Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

രൂക്ഷയുദ്ധം... യുക്രെയിനിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യ കയ്യേറിയതിന്റെ 20 ശതമാനം ഭാഗവും യുക്രെയ്ന്‍ തിരിച്ചുപിടിച്ചു; ഈ നില തുടര്‍ന്നാല്‍ ഈ മേഖലയില്‍ റഷ്യ തോല്‍ക്കും; സേനയ്ക്ക് കൂടുതല്‍ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി റഷ്യ പാലങ്ങള്‍ തകര്‍ക്കുന്നു

05 JUNE 2022 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

ആ കാഴ്ച സങ്കടക്കാഴ്ചയായി... ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി

കേരളത്തിൽ മഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത , മലയോര മേഖലകളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം... ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ രാസവസ്തുക്കൾ പ‍ൂ‍ർണമായി കത്തിനശിച്ചു

മണിക്കൂറുകൾ ക്യൂ നിന്നിട്ടും ദർശനമില്ല, അയ്യപ്പന്മാർ മടങ്ങി; തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം; എൻഡിആര്‍എഫിന്‍റെ സംഘം സന്നിധാനത്ത്

ഒരിടവേളയ്ക്ക് ശേഷം യുക്രെയിനില്‍ യുദ്ധം കടുക്കുകയാണ്. കിഴക്കന്‍ മേഖലയായ ലുഹാന്‍സ്‌കിലെ സിവീയറോഡോണെസ്റ്റ്‌സ്‌ക് നഗരത്തില്‍ റഷ്യ പരാജയ ഭീതിയിലാണ്. റഷ്യ കയ്യേറിയതിന്റെ 20 ശതമാനവും യുക്രെയ്ന്‍ തിരിച്ചുപിടിച്ചു.

പ്രധാന യുദ്ധമുഖമായി മാറിയ ഈ നഗരത്തില്‍ യുക്രെയ്ന്‍ സേനയ്ക്ക് കൂടുതല്‍ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി സെവെര്‍സ്‌കി ഡോണെറ്റ്‌സ് നദിയിലെ പാലങ്ങള്‍ ഒന്നൊന്നായി റഷ്യ തകര്‍ക്കുകയാണ്. റഷ്യന്‍ സേനയ്ക്കു കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നു ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹെയ് ഗയ്ദായ് പറഞ്ഞു. നദിക്കരയിലെ സ്വിയത്തോഗാര്‍സ്‌കി ക്രിസ്തീയ ആശ്രമത്തിന്റെ ഭാഗമായുള്ള തടിയില്‍ തീര്‍ത്ത പുരാതന ഓര്‍ത്തഡോക്‌സ് പള്ളി തീപിടിത്തത്തില്‍ നശിച്ചു.

 



ആശ്രമ സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടായിരുന്നെന്ന് സാംസ്‌കാരിക മന്ത്രി ഒലെക്‌സാണ്ടര്‍ തകാചെന്‍കോ പറഞ്ഞു. സിവീയറോഡോണെസ്റ്റ്‌സ്‌ക് റഷ്യ പിടിച്ചെടുത്താല്‍ പിന്നെ ലിസിചാന്‍സ്‌ക് നഗരം കൂടിയേ ലുഹാന്‍സ്‌കില്‍ യുക്രെയ്ന്‍ നിയന്ത്രണത്തില്‍ ശേഷിക്കുന്നുള്ളൂ.

അതേസമയം യുക്രെയ്ന്‍ സേനയില്‍ ചേര്‍ന്നു പോരാടിയ 4 വിദേശികള്‍ കൊല്ലപ്പെട്ടു. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണു കൊല്ലപ്പെട്ടത്. യുദ്ധത്തിന് നയതന്ത്ര പരിഹാരം സാധ്യമാകുമോ എന്നതിലും ആശങ്ക കനക്കുന്നു. റഷ്യന്‍ സേന അതിര്‍ത്തിയോളം പിന്മാറാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് യുക്രെയ്ന്‍ ആവര്‍ത്തിച്ചു.

 



കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌കില്‍ യുക്രെയ്ന്‍ പോരാളികള്‍ക്കെതിരെ വെടിയുതിര്‍ത്ത റഷ്യന്‍ ടാങ്ക് മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ പ്രതിരോധസേന തകര്‍ത്തത് വലിയ വാര്‍ത്തയായി. കുഴിബോംബുകള്‍ വിതറിയ പ്രദേശത്തിലൂടെ റഷ്യന്‍ സൈനികര്‍ ഓടിച്ചു കയറ്റിയ റഷ്യന്‍ ടാങ്കാണ് തകര്‍ന്നത്. മേയ് ആദ്യം നടന്ന സംഭവത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

യുക്രെയ്ന്‍ പോരാളികളെ ലക്ഷ്യമാക്കി വെടിയുതിര്‍ത്ത റഷ്യന്‍ ടാങ്ക് മുന്നോട്ട് കുതിക്കുന്നതിനിടെ കുഴിബോംബില്‍ ഇടിച്ചു. ആദ്യത്തെയും രണ്ടാമത്തെയും കുഴിബോംബ് പൊട്ടിത്തെറിച്ച് ഭാഗികമായി തകര്‍ന്നെങ്കിലും മുന്നോട്ടു കുതിക്കുന്നതിനിടെ യുക്രെയ്ന്‍ മിസൈല്‍ ടാങ്കില്‍ പതിക്കുകയായിരുന്നു. ടാങ്ക് പൂര്‍ണമായും തകര്‍ന്നുവെങ്കിലും ടാങ്കിലുണ്ടായിരുന്ന റഷ്യന്‍ സൈനികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ എത്തും മുന്‍പ് കിഴക്കന്‍ യുക്രെയ്‌നിലെ പ്രധാന മേഖലകള്‍ പിടിക്കാനാണ് റഷ്യയുടെ നീക്കം. കടുത്ത പോരാട്ടം നടക്കുന്ന കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ സിവീറോഡോണെറ്റ്‌സ്‌ക് നഗരത്തിലെ രാസ പ്ലാന്റിലെ നൈട്രിക് ആസിഡ് ടാങ്ക് റഷ്യ തകര്‍ത്തതായി യുക്രെയ്ന്‍ ആരോപിച്ചു. മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

 



സ്‌ഫോടനഫലമായി രാസവസ്തുക്കള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും വിഷവാതകം ശ്വസിക്കാന്‍ ഇടവരുത്തരുതെന്നും ലുഹാന്‍സ്‌ക് മേഖലാ ഗവര്‍ണര്‍ സെര്‍ഹി ഗൈദായി അറിയിച്ചു. സിവീറോഡോണെറ്റ്‌സ്‌ക് നഗരത്തിന്റെ 70 ശതാനം നിയന്ത്രണം റഷ്യ കയ്യടക്കിയതായും സെര്‍ഹി ഗൈദായി അറിയിച്ചു.

റഷ്യന്‍ സൈനികരുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. റഷ്യയിലെ ഐവനോവോ പ്രവിശ്യയില്‍ ആണവ സേന നൂറിലേറെ വാഹനങ്ങളില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി പരിശീലനം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശബ്ദാതിവേഗ സിക്രോണ്‍ ക്രൂസ് മിസൈലുകളും റഷ്യ ഈയിടെ പരീക്ഷിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (37 minutes ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (39 minutes ago)

ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിതീഷ് കുമാർ രാജി സമർപ്പിക്കും...  (51 minutes ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (1 hour ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (1 hour ago)

ആക്രമണത്തിന് പിന്നിൽ  (1 hour ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (2 hours ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (2 hours ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends