Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മരുമോനെ കത്തിമുനയിൽ നിർത്തിയപ്പോൾ അമ്മാവൻ വിരണ്ടു! ദാ കിടക്കണ് മിന്നൽ പിണറായി... എസ്.ഡി.പി ഐക്ക് മുന്നിൽ! ഇതിലും ഭേദം കളഞ്ഞിട്ട് പോണതാണ്....

16 JUNE 2022 06:49 PM IST
മലയാളി വാര്‍ത്ത

പ്രവാചകനിന്ദ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങളില്‍ വിദ്വേഷം അരുതെന്ന് കാട്ടി നോട്ടീസ് നല്‍കിയ ഇൻസ്പെക്ടർക്കെതിരെ കേരള സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ ദുരൂഹം. ഉന്നത പോലീസുദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു സി ഐ നോട്ടീസ് നൽകിയത്. എന്നാൽ എസ്.ഡി.പി ഐ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തു വന്നതോടെയാണ് സർക്കാർ കാലുമാറിയത്. ഫലത്തിൽ എസ് ഡി പി ഐ സർക്കാരിനെ മുൾമുനയിൽ നിർത്തിയാണ് നോട്ടീസ് കൊടുത്ത സി ഐ യെ സ്ഥലം മാറ്റിയത്.

രാജ്യ തലസ്ഥാനത്തെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കേരള സർക്കാർ പ്രവർത്തിച്ചത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലായത്. മുഖ്യമന്ത്രി പോലും അറിയുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കി പോലീസ് നടപടിയെ അപലപിച്ചത്.

ബുധനാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ മന്ത്രി റിയാസിൻ്റെ ശ്രദ്ധയിലെത്തിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചത്. മുസ്ലീം ലീഗിലെ ചില നേതാക്കളും ഇക്കാര്യം മന്ത്രിയെ അറിയിച്ചു. വളരെ പെട്ടെന്നാണ് ഭരണനേത്യത്വം അനങ്ങിയത്. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നപ്പോൾ നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് ഇക്കാര്യത്തിലും ഉണ്ടായത്.

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യത്ത് കത്തി നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങൾ ദേശീയ മാധ്യമങ്ങൾ വരെ ശ്രദ്ധിച്ചു എന്നതാണ് രസകരമായ കാര്യം. മുഖ്യമന്ത്രി ഡി ജി പി യെ നേരിട്ട് വിളിച്ചു വരുത്തിയെന്നാണ് വിവരം. ഇത്തരം നടപടികൾ തെറ്റാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചില ഉദ്യോഗസ്ഥരെ ഇക്കാര്യം കോ ഓർഡിനേറ്റ് ചെയ്യാൻ നിയോഗിച്ചു എന്നാണ് സൂചന.

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസാണ് പ്രദേശത്തെ ഏതാനും പള്ളികള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. മയ്യില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഇദ്ദേഹത്തെ ബുധനാഴ്ച രാത്രിയാണ് സ്ഥലം മാറ്റിയത്.

ഇത്തരമൊരു നോട്ടീസ് നൽകിയ സാഹചര്യം വ്യക്തമല്ല. കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അനുവാദമില്ലാതെ ഒരു എസ്എച്ച് ഒക്ക് ഇത്തരമൊരു ഉത്തരവ് നൽകാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. പോലീസിലാണ് ഏറ്റവും കർശനമായ അച്ചടക്കം നിലനിൽക്കുന്നത്. ഏതു കാര്യം ചെയ്യുമ്പോഴും അവർക്ക് മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങണം.

കണ്ണൂർ ജില്ലയിൽ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് എം.വി ജയരാജനാണ്. മയ്യിൽ സി പി എം ഭൂരിപക്ഷമുള്ള സ്ഥലമാണ്. പി ശശിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പോലീസിനെ നിയന്ത്രിക്കുന്നത്. മയ്യിൽ എസ്.എച്ച്.ഒ.ബിജു പ്രകാശിനെ നിയമിച്ചിട്ടുള്ളത് സി പി എം ആണ്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ വൈകിയത്.

നോട്ടീസിനെതിരേ സുന്നി യുവജന സംഘം അടക്കം സംഘടനകള്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ കണ്ണൂര്‍ കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ടു. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ കൊണ്ട് നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് സമ്മതിപ്പിക്കുകയായിരുന്നു. മയ്യില്‍ എസ്എച്ച്ഒ ബിജു പ്രകാശിനെ കൊണ്ടാണ് താന്‍ ഇത്തരത്തിലൊരു നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് പറയിപ്പിച്ചത്.

മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്‍കിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യില്‍ എസ്എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് മയ്യിൽ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിൽ മേലുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണമാണ് താൻ പ്രവർത്തിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു തന്നെ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. പ്രവാചകനിന്ദ രാജ്യാന്തര വിവാദമായി വളർന്നതോടെയാണ് വിവിധ സർക്കാരുകൾ പള്ളികളിൽ നടക്കുന്ന ജുമാ നമസ്കാരങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജുമാ നമസ്കാരത്തിൽ പ്രവാചകനിന്ദക്കെതിരെ പ്രഭാഷണങ്ങളുണ്ടായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിൻ്റെ

രഹസ്യാന്വേഷണ വിഭാഗം നൽകുന്ന റിപ്പോർട്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് പള്ളികളെ നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയത്. ജില്ലാ പോലീസ് മേധാവിമാരാണ് ഇത്തരമൊരു നിർദ്ദേശം തങ്ങൾക്ക് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ഇതിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് എല്ലാവരെയും അറിയിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മയ്യിൽ ഇൻസ്പെക്ടർ സർക്കാരിൻ്റെ കഷ്ടകാലത്തിന് എല്ലാം തുറന്നു പറഞ്ഞു. ഇക്കാര്യം പുറത്തു പോവുകയും ചെയ്തു.

എന്നാൽ തനിക്ക് ഇത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഇത്തരത്തിൽ ഒന്നും നടക്കില്ല. സംസ്ഥാന പൊലീസ് മേധാവി അറിയാതെ ജില്ലാ പോലീസ് മേധാവിക്ക് യാതൊന്നും ചെയ്യാനാവില്ല എന്നതാണ് സത്യം . സർക്കാരിൻ്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ ഉത്തരവാണ് താൻ നടപിലാക്കിയതെന്ന് കണ്ണൂർ ജില്ലാപോലീസ് മേധാവി സർക്കാരിനെ അറിയിച്ചതായി സൂചനയുണ്ട്. ഏതായാലും സർക്കാർ ഇതിൽ പ്രതികരിച്ചിട്ടില്ല.

സാമുദായിക വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം നിരീക്ഷണങ്ങൾ സ്പഷ്യൽ ബ്രാഞ്ച് നടത്താറുണ്ടെന്നും ഇതിൽ പുതുമയൊന്നുമില്ലെന്നും പോലീസിലെ ഉന്നതർ പറയുന്നു. സി പി എം ഇക്കാര്യത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസും സർക്കാരിനെതിരെ രംഗത്തെത്തി. എല്ലാം പോലീസിൻ്റെ തലയിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഏതായാലും എസ്.ഡി പി ഐ യെ വിരട്ടാൻ സർക്കാർ തയ്യാറല്ല. ഏതായാലും പിണറായിയുടെ നീക്കങ്ങൾ കണ്ട് കേന്ദ്ര സർക്കാർ അന്തം വിടുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (53 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends