Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കൾ സംഘടിപ്പിച്ച് ചെറുപ്പം മുതല്‍ ഉപയോഗം: അക്കൗണ്ടിലുള്ള പണം ആരോ താനറിയാതെ പിന്‍വലിക്കുന്നുണ്ടെന്ന സംശയം മനോനില തെറ്റിച്ചു: ലഹരിയുടെ ഉന്മാദത്തിൽ അമ്മയെന്ന് പച്ചകുത്തിയ കൈകള്‍ക്കൊണ്ട് തന്നെ അമ്മയെ കൊലപ്പെടുത്തി...

28 AUGUST 2022 11:01 AM IST
മലയാളി വാര്‍ത്ത

വീട് വിറ്റ കാശ് നൽകാത്തതിൽ പ്രകോപിതനായി അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ച് മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തൃശ്ശൂർ കോടാലിയിലാണ് അമ്പത്തഞ്ചുകാരിയായ ശോഭനയെ ഇരുപത്തഞ്ച്കാരനായ മകൻ വിഷ്ണു കൊലപ്പെടുത്തിയത്. അതേസമയം ഇയാള്‍ വിരലില്‍ അമ്മ എന്നു പച്ചകുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിഷ്ണു ചെറുപ്പം മുതല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നയാളാണെന്നും നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഡ്രൈവറായിരുന്ന ഇയാള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകുമ്പോഴാണ് ലഹരിവസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.


കൊലപാതകം നടന്ന വാടക വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2.33 ലക്ഷം രൂപ കണ്ടെടുത്തു. ഈ പണം ചോദിച്ചാണ് തര്‍ക്കമുണ്ടായതും കൊലപാതകത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു. താളൂപ്പാടത്തുണ്ടായിരുന്ന വീട്, മരിച്ച ശോഭനയും കുടുംബവും എട്ടുലക്ഷം രൂപയ്ക്ക് വിറ്റു. നാലു ലക്ഷം രൂപകൊണ്ട് കടം തീര്‍ത്തു. ബാക്കി പണം വിഷ്ണുവിന്റെ പേരില്‍ രണ്ട് ബാങ്കുകളിലായി നിക്ഷേപിച്ചു.

വിഷ്ണുവിന് തന്റെ അക്കൗണ്ടിലുള്ള പണം ആരോ താനറിയാതെ പിന്‍വലിക്കുന്നുണ്ടെന്ന സംശയം ഇതിനിടയില്‍ ഉണ്ടായി. മൊബൈല്‍ വഴി ശ്രമിച്ചുനോക്കിയിട്ടും പണം കിട്ടാതിരുന്നത് സംശയത്തിന് ആക്കം കൂട്ടി. ഒടുവില്‍ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് വീട്ടില്‍ സൂക്ഷിക്കാന്‍ അമ്മയുടെ കൈവശം ഏല്‍പ്പിച്ചു. അപ്പോഴും അമ്മയും മറ്റുപലരും ചേര്‍ന്ന് പണം താനറിയാതെ മാറ്റുന്നുണ്ടെന്ന ചിന്ത വരാന്‍ തുടങ്ങി. സംഭവം നടന്ന ദിവസം വീട്ടിൽ സൂക്ഷിച്ച പണം കാണിച്ച് കൊടുക്കാൻ വിഷ്ണു അമ്മയോട് ആവശ്യപ്പെട്ടു.

എന്നാൽ, കണക്കില്ലാതെ ലോട്ടറിയെടുത്തും ഓൺലൈൻ ഇടപാടുകൾ വഴിയും മകൻ പണം നഷ്ടപ്പെടുത്തുന്നതറിഞ്ഞ‍ു ശോഭന ചോദ്യംചെയ്തു. അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന 2,00,000 രൂപ ശോഭനയുടെ നിർബന്ധത്തിനു വഴങ്ങി വിഷ്ണു അമ്മയുമൊത്ത് ബാങ്കിൽ പോയി പിൻവലിച്ചു. ഈ പണം ശോഭനയാണു കൈവശം വച്ചിരുന്നത്. ചെലവിനു പണം ആവശ്യപ്പെട്ടു വിഷ്ണു വീണ്ടും എത്തിയപ്പോൾ തർക്കമുണ്ടായി. വൈകീട്ട് നാല് മണിയോടെയാണ് കൊലപാതകം നടന്നത്.

കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് വാടക വീട്ടിലായിരുന്നു ഭർത്താവ് ചാത്തൂട്ടിയും, ശോഭനയും മകനും താമസിച്ചിരുന്നത്. അച്ഛൻ ചാത്തുട്ടി പണിയ്ക്ക് പോയ സമയത്തായിരുന്നു അമ്മയെ ശ്വാസം മുട്ടിച്ചത്. ശേഷം ഗ്യാസ് സിലിണ്ടർ തലയ്ക്കടിച്ച് മരണം ഉറപ്പാക്കി.

ചാത്തുട്ടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിഷ്ണു കൊലയ്ക്ക് ശേഷം പണം എടുക്കാതെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം വിഷ്ണു പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.

കൊടകര എസ്എച്ച്ഒ ജയേഷ് ബാലന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. സയന്റിഫിക് അസി. മഹേഷ്, വിരലടയാള വിദഗ്ധൻ ബാലകൃഷ്ണൻ, വെള്ളിക്കുളങ്ങര എസ്ഐ പി.ആർ. ഡേവിസ്, ഗ്രേഡ് എസ്ഐമാരായ അനിൽ, മുരളി, സിപിഒമാരായ ഷാജു, ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. ശോഭനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. വിഷ്ണു റിമാൻഡിലാണ്. പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (6 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (6 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (6 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (7 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (10 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (11 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (11 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (12 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (12 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (13 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (13 hours ago)

Malayali Vartha Recommends