ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

കുടിയേറ്റക്കാരെ ചൊല്ലിയുള്ള തർക്കങ്ങൾ അത് പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട് . അവർക്കെതിരെ കർശനമായിട്ടുള്ള നീക്കങ്ങൾ തന്നെ നടത്താറുമുണ്ട് . മെച്ചപ്പെട്ട തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, മികച്ച ജീവിതസാഹചര്യങ്ങൾ എന്നിവ തേടിയോ അല്ലെങ്കിൽ യുദ്ധം, പീഡനങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്പെടാനോ വേണ്ടിയാണ് ആളുകൾ പ്രധാനമായും കുടിയേറ്റം നടത്തുന്നത്. എന്നാൽ ആ കുടിയേറ്റക്കാർ ആ രാജ്യത്തിന് തന്നെ ഭീഷണിയാകുമ്പോഴാണ് അവർ നിയമനടപടികൾ എടുക്കുക ഇപ്പോൾ ഇന്ത്യയും ന്യൂസിഡലൻഡും തമ്മിൽ ഇതിനെ ചൊല്ലി ചില പ്രശനങ്ങൾ ഉണ്ടായിരിക്കുകയാണ് .
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം . നാല്പത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത്. ഓസ്ട്രേലിയയിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മോദിയും പ്രധാനമന്ത്രി ആന്തണി ആൽബണീസും ചേർന്ന് ക്രിക്കറ്റ് താരങ്ങളെയും കാണുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ഇന്ത്യക്കാരുടെ ‘കുടിയേറ്റത്തെ’ച്ചൊല്ലി ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’.ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം (ഇമിഗ്രേഷൻ റൂൾസ്) പൊളിച്ചെഴുതുന്നതിലാണ് തർക്കം.ന്യൂസിലൻഡ് ഇമിഗ്രേഷൻ മന്ത്രി എറീക്ക സ്റ്റാൻഫോഡ് ആണ് നിയമത്തിൽ വൻ മാറ്റത്തിന് ശുപാർശ ചെയ്തത്. ഇതിന്റെ കരട് മറ്റു മന്ത്രിമാർക്ക് കൈമാറുകയും ചെയ്തു. എന്തിനാണ് ഇന്ത്യക്കാരെ മാത്രം ഉദ്ദേശിച്ച് ഇങ്ങനെ നിയമം മാറ്റുന്നതെന്നും മറ്റ് രാജ്യങ്ങൾക്ക് എന്തുകൊണ്ട് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് പ്രതിഷേധവുമായി എത്തി.
ന്യൂസിലൻഡിൽ കൂട്ടുകക്ഷി ഭരണത്തിലുള്ള സർക്കാരിൽ മന്ത്രിമാർ തമ്മിൽ നേരത്തെയും ഇന്ത്യൻ കുടിയേറ്റത്തെച്ചൊല്ലി തകർക്കമുണ്ടായിരുന്നു.എന്നാൽ, കുടിയേറ്റ നിയന്ത്രണം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇല്ലാത്ത പ്രശ്നമാണ് പീറ്റേഴ്സ് സൃഷ്ടിക്കുന്നതെന്നും എറീക്ക പ്രതികരിച്ചു. നിയമം മാറ്റാൻ നീക്കമില്ലെങ്കിൽ എന്തിനാണ് കരട് ബില്ല് കൊണ്ടുവന്നതും മന്ത്രിമാർക്ക് കൊടുത്തയച്ചതെന്നും ചോദിച്ച് പീറ്റേഴ്സ് തിരിച്ചടിച്ചു.ഇന്ത്യയും ന്യൂസിലൻഡും തമ്മിലെ ബന്ധം മോശമാകുമോ എന്നു തനിക്ക് ഭയമുണ്ടെന്നും ബില്ലിനെക്കുറിച്ച് മോദി അറിയാതിരിക്കുന്നതാണ് നല്ലതെന്നും പീറ്റേഴ്സ് പറഞ്ഞു.
https://www.facebook.com/Malayalivartha























