Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

എക്സാം എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന! നാണം കെട്ട് തൊലിയുരിഞ്ഞു!

19 JULY 2022 12:21 AM IST
മലയാളി വാര്‍ത്ത

കോളേജിൽ എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയ്ക്ക് ഇരുത്തിയ പരാതിയാണ് ഉയർന്ന് കേൾക്കുന്നത്. നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതിയവർക്കാണ് ഈ ദുരനുഭവമുണ്ടായത്. ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജിയിലാണ് സംഭവം നടന്നത്. നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

നിരവധി കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ മാനം കൈയ്യിലൊതുക്കി പഠിച്ചത് ഓർത്തെടുക്കാൻ പോലും സാധിക്കാത്തവണ്ണം പല പെൺകുട്ടികളും പൊട്ടിക്കരയുന്ന അവസ്ഥയും ഉണ്ടായിരുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് അധികൃതരുടെ ഭാ​ഗത്ത് നിന്നും ലഭിക്കുന്ന വിശദീകരണം. താഴെ നിന്ന് രണ്ട് നിലകൾ ഇത്തരത്തിൽ നടന്ന് കയറിയാണ് ഇവര്‍ ആൺകുട്ടികൾ ഉൾപ്പടെയുള്ള പരീക്ഷാഹാളിലേക്ക് എത്തിയത്. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

എന്നാൽ ഇക്കാര്യം അറിയില്ലെന്നും നീറ്റ് സംഘം തന്നെ നിയോഗിച്ച ഒരു ഏജൻസിയ്ക്കാണ് പരീക്ഷയ്ക്കെത്തുന്ന കുട്ടികളെ പരിശോധിക്കാനുള്ള ചുമതലയെന്നുമാണ് കോളേജ് അധികൃതർ പറഞ്ഞത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ശബ്ദം കേട്ടതുകൊണ്ടാകാം ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

എന്നിരുന്നാലും ഇത് വളരെ ​ഗുരുതരമായ ഒരു തെറ്റായി തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തെ തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവായ ശൂരനാട് സ്വദേശി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കൂടാതെ, കൊട്ടാരക്കര ഡിവൈഎസ്‌പിക്ക് പരാതി നൽകി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങൾ ലഭിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവ തെരഞ്ഞെടുക്കേണ്ട അപമാനകരമായ അവസ്ഥയാണ് കുട്ടികൾക്കുണ്ടായത്.

കുട്ടികളുടെ ഏകാ​ഗ്രത നഷ്ടപ്പെടുന്ന ദുരനുഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ കുട്ടികളിൽ കൂടുതൽ പേരും ഇതിന് മുൻപും പരീക്ഷ എഴുതിയിട്ടുള്ളവരാണ്. അതുകൊണ്ട് ഡ്രസ്കോഡും മറ്റ് ഫോർമാലിറ്റികളും നന്നേ ബോധ്യമുള്ളവരാണ്. മാനദണ്ഡങ്ങൾ ഒക്കെ കൃത്യമായി പാലിച്ച പെൺകുട്ടികളെയാണ് ഇത്തരത്തിൽ മാനസികമായി പീഡിപ്പിച്ചതെന്നാണ് പരാതി ഉയർന്ന് കേൾക്കുന്നത്.

വേണ്ട മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ് ഇത്തരം പരിശോധന സംഘടിപ്പിച്ചത് എന്നും ആരോപണം ഉയരുന്നുണ്ട്. ഒന്നിലധികം കുട്ടികളെ ഒരേ മുറിയിൽ ഒന്നിച്ച് നിർത്തി വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു എന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വളരെ നടുക്കുന്ന വെളിപ്പെടുത്തലാണ് അവർ നടത്തിയിരിക്കുന്നത്. വേലാതികൾ കുട്ടികൾ ഉന്നയിച്ചിട്ടു പോലും അതിനു വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല. ആൺകുട്ടികൾക്കും അധ്യാപകർക്കും ഒക്കെ നടുവിൽ ഇരിക്കുന്ന ഒരു സാഹചര്യമാണ് അവിടെയുണ്ടായത്.

എല്ലാ കുട്ടികളുടേയും അടിവസ്ത്രം കൂന കൂട്ടിയിട്ടാണ് സൂക്ഷിച്ചത്. വളരെയധികം അലംഭാവമാണ് അവിടെ സംഭവിച്ചത് എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. വർഷങ്ങളോളം പഠിച്ചത് പോലും ഓർത്തെടുക്കാൻ ഈ മാനസിക സമ്മർദ്ദം അനുവദിച്ചില്ല എന്നാണ് കുട്ടികൾ പരാതിപ്പെടുന്നത്.

തിരികെ പോകുമ്പോൾ പോലും അടിവസ്ത്രം മാറാൻ അനുവദിച്ചിരുന്നില്ല എന്നാണ് ഒരു കുട്ടി പരാതിപ്പെട്ടിരിക്കുന്നത്. കരിയറാണോ അതോ വസ്ത്രമാണോ വലുത് എന്ന ചോദ്യം പോലും അധികൃതർ ചോദിച്ചിട്ടുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വളരെ ദയനീയമായ ഒരു സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. നിരവധി കുട്ടികൾ ഇതിനോടകം പോലീസിനെ സമീപിച്ചിട്ടുണ്ടന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (22 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (48 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends