വിവാഹത്തിന് 20 പവന്റെ ആഭരണങ്ങൾ, 6 മാസം കഴിഞ്ഞപ്പോൾ സ്ത്രീധനമായി 25 ലക്ഷം ആവശ്യപ്പെട്ടു, പണത്തിന്റെ പേരിൽ ഭർത്താവിന്റെ നിരന്തര പീഡനം, ബന്ധുവീട്ടിൽ ചടങ്ങിൽ കൂട്ടിക്കൊണ്ടുപോകാൻ അച്ഛൻ എത്തിയെങ്കിലും ബിനു സമ്മതിച്ചില്ല, വീട്ടിലെത്തിയതും കേൾക്കുന്നത് മകളുടെ മരണ വാർത്ത, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മാലം ചിറയിൽ ബിനു (കണ്ണൻ–28) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് 2 മാസത്തിന് ശേഷമാണ് ഭർത്താവായ ബിനു അറസ്റ്റിലാകുന്നത്. അർച്ചന(24)നെയാണ് കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരിൽ അർച്ചനയെ ബിനു പീഡിപ്പിച്ചിരുന്നതായി ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹസമയത്ത് 20 പവന്റെ ആഭരണങ്ങൾ നൽകിയിരുന്നു.6 മാസം കഴിഞ്ഞപ്പോൾ മുതൽ 25 ലക്ഷം രൂപ സ്ത്രീധനമായി വേണമെന്നു ബിനു ആവശ്യപ്പെട്ടു.ഇതിന്റെ പേരിൽ വഴക്കു തുടങ്ങിയതായും കുടുംബാംഗങ്ങൾ പറയുന്നു.
സ്ഥലം വിറ്റ് പണം നൽകാൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും കൊവിഡ് കാലത്ത് അത് മുടക്കി. ഇതിന്റെ വൈരാഗ്യത്തിൽ ബിനു, അർച്ചനയെ ഉപദ്രവിച്ചിരുന്നു. അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ല. തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ട്. അർച്ചന മരിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു.
അന്വേഷണത്തിനിടെ ബിനു മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. ബിനുവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്‌തതായും സ്ത്രീധനനിരോധന നിയമപ്രകാരം കേസെടുത്തതായും ഡിവൈഎസ്പി പി.എൻ.ബാബുക്കുട്ടൻ പറഞ്ഞു.ബന്ധുവീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പിതാവ് രാജുവിനൊപ്പം പോകാൻ അർച്ചന ഒരുങ്ങിയിരുന്നു.
കൂട്ടിക്കൊണ്ടുപോകാൻ അർച്ചനയുടെ അച്ഛൻ എത്തിയെങ്കിലും ബിനു അനുവദിക്കാത്തതിനാൽ തിരിച്ചുമടങ്ങി. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിഞ്ഞതെന്ന് രാജു പറയുന്നു.
രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്‍റായ ബിനുവും അർച്ചനയുമായുള്ള വിവാഹം. സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂർ സ്വദേശിനിയായ അർച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അർച്ചനയെ പീഡിപ്പിച്ചെന്ന് പിതാവ് രാജു പറയുന്നത്. ബിനു-അർച്ചന ദമ്പതികൾക്ക് ഒന്നര വയസ്സുള്ള മകളുണ്ട്.
https://www.facebook.com/Malayalivartha