ഈച്ചയുടെ കടിയേറ്റതിലൂടെ വിര ശരീരത്തിൽ പ്രവേശിച്ചു, കണ്ണില്‍ നിന്നും പുറത്തെടുത്തത് 12 സെന്റിമീറ്റര്‍ നീളമുള്ള വിരയെ....!

കണ്ണിൽ നിന്ന് 12 സെന്റീമീറ്റർ വലുപ്പമുള്ള വിരയെ പുറത്തെടുത്തു. ദിവസങ്ങളായി കണ്ണിന് അസ്വസ്ഥതയും ചുവപ്പും അനുഭവപ്പെട്ട പള്ളിക്കര സ്വദേശിയും സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനുമായ ആളുടെ കണ്ണിൽ നിന്നാണ് 12 സെമി നീളമുള്ള വിരയെ പുറത്തെടുത്തത്. നേത്ര രോഗ വിദഗ്ധ ഡോ. ത്രേസ്യാമ്മ ജോസാണ് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി കണ്ണിന് വേദന കലശമായതിനെ തുടർന്ന് നേത്ര രോഗ വിദഗ്ധയെ സമീപിച്ചു. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ 12 സെന്റീമീറ്റർ വലുപ്പമുള്ള വിരയെ പുറത്തെടുത്തത്നേത്ര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. കുര്യൻ ജോസ് ഓൺലൈൻ വഴി വേണ്ട നിർദേശങ്ങൾ നൽകി.
ഈച്ചയുടെ കടിയേൽക്കുന്നതിലൂടെ ആണ് ഈ വിര മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. പിന്നീട് ഇവ രക്തത്തിലൂടെ സഞ്ചരിക്കും. 6 മാസം കൊണ്ട് വിരയുടെ വളർച്ച പൂർണമാകും. പിന്നീട് മനുഷ്യ ശരീരത്തിലെ തൊലിയുടെ പുറം പാളിയിലൂടെ ഇവ സഞ്ചരിക്കും. കണ്ണിന്റെ ക്ലേര വഴി ഇവ സഞ്ചരിക്കുമ്പോൾ കാണാൻ കഴിയും.
രക്ത പരിശോധന വഴിയും കണ്ണിൽ കൂടി സഞ്ചരിക്കുമ്പോഴുമാണ് വിരയുടെ സാന്നിധ്യം ശരീരത്തിൽ തിരിച്ചറിയുന്നത്. 17 വർഷം വരെ ഇവ മനുഷ്യ ശരീരത്തിൽ നിലനിൽക്കും. രക്തത്തിൽ ഇവ പെറ്റു പെരുകുകയും ചെയ്യും. ശരീരത്തിലുള്ള വിരകളെ ഇല്ലാതാക്കാൻ രോഗിക്ക് മരുന്നു നൽകുമെന്നും ഡോ. ത്രേസ്യാമ്മ ജോസ് പറഞ്ഞു.
https://www.facebook.com/Malayalivartha