യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ വരുന്നു. അവനാകട്ടെ, ഏറ്റവുമധികം നാശംവിതയ്ക്കുക ഇന്ത്യയ്ക്കായിരിക്കും എന്നാണ് മുന്നറിയിപ്പ്.ഹോർമുസ് അടച്ചതും എണ്ണവില കൂടിയതുമൊക്കെ വിതച്ച ആഘാതത്തിന്റെ പ്രകമ്പനം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന വാദങ്ങളുണ്ട്. അതിനിടെയാണ്, ഇപ്പോൾ കൂടുതൽ തിരിച്ചടിയുമായി എൽ-നിനോ വരുന്നത്; ഇക്കുറി ‘സൂപ്പർ എൽ-നിനോ’ ആയിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.കാലംതെറ്റിയുള്ള മഴ, പേമാരി, വെള്ളപ്പൊക്കം എന്നിവയും സൃഷ്ടിച്ചേക്കാം.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലായ കാർഷികമേഖലയിൽ ഉൽപാദനം കുത്തനെ ഇടിയാൻ എൽ-നിനോ ഇടയാക്കും. ഇതിന്റെ പ്രകമ്പനം കാർഷിക മേഖലയെ മാത്രമല്ല, ഗ്രാമീണ സമ്പദ്‍വ്യവസ്ഥ, ഉപഭോക്തൃവിപണി (പ്രത്യേകിച്ച് എഫ്എംസിജി), ബാങ്കിങ്, സ്റ്റോക്ക് മാർക്കറ്റ്, വാഹന വിപണി തുടങ്ങിയ മേഖലകളെയും ബാധിക്കും. കാർഷിക ഉൽപാദനം കുറയുന്നത് പണപ്പെരുപ്പം കൂടാനും ഇടയാക്കും. ഭക്ഷ്യവില കുതിക്കും. ജിഡിപിയും ഇടിയും.ഈ പ്രത്യാഘാതങ്ങൾ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെ ആയിരിക്കുമെന്ന് റോറി ഗ്രീൻ പറയുന്നു.
യുദ്ധംമൂലം വളം വില കത്തിക്കയറിയതുതന്നെ കാർഷിക മേഖലയെ ഉലച്ചിട്ടുണ്ട്.തൊട്ടുപിന്നാലെയാണ് മൺസൂണിനെ തട്ടിത്തെറിപ്പിച്ചുള്ള എൽ-നിനോയുടെ വരവ് എന്നത് ഇന്ത്യൻ കാർഷികമേഖലയ്ക്ക് കനത്ത ആഘാതമാകും. ബ്രസീൽ, മെക്സിക്കോ എന്നിവയാണ് എൽ-നിനോ മൂലം കൂടുതൽ തിരിച്ചടി നേരിട്ടേക്കാവുന്ന മറ്റ് രാജ്യങ്ങൾ.ഇന്ത്യയിൽ കനത്ത മഴക്കുറവ് അനുഭവപ്പെടുകയും ജൂലൈയിൽ സാധാരണയിൽ താഴെ മഴ ലഭിക്കുമെന്ന പ്രവചനങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
വെള്ളിയാഴ്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു
https://www.facebook.com/Malayalivartha























