മണിയാർ ഇടക്കുന്നിൽ യുവതി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ... കഴുത്തിൽ ഷാൾ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിൽ ഭർത്താവിനെ വീട്ടിൽ നിന്നു പൊലീസ് പിടികൂടി

മണിയാർ ഇടക്കുന്നിൽ യുവതി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കൈത്തണ്ട മുറിച്ച് കത്തിയും കേബിളുമായി ആത്മഹത്യക്കു ശ്രമിച്ച നിലയിൽ ഭർത്താവിനെ വീട്ടിൽ നിന്നു പൊലീസ് പിടികൂടി. മണിയാറിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനിൽ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അച്ചൻകോവിൽ സ്വദേശിയായ മണികണ്ഠനാണ് (38) കസ്റ്റഡിയിലായത്.
കഴുത്തിൽ ഷാൾ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മഞ്ജുവിന്റെ കുടുംബവീടിന് സമീപത്താണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് കുടുംബവീട്ടിൽ എത്താറുള്ള മഞ്ജുവിനെ കാണാതിരുന്നതിനെ തുടർന്ന് പിതാവ് മഞ്ജുവിനെ ഫോണിൽ വിളിസിച്ചിരുന്നു. അപ്പോൾ മഴ ആയതിനാൽ വരുന്നില്ലെന്ന് പറഞ്ഞു എന്നും മഞ്ജുവിന്റെ അച്ഛൻ പറഞ്ഞും . എന്നാൽ രാത്രി 12 മണിയോടെ അച്ഛന്റെ ഫോണിലേക്ക് കാൾ വന്നെങ്കിലും പെട്ടെന്ന് കട്ടായി . തുടർന്ന് തിരിച്ചു വിളിച്ചപ്പോൾ മണികണ്ഠൻ മഞ്ജു ഉറങ്ങിയെന്നു പറഞ്ഞു
ഇതിൽ സംശയം തോന്നിയതിനാലാണ് ഇന്നലെ രാവിലെ മഞ്ജുവിന്റെ സഹോദരൻ പ്രമോദ് ഇവരുടെ വീട്ടിലെത്തിയത് . മഞ്ജുവിനെ വിളിച്ചിട്ട് പ്രതികരണമുണ്ടാകാത്തതിനാൽ അകത്തേക്ക് നോക്കിയപ്പോൾ ഹാളിൽ കട്ടിലിൽ മഞ്ജു പുതച്ചുമൂടി കിടക്കുന്നതു കണ്ടു. തട്ടിവിളിച്ചിട്ടും പ്രതികരണം ഇല്ലായിരുന്നു. ഈ സമയം അടുക്കളയിൽ നിന്ന് ഇരുകൈകളുടെയും ഞരമ്പുകൾ ചെറുതായി മുറിച്ച നിലയിലും കഴുത്തിൽ വയർ കുരുക്കിട്ട നിലയിലും കയ്യിൽ കത്തിയുമായി മണികണ്ഠനെയും കണ്ടെത്തുകയായിരുന്നു
പ്രമോദ് വിവരം അറിയിച്ചതിനെത്തുടർന്ന് ഉടനെ പൊലീസെത്തി മഞ്ജുവിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണികണ്ഠനെ കസ്റ്റഡിയിലെടുത്തു ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലാക്കി...
ഇവർ തമ്മിൽ മിക്ക ദിവസവും വഴക്ക് പതിവായിരുന്നു.മഞ്ജുവിന്റെ പരാതിയിൽ കഴിഞ്ഞ മാസം മണികണ്ഠനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീതു ചെയ്തുവിട്ടിരുന്നു...മഞ്ജു ,മരിച്ച ദിവസവും വീട്ടിൽ നിന്ന് വഴക്ക് കേട്ടെങ്കിലും പതിവായതിനാൽ അവർ ശ്രദ്ധിച്ചില്ല.
എട്ടാം ക്ലാസ് വിദ്യാർഥി മിഥുനും , ഒന്നാം ക്ലാസ് വിദ്യാർഥിനി മീനുവും ആണ് മക്കൾ....
https://www.facebook.com/Malayalivartha


























