‘എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ പിഎംഎസ് ദിനങ്ങളിലാണ്. അമ്മ അനുഭവിച്ച അതേ മാനസിക സംഘർഷക്കളിലൂടെയാണ് ഇപ്പൊ ഞാനും ഓരോ മാസവും കടന്ന് പോവുന്നത്’ - ഒരു മകൾ. സ്ത്രീകൾ ഏറ്റവും കൂടുതൽ സ്വഭാവ വ്യതിയാനങ്ങൾ അസഹനീയമായ രീതിയിൽ പ്രകടിപ്പിക്കുന്നത് എപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അതെ, അതു തന്നെ പിഎംഎസ്...' വൈറലായി കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ‘ലിവിങ് വിത്ത് പി.എം.എസ് ഹാഷ്ടാഗ് കാംപെയ്ൻ’ എന്നത്. വിവിധ മേഖലകളിൽ ഉൾപെട്ട നിരവധി സ്ത്രീകളാണ് ഇതിന്റെ ഭാഗമായി തന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവയ്ക്കുന്നത്.
ലിവിങ് വിത്ത് പി.എം.എസ് ഹാഷ്ടാഗ് കാംപെയ്ൻ’ ന്റെ ഭാഗമായി, സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ സിൻസി അനിൽ പങ്കുവച്ച കുറിപ്പ് –
‘എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ PMS ദിനങ്ങളിലാണ്. അമ്മ അനുഭവിച്ച അതേ മാനസിക സംഘർഷക്കളിലൂടെയാണ് ഇപ്പൊ ഞാനും ഓരോ മാസവും കടന്ന് പോവുന്നത്’ - ഒരു മകൾ. സ്ത്രീകൾ ഏറ്റവും കൂടുതൽ സ്വഭാവ വ്യതിയാനങ്ങൾ അസഹനീയമായ രീതിയിൽ പ്രകടിപ്പിക്കുന്നത് എപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അതെ, അതു തന്നെ PMS.
ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തന ഫലമായി എല്ലാ മാസവും ആർത്തവത്തോടുടുപ്പിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘർഷങ്ങളേയുമാണ് Premenstrual Syndrome അഥവാ PMS എന്ന് പറയുന്നത്. മിക്ക കാര്യങ്ങളിലും ദേഷ്യം, പൊട്ടിത്തെറി, വിഷാദം, കരച്ചിൽ, ഉറക്കമില്ലായ്മ, ഡിപ്രഷൻ, ആത്മഹത്യ പ്രവണത മുതലായവയാണ് PMS ന്റെ ചില ലക്ഷണങ്ങൾ.
ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കണ്ട് അവഗണിക്കുന്നതിനാലാണ് സ്ത്രീകളടക്കമുള്ള ഭൂരിഭാഗം മനുഷ്യർക്കും ഇതേക്കുറിച്ച് അറിവില്ലാത്തതും ഇതിന് പ്രത്യേകിച്ച് ചികിത്സയോ മരുന്നുകളോ ഇപ്പോഴും ലഭ്യമല്ലാത്തതും. PMS സ്ത്രീകളെ മാത്രമല്ല അവൾക്കു ചുറ്റുമുള്ള എല്ലാവരിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും അമ്മമാരിലെ mood swings കുഞ്ഞുങ്ങളെയാണ് ഏറ്റവും ബാധിക്കുന്നത്.
സ്ത്രീകളുടെ അനുഭവങ്ങൾ അവളിലൂടെയും അവളെ മനസ്സിലാക്കുന്ന എല്ലാ മനുഷ്യരിലൂടെയും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ചിനാർ ഗ്ലോബൽ അക്കാദമി ആരംഭിക്കുന്ന #LivingWithPMS എന്ന സോഷ്യൽ മീഡിയ hashtag campaign ൽ എന്റെ കുറച്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് കൊണ്ട് ഞാനും പങ്ക്ചേരുകയാണ്. ചുറ്റുമുള്ള ലോകം കുറച്ചു കൂടി പ്രകാശമുള്ളതാക്കാൻ നിങ്ങൾക്കും ഈ campaign ന്റെ ഭാഗമാവാം.
https://www.facebook.com/Malayalivartha