സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്നത് ആയിരത്തിലേറെ രാമായണം ക്ലാസുകൾ; 20 വർഷത്തിലേറെയായി രാമായണ മാസാചരണം മുടങ്ങാതെ നടത്തും! കൈവശമുള്ളത് തലമുറകളായി പകർന്നുകിട്ടിയ 300 വർഷം പഴക്കമുള്ള രാമായണം! കണ്ടും കേട്ടും അറിഞ്ഞ രാമായണത്തെ പുതുതലമുറയ്ക്കു പകർന്നുനൽകി വസ്ത്ര വ്യാപാരി എം.കുമാരൻ

ഓർമ്മവച്ച നാൾ മുതൽ തന്നെ കണ്ടും കേട്ടും അറിഞ്ഞ രാമായണത്തെ പുതുതലമുറയ്ക്കു പകർന്നുനൽകുകയാണ് വസ്ത്ര വ്യാപാരിയും മൂത്താന്തറ കണ്ണകി നഗർ ടെംപിൾ സ്ട്രീറ്റ് സ്വദേശിയുമായ എം.കുമാരൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം തന്നെ ആയിരത്തിലേറെ രാമായണം ക്ലാസുകൾ അദ്ദേഹം നടത്തിക്കഴിഞ്ഞു. 20 വർഷത്തിലേറെയായി തന്റെ സ്ഥാപനങ്ങളിൽ രാമായണ മാസാചരണം മുടങ്ങാതെ നടത്താറുമുണ്ട്.
കൂടാതെ കുമാരന്റെ കുടുംബത്തിനു തലമുറകളായി പകർന്നുകിട്ടിയ 300 വർഷം പഴക്കമുള്ള രാമായണമാണ് ഇതിനെല്ലാം പിന്നിൽ ഉള്ളത്. കമ്പരാമായണത്തിന്റെ അപൂർവ പതിപ്പ് നിധിപോലെ സൂക്ഷിക്കുകയും അതിലെ ശ്ലോകങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയുമാണു ഇപ്പോൾ കുമാരൻ. മോരുകച്ചവടക്കാരിയായിരുന്ന മുത്തശ്ശി ചിന്ന മൂത്തയ്ക്ക് അയൽവാസിയെ സഹായിച്ചതിനു സമ്മാനമായി കിട്ടിയതാണ് ഈ അപൂർവഗ്രന്ഥം.
അതോടൊപ്പം തന്നെ കമ്പരാമായണത്തിന്റെ മലയാള പരിഭാഷയാണ് ഇത്. ചിന്ന മൂത്ത പിന്നീടത് മകളും കുമാരന്റെ അമ്മയുമായ വേശയമ്മയ്ക്കു കൈമാറുകയുണ്ടായി. പലകുറി വായിച്ചതോടെ തന്നെ രാമായണത്തിലെ ഓരോ സന്ദർഭവും കഥാപാത്രങ്ങളും വരെ വേശയമ്മയ്ക്കു മനഃപാഠമായി. മരണംവരെ രാമായണ പാരായണം വേശയമ്മയുടെ ജീവിതചര്യയായിരുന്നു. പിന്നാലെ ഇവരുടെ മരണശേഷം മകൻ കുമാരനു രാമായണം കൈമാറിക്കിട്ടുകയായിരുന്നു. പേജുകൾ പൊടിഞ്ഞുതുടങ്ങിയെങ്കിലും തന്റെ പൂജാമുറിയിയിൽ നിധിപോലെ ഈ ഗ്രന്ഥം അദ്ദേഹം സൂക്ഷിച്ചിട്ടുമുണ്ട്.
അതേസമയം കുമാരൻ ശ്രീധരൻ ആൻഡ് കോ സ്ഥാപനത്തിന്റെ ഉടമയും നിലവിൽ ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും വ്യാപാരി വ്യവസായി സംഘം ജില്ലാ സെക്രട്ടറിയുമാണ്. ഭാവിതലമുറയ്ക്കു കൈമാറാൻ നിലവിലുള്ള കമ്പരാമായണത്തിന്റെ 4 പതിപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സഹോദരന്റെ ഭാര്യ സുഭാഷിണി എഴുതി തയാറാക്കിയിട്ടുമുണ്ട്. സഞ്ചാരി കൂടിയായ അദ്ദേഹം തന്റെ എല്ലാ യാത്രകൾക്കൊപ്പവും രാമായണവും കൊണ്ടുപോകുകയാണ് ചെയ്യുക. ഭാര്യ സുഷമയും മക്കളും മുരുകന്റെ വഴിയെ രാമായണപാരായണം ദിനചര്യയാക്കിയവരാണ്.
https://www.facebook.com/Malayalivartha