണെന്നും കാണിച്ചാണ് നോട്ടിസ് നല്‍കിയത്.

വനപാതയിലൂടെ ആദ്യമായി നടന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തീര്‍ഥാടകരുടെ ദുരിതം മനസ്സിലാക്കാന്‍ എരുമേലിയില്‍ നിന്നു 44 കിലോമീറ്റര്‍ ദൂരം നടന്നു പമ്പയില്‍ എത്തുകയായിരുന്നു. ഇതിനിടയില്‍ പല പ്രശ്‌നങ്ങളും തല്‍ക്ഷണം പരിഹരിക്കുകയും ചെയ്തു. അഴുത വരെ വാഹനത്തിലായിരുന്നു യാത്ര. തുടര്‍ന്നാണ് കാല്‍നടയാത്ര ആരംഭിച്ചത്.

അപകടത്തെ തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയില്‍ കാലില്‍ ഇട്ട സ്റ്റീല്‍ കമ്പിയുടെ പ്രയാസത്തെ അതിജീവിച്ചായിരുന്നു മലകയറ്റം. കാട്ടുകല്ലുകള്‍ നിറഞ്ഞ പാതയിലൂടെ ക്ലേശിച്ചും മരങ്ങളുടെ വേരുകളില്‍ പിടിച്ചുമാണു കുത്തനെയുള്ള കയറ്റം കയറിയത്. ജനവാസ കേന്ദ്രമായ അഴുതയിലെ വെളിച്ചക്കുറവും കുളിക്കടവ് ഇല്ലായ്മയും ശ്രദ്ധയില്‍പ്പെട്ടതോടെ ഇവ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു. അഴുതയില്‍ നിന്നാരംഭിച്ച നടത്ത പമ്പയില്‍ എത്തിയപ്പോള്‍ ഒന്‍പതര മണിക്കൂര്‍ പിന്നിട്ടിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends