ചികിൽസിക്കാൻ മരുന്ന് വേണ്ടേ....! പ്രാഥമികതല ആശുപത്രികളിലെ ചികിത്സകൊണ്ട് ഭേദമാകാത്തവരെ മാത്രം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്താൽ മതി; കുറിപ്പടി കൊടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാൻ നിർദ്ദേശിച്ച് ഡോക്ടർമാർ, കേരളത്തിൽ അവസ്ഥ ഇതാണ്....

സാധാരണക്കാർക്ക് കേരളത്തിൽ മരുന്ന് കിട്ടാക്കനി. പ്രാഥമികതല ആശുപത്രികളിലെ ചികിത്സകൊണ്ട് ഭേദമാകാത്തവരെ മാത്രം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി രംഗത്ത്. എന്നാൽ, ചികിത്സിക്കാൻ ഒരിടത്തെങ്കിലും മരുന്നു വേണ്ടേ! സർക്കാർ ആശുപത്രി ഫാർമസികളൊക്കെ ദിവസങ്ങളായി തന്നെ കാലിയായ അവസ്ഥ. കുറിപ്പടി കൊടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാൻ നിർദ്ദേശിക്കുകയാണ് നിലവിൽ ഡോക്ടർമാർ. എന്നാൽ കാശുണ്ടെങ്കിൽ മരുന്ന്. ഇല്ലാത്ത പാവങ്ങളുടെ അവസ്ഥ!!!
അതായത് ഐ.സി യൂണിറ്റുകളുള്ള ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ ദൈനംദിന ചെലവിനുള്ള തുകയിലെ ഒരു പങ്കെടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. മരുന്നു വാങ്ങാനുള്ള ടെൻഡർ വിതരണക്കാരായ മെഡിക്കൽ സർവീസസ് കോർപറേഷൻ മാസങ്ങൾ വൈകിച്ചതാണ് ഈ പ്രതിസന്ധിക്കു കാരണമായി പറയുന്നത്. ടെൻഡർ വൈകുന്നത് കടുത്ത മരുന്നു ക്ഷാമത്തിന് ഇടയാക്കുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പതിവിന് വിരുദ്ധമായി തന്നെ 50 കോടി രൂപ വാർഷിക വിറ്റുവരവുള്ള മരുന്ന് കമ്പനികളെ മാത്രമേ ടെൻഡറിൽ പങ്കെടുക്കാനായിഅനുവദിച്ചുള്ളൂ. ചെറിയ കമ്പനികൾ ഇക്കാരണത്താൽ തന്നെ പിൻമാറുകയും ചെയ്തു. വൻകിടക്കാർ ഓരോ ഉപാധി വച്ച് ടെൻഡർ നീട്ടിക്കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.
അതോടൊപ്പം തന്നെ ബന്ധപ്പെട്ടവർ ആവശ്യമായ മുന്നൊരുക്കം നടത്താതെ പ്രതിസന്ധി ക്ഷണിച്ചു വരുത്തുകയായിരുന്നു. മരുന്നില്ലെന്ന വിവരം ആശുപത്രികൾ മെഡിക്കൽ സർവീസസ് കോർപറേഷനെ അറിയിക്കുമ്പോൾ, ഉടൻ ലഭ്യമാക്കുമെന്ന മറുപടി മുറയ്ക്ക് കിട്ടുകയും ചെയ്യും. എന്നാൽ മരുന്നു മാത്രം വരില്ല.
https://www.facebook.com/Malayalivartha

























