അറബിയെ സുഖിപ്പിച്ച് ജലീൽ... സ്വപ്ന പത്തി വിടർത്തി... മാളത്തിലൊളിച്ച് ജലീലും... ഒപ്പം കൂട്ടിന് കെ. സുരേന്ദ്രനും

മാധ്യമം പത്രം നിരോധിക്കാനും പത്രത്തിനെതിരെ കർശന നടപടിയും ആവശ്യപ്പെട്ട് നിരവധി തവണ തന്നെ ശല്യം ചെയ്തു. പ്രോട്ടോകോൾ ലംഘിച്ചത് കെ.ടി ജലീൽ മാത്രമല്ലെന്നും മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും കാന്തപുരം ഉൾപ്പെടെയുള്ളവരും യുഎഇ കോൺസുലേറ്റുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രോട്ടോകോൾ ലംഘിച്ചെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ തനിക്ക് ക്ലീൻചിറ്റ് നൽകിയെന്നായിരുന്നു കഴിഞ്ഞ ദിവസം കെടി ജലീൽ പറഞ്ഞത്. സ്വപ്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജലീലിന്റെ പ്രതികരണം. എന്നാൽ ജലീലിന് ഇംഗ്ലീഷ് വായിക്കാൻ അറിയാത്തത് കൊണ്ടാണെന്നും മൂന്ന് തവണ വായിച്ചാൽ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്താണെന്ന് മനസിലാകുമെന്നും സ്വപ്‌ന സുരേഷ് ഇതിന് മറുപടി നൽകി.
അതേസമയം, സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ടു വിദേശ രാജ്യത്തേക്കു കത്തെഴുതിയ കെ.ടി.ജലീലിന്റെ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ കത്തെഴുതാൻ അവകാശമില്ല. വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണു ജലീൽ ലംഘിച്ചത്. രാജിവച്ചില്ലെങ്കിൽ നിയമസഭാംഗത്വം റദ്ദാക്കാൻ മുഖ്യമന്ത്രി തയാറാകണം.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ജലീൽ ബന്ധം പുലർത്തിയിരുന്നുവെന്നു തെളിഞ്ഞതാണ്. ഈന്തപ്പഴത്തിന്റെ മറവിൽ അദ്ദേഹം സ്വർണം കടത്തിയെന്ന കേസ് നിലവിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതു പതിവാക്കിയ വ്യക്തിയാണു ജലീൽ.
സ്വപ്ന സുരേഷിന്റെ മൊഴിയിൽ പറഞ്ഞ ഒരു കാര്യം അദ്ദേഹം സമ്മതിച്ചു കഴിഞ്ഞു. മറ്റ് കാര്യങ്ങൾ കൂടി അന്വേഷിച്ച് സത്യം തെളിയണം. ജലീലിന്റെ മതേതരത്വം മുഖംമൂടി മാത്രമാണ്. അതുകൊണ്ടാണ് രാജ്യത്തെ നിയമങ്ങളെ അദ്ദേഹം ബഹുമാനിക്കാത്തത്. സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണം തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചതുകൊണ്ടാണ് കേസ് ബെംഗളൂരുവിലേക്ക് മാറ്റാൻ ഇഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha