Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി


ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം


ആ കാഴ്ച സങ്കടക്കാഴ്ചയായി.. ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി


സാമ്പത്തിക പുരോഗതിയും ദാമ്പത്യ ഐക്യവും! ചിങ്ങം രാശിക്കാർക്ക് ഇന്ന് ശുഭദിനം!


രാജ്യസഭാ തിരഞ്ഞെടുപ്പ്... ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.... ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി

ഇഡി​ഗോയെ പൂട്ടിക്കും; കട്ടായം! പിണറായി പ്രതികാരം തുടങ്ങി... കാലിൽ വീണ് ഇപിയും; വിമാനം കസ്റ്റഡിയിലെടുക്കാൻ പോലീസ്

19 JULY 2022 10:17 PM IST
മലയാളി വാര്‍ത്ത

More Stories...

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....

ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസ്... പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....

കേരളത്തിലെ ഭരണപക്ഷത്തിരിക്കുന്ന പാർട്ടി, ആ പാർട്ടിയുടെ കൺവീനർ അതിലുപരി മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ. അത്തരത്തിൽ ഒരു പ്രമുഖനെയാണ് ആകാശത്തുകൂടി പോകുന്ന ഇൻഡി​ഗോ വിമാനം വിലക്കിയിരിക്കുന്നത്. ഇന്നലെ അതിനെതിരെ പ്രതികരണം അറിയിച്ച് അല്ലെങ്കിൽ ബഹിഷ്കരിക്കുമെന്നൊക്കെ വീരവാദം മുഴക്കി ശ്രീ. ഇപി ജയരാജൻ രം​ഗത്ത് എത്തിയിരുന്നു. സിപിഎമ്മുകാർ ഒന്നടങ്കം ഇൻ​ഗോയെ ബഹിഷ്കരിക്കുമെന്നും നിലത്തിറക്കാൻ സമ്മതിക്കില്ലെന്നും ഒക്കെ ട്രോളുകളും മറ്റും ഇറക്കിയിരുന്നു.

ആ സമയത്തും പലരും പരാമർശിച്ചിരുന്ന മറ്റൊരു കാര്യം ഉണ്ടായിരുന്നു. പ്രികാര നടപടി, അത് ഉടൻ തന്നെ ഉണ്ടാകും എന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആദ്യ പടിയന്നോണം ഇൻഡിഗോ എയർലൈൻസിന്റെ ബസിനെയാണ് പൂട്ടിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പാണ് ഇവരുടെ ബസുകൾ പിടിച്ചെടുത്തിരിക്കുന്നത്. നികുതി അടയ്‌ക്കാതെ സർവ്വീസ് നടത്തിയ കാരണം ആരോപിച്ചാണ് നടപടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

രാമനാട്ടുകരയിൽ നിന്നാണ് ബസ് പിടികൂടിയത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.

ആർടിഒയുടെ നിർദ്ദേശ പ്രകാരം ഫറൂക്ക് ജോയിൻറ് ആർടിഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. പണം അടച്ചാല്‍ ബസ്സ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ അറിയിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയര്‍പോര്‍ട്ടിലായതിനാല്‍ ഇതുവരെ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്‍റെ വിശദീകരണം.

ഇൻഡിഗോ വിമാന കമ്പനി ഇപി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി. അതുകൊണ്ട് തന്നെ ആർക്കും സംശയം ഒന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് കഴിഞ്ഞ ദിവസം ഇൻഡിഗോ കമ്പനി ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു.

ഇനി ഒരിക്കലും താനോ കുടുംബമോ ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ വ്യക്തമാക്കിയതിന് പിന്നാലെ ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളം കമന്റുകളുടെ ബഹളമായിരുന്നു. ഇതോടെ ഉയരത്തിൽ പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കിട്ട് ഒരു വരി കുറിച്ചിരിക്കുകയാണ് കമ്പനി. ലോകത്തിന് മുകളിലൂടെ പറക്കുന്നു, ഇനിയും തുടരുമെന്നാണ് ഇംഗ്ളീഷിൽ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ ഇൻഡിഗോ വ്യക്തമാക്കി.

റെയിൽവേ പാളത്തിന് മുകളിലൂടെ പറക്കുന്ന ഇൻഡിഗോ വിമാനത്തെ നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇൻഡിഗോയുടെ പോസ്റ്റ്. ഇൻഡിഗോ മഹാ മോശം വിമാന കമ്പനിയാണെന്നും കെ റെയിൽ വരുന്നതോടെ ഇൻഡിഗോ കമ്പനിയുടെ ആപ്പീസ് പൂട്ടുമെന്നും ജയരാജൻ പറ‌ഞ്ഞിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവരെ കായികമായി നേരിച്ച ജയരാജനെ ഇൻഡിഗോ മൂന്നാഴ്ത്തേക്ക് വിലക്കിയതിനു പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം. ഇതു വിവാദങ്ങൾക്കെതിരെയുള്ള പ്രതികരണമാണോ എന്ന ചോദ്യവുമായി ഒട്ടേറെ പേരാണ് എത്തുന്നത്. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനം മാത്രമേ ഉള്ളൂ

എന്നാൽ ഇതൊന്നുമല്ല ശരിക്കുള്ള ജയരാജൻ എന്നാണ് ഏറ്റവും ഒടുവിലത്തെ നീക്കത്തിലൂടെ മനസ്സിലാകുന്നത്. യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയ്‌ക്ക് താൻ കത്തയച്ചതായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസിലെ ചില എംപിമാർ കത്തയച്ചതിന് പിന്നാലെയാണ് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതെന്നും തീരുമാനം തിരുത്തണമെന്നുമാണ് കത്തിൽ പറയുന്നത്. അതനുസരിച്ച് ഇൻഡിഗോയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടിയുണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

'ഇൻഡിഗോയുടെ നിലപാട് തെറ്റാണ്. ആ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാൻ ചെയ്‌തത് ശരിയാണ്. എന്നെ അവർ നിരോധിച്ചെങ്കിൽ ഞാൻ അവരെയും അങ്ങ് നിരോധിച്ചു. അന്വേഷണം നടത്തിയവർക്ക് കേരളത്തിലെ സ്ഥിതിഗതികൾ അറിയാൻ പാടില്ല. യുവജനരംഗത്ത് പ്രവർത്തിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് ഒരു ട്രെയിനുണ്ടായിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞാണ് അത് അങ്ങെത്തുന്നത്. ആ ട്രെയിനിൽ കണ്ണൂരിൽ നിന്നും ഡൽഹിയിൽ പോയും ആ ട്രെയിനിൽ തിരിച്ചുവന്നും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള ആളാണ്. അതുകൊണ്ട് ട്രെയിനിൽ പോകുന്നതിലൊന്നും എനിക്ക് ഇപ്പോഴും ഒരു പ്രയാസവുമില്ല." അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, ഇ.പി.ജയരാജനെ വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്. എ.എം.ആരിഫ് എംപിയാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയത്. ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി അപലപനീയമാണ്.

കഴിഞ്ഞ മാസം 13ന് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ചെയ്തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നടന്നുപോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് കഴിഞ്ഞ ദിവസം ഇ പി പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്റെ പേരിൽ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുറേ മാനസിക രോഗമുള്ളവരും ചിന്താക്കുഴപ്പമുള്ളവരുമുണ്ട്. അവരിങ്ങനെ അയക്കും. ഇതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല എന്നായിരുന്നു ട്രോളുകളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഭാഗ്യവും ദൈവാധീനവും ഈ  (13 minutes ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....  (1 hour ago)

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....  (1 hour ago)

പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ  (2 hours ago)

തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഉ​യ​ർന്ന വേ​ത​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻഷ​ൻ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാനൊരുങ്ങി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൺസു​ഖ് മാ​ണ്ഡ​വ്യ  (3 hours ago)

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (3 hours ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (3 hours ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (3 hours ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (4 hours ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (4 hours ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (4 hours ago)

എൽ.പി.ജിയുമായി ഹോർമു കടലിടുക്ക് കടന്ന ശിവാലിക് എന്ന കപ്പൽ ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.. രണ്ടാമത്തെ കപ്പൽ നന്ദാ ദേവി ഇന്നെത്തും    (5 hours ago)

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്... കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക  (5 hours ago)

Malayali Vartha Recommends