മയക്കുമരുന്ന് സംഘം വരുന്ന സ്ഥലത്താണ് ദമ്പതികൾ നിന്നത്; അതുക്കൊണ്ടാണ് കടല്‍പ്പാലത്തില്‍ നിന്ന് പോകണമെന്ന് പോലീസ് പറഞ്ഞത്; മേല്‍വിലാസവും ചോദിച്ചത് മോഷ്ടിച്ച വാഹനത്തിലെങ്ങാനുമാണോ എന്ന് പരിശോധിക്കാനാണ്; ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ പരിക്ക് പറ്റിയിട്ടുണ്ടാകും; പൊലീസിനെതിരെ പരാതി പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്; ദമ്പതികള്‍ക്കെതിരെ പൊലീസിന്റെ സദാചാര ആക്രമണത്തിൽ പ്രതികരിച്ച് എസ് ഐ

തലശ്ശേരിയില്‍ ദമ്പതികള്‍ക്കെതിരെ പൊലീസിന്റെ സദാചാര ആക്രമണം നടന്നിരുന്നു. ഈ വിഷയത്തിൽ ഞെട്ടിക്കുന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്ഐ. പൊലീസിനെതിരെ പരാതി പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്നാണ് എസ് ഐ പറഞ്ഞിരിക്കുന്നത്. തലശ്ശേരി എസ്ഐ മനുവാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്.
മയക്കുമരുന്ന് സംഘം വരുന്ന സ്ഥലത്താണ് ദമ്പതികൾ നിന്നത്. അതുക്കൊണ്ടാണ് കടല്‍പ്പാലത്തില്‍ നിന്ന് പോകണം എന്ന് പോലീസ് അവരോട് പറഞ്ഞത്. എന്നാൽ പേരും മേല്‍വിലാസവും കൈമാറാന്‍ ദമ്പതികള്‍ സമ്മതിച്ചില്ല .ഇവർ വന്നത് മോഷ്ടിച്ച വാഹനത്തിലെങ്ങാനുമാണോ എന്ന് പരിശോധിക്കാനാണ് പോലീസ് ആ വിവരങ്ങൾ ചോദിച്ചത് . ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ പരിക്ക് പറ്റിയിട്ടുണ്ടാകാനാണ് സാധ്യത.
പ്രത്യുഷ് ഹെല്‍മറ്റ് കൊണ്ട് പൊലീസിനെ ആക്രമിച്ചുവെന്നും എസ് ഐ ആരോപിച്ചു. ആക്രമിക്കുമ്പോൾ ഭാര്യ മേഘ ഭർത്താവിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചില്ല. തന്നെ പിടിച്ചു വച്ചതിനാണ് മേഘയ്ക്കെതിരെ കേസ് എടുത്തതെന്നും എസ്ഐ വ്യക്തമാക്കി. തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ ദമ്പതിമാരെ സദാചാര ആക്രമണം നടത്തിയെന്ന തലശ്ശേരി പൊലീസിനെതിരായ പരാതിയിൽ നടപടി നീട്ടി നീട്ടി കൊണ്ടുപോവുകയാണ്.
ഈ മാസം അഞ്ചാം തിയ്യതി രാത്രി പതിനൊന്ന് മണിക്ക് തലശ്ശേരി കടൽപ്പാലം കാണാനെത്തിയ ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യുഷിന് ജാമ്യം കിട്ടി. തലശ്ശേരി സിഐക്കും എസ്ഐക്കും എതിരെ അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണം പൂർത്തിയായില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി വൈകുന്നത്.
പൊലീസിനോട് ചോദ്യങ്ങൾ ചോദിച്ചതിന് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും സിസിടിവി ഇല്ലാത്ത സ്ഥലത്ത് നിർത്തി മർദ്ദിക്കുകയുമായിരുന്നു എന്നുമാണ് പ്രത്യുഷ് പരാതിപ്പെട്ടിരിക്കുന്നത് . പ്രത്യുഷിന് പരിക്കേറ്റു എന്നതിന് മെഡിക്കൽ തെളിവുണ്ട്.
https://www.facebook.com/Malayalivartha

























