ശ്രീലേഖയെ പൊക്കാനുറച്ച് അന്വേഷണ സംഘം... ദിലീപുമായി അടുത്ത ബന്ധം? വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി തന്റെ യൂട്യൂബ് ചാനലിലൂടെ മുൻ ഡിജിപി ആർ. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകവേ ആണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത് വന്നിരിക്കുന്നത്.
ഇതിനുപിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നത് ഏറെ നടുക്കുന്നു. പോലീസിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് പണവും സ്വാധീനവുമുള്ള പ്രതികളുമായി അടുത്ത ബന്ധമുണ്ടന്നതിനെ സ്ഥാപിക്കുന്ന തരത്തിലുള്ള ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
റിപ്പോർട്ടർ ചാനലാണ് ഇന്നലെ രാത്രി വാട്‌സാപ്പ് ചാറ്റുകൾ പുറത്തുവിട്ടത്. മുംബൈയ് ഫോറൻസിക് ലാബിൽ ദിലീപിന്റെ ഫോണുകളുടെ മിറർ ഇമേജ് എടുത്തപ്പോൾ ലഭിച്ചതാണിത് എന്നാണ് കരുതുന്നത്. 2021മേയ് 23ന് രാവിലെ 10.22നാണ് ദിലീപ് ശ്രീലേഖയ്ക്ക് ആദ്യം മെസേജ് അയച്ചത്.
ആ വാട്‌സാപ്പ് ചാറ്റിന്റെ ഉള്ളടക്കം ഇതാണ്,.,..
'' മാഡം, സുഖമെന്ന് കരുതുന്നു, ഞാൻ ദിലീപാണ്... നടൻ'' എന്നു പറയുന്നു. ഉച്ചയ്ക്ക് 2.12ന് വീണ്ടും വിളിച്ചിരുന്നു. ''ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേ"" എന്ന് മെസേജും അയച്ചു. 3.39ന് ശ്രീലേഖ മറുപടിയായി യൂട്യൂബ് ചാനലിന്റെ ലിങ്ക് അയച്ചു. സമയം കിട്ടുമ്പോൾ കണ്ടു നോക്കണമെന്നും പറയുന്നുണ്ട്. 3.41ന് തന്നെ ദിലീപിന്റെ മറുപടി: തീർച്ചയായും മാഡം. യൂ ട്യൂബ് ചാനൽ തുടങ്ങിയ വിവരം 2021 ജൂലായ് ഒന്നിന് വീണ്ടും മെസേജ് ആയി ശ്രീലേഖ അറിയിക്കുന്നുണ്ട്. ''ഇതെന്റെ സ്വന്തം യൂട്യൂബ് ചാനലാണ്. ഷെയറും സബ്സ്ക്രൈബും ചെയ്യണം.""
ഈ ചാറ്റുകൾ കാണുമ്പോൾ തന്റെ യൂട്യൂബ് ചാനലിന് കൂടുതൽ മൈലേജ് ലഭിക്കാൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ച വിവാദമാണോ അതോ അന്വേഷണത്തെ വഴിതിരിക്കാൻ കരുതികൂട്ടി ഉണ്ടാക്കിയ സ്ക്രിപ്റ്റ് ആണോ എന്നൊക്കെയുള്ള സംശയങ്ങൾ പലർക്കും ഉണ്ടായേക്കാം. എന്തായിരുന്നാലും ഒരു പോലീസ് ഉദ്യോഗസ്ഥ നിയമവാഴ്ചയേയും അതുപോലെ പോലീസിന്റെ ആത്മാർത്ഥതയേയും ചോദ്യം ചെയ്ത് കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിനുള്ള ഉത്തരം ആഭ്യന്തരവകുപ്പ് മന്ത്രി തന്നെയാണ് പറയേണ്ടത്.
https://www.facebook.com/Malayalivartha
























