Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വണ്ടിക്കൂലിക്ക് കാശ് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സ്ഥലം മാറ്റവും അധിക്ഷേപവും; നികേഷ് കുമാറിനെ വിമര്‍ശിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകന്റെ രാജിക്കത്ത് വൈറലാവുന്നു

31 OCTOBER 2015 09:39 PM IST
മലയാളി വാര്‍ത്ത.

More Stories...

രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍... നാട്ടുകാര്‍ നോക്കി നില്‍ക്കെ പുഴയില്‍ ചാടിയ പ്രശസ്ത ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു....

സങ്കടക്കാഴ്ചയായി...ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കയത്തില്‍ അകപ്പെട്ട് മരിച്ചുല്‍ അകപ്പെട്ട് മരിച്ചു

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടം... മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും

റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജിവച്ച അരുണ്‍ നാരായണന്റെ രാജികത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചാനല്‍ എം ഡി എം വി നികേഷ്‌കുമാറിന്റെ നിഷേധ നിലപാടില്‍ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ രാജിവച്ചത്. ഡല്‍ഹി ബ്യൂറോയിലാണ് അരുണ്‍ നാരായണന്‍ ജോലി ചെയ്തത്. തുടര്‍ച്ചയായി ശമ്പളം മുടങ്ങിയപ്പോള്‍ ഓഫീസിലേക്ക് വരാന്‍ വണ്ടിക്കൂലിക്ക് പണം ചോദിച്ചത് വലിയ കുറ്റമായി കണക്കിലെടുത്ത് മാദ്ധ്യമപ്രവര്‍ത്തകനോട് പ്രതികാര നടപടിയെന്നോണം ഉടനടി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ രാജിവച്ചത്
ചാനലില്‍ നിന്നും രാജിവച്ചുള്ള രാജിക്കത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായ നികേഷ് കുമാറിനെ വിമര്‍ശിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ രാജി. വാട്‌സ് ആപ്പ് വഴിയാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ രാജി അതിവേഗം പ്രചരിക്കുന്നത്. 
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം 
പ്രിയപ്പെട്ടവരെ, റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് പടിയിറങ്ങുകയാണ്...നേരത്തെ ഡല്‍ഹി ബ്യൂറോയില്‍ നിന്ന് ഡസ്‌കിലേക്ക് എന്നെ സ്ഥലം മാറ്റിയ കാര്യം എല്ലാവരും തന്നെ അറിഞ്ഞിരിക്കുമല്ലോ. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടിയെന്നാണ് ഔദ്യോഗികമായി എച്ച് ആര്‍ മാനേജറും ഡസ്‌കിന്റെ ചുമതലയുള്ള വ്യക്തിയും ബ്യൂറോയുടെ ചുമതലയുള്ളവരെയും അറിയിച്ചത്. തുടര്‍ന്ന് എനിക്ക് ഉടന്‍ മാറാനുള്ള ബുദ്ധിമുട്ട് പലകുറി അവര്‍ അറിയിച്ചിട്ടും തീരുമാനം മാറ്റാനാകല്ലെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് വ്യക്തമാക്കി. തുടര്‍ന്ന് ഒരു ദിവസം ബ്യൂറോയിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് എന്റെ സഹപ്രവര്‍ത്തകനോട് എഡിറ്റര്‍ ഇന്‍ ചീഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഈ കുറിപ്പിടാന്‍ കാരണം. എന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം എന്നോട് ഇതുവരെ പറയാതെ മറ്റൊരാളോട് പറഞ്ഞത് ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ പറഞ്ഞത് എന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ ഒരാളോടാണ് എന്നതിനാല്‍ എന്നെ അത് മാനസികമായി ബാധിച്ചില്ല.
അതേസമയം ഇതേകാര്യങ്ങള്‍ അദ്ദേഹം ഡസ്‌കില്‍ ഉച്ചത്തില്‍ പരസ്യമായാണ് പറഞ്ഞതെന്ന് വൈകാതെ എനിക്ക് അറിയാന്‍ കഴിഞ്ഞു. ഡസ്‌കില്‍ അപ്പോള്‍ ഉണ്ടായിരുന്നവരില്‍ പലരും ഇല്ലാതിരുന്നവരും അപ്പോളും അല്ലാതെയും തുടര്‍ന്ന് നിരവധി തവണ വിളിച്ച് കാര്യം അന്വേഷിക്കുകയും ചെയ്തു. പരസ്യമായി കുറ്റം പറഞ്ഞ സാഹചര്യത്തില്‍ പരസ്യമായി തന്നെ അത് വിശദീകരിക്കേണ്ടതുണ്ട് എന്ന് എന്റെ വിവേചന ബുദ്ധിയില്‍ തോന്നിയതിനാലാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ...
ഡല്‍ഹി ബ്യൂറോയില്‍ ആരും പണി എടുക്കുന്നില്ല. ഉണ്ടായിരുന്നപ്പോള്‍ പത്രം നോക്കിയെങ്കിലും വാര്‍ത്ത നല്കുമായിരുന്നു. ( ച്ചേട്ടന്‍ പത്രം നോക്കിയെങ്കിലും എന്ന വാക്കിനോട് പൂര്‍ണ്ണമായി വിയോജിക്കുന്നു. അദ്ദേഹം വാര്‍ത്തയ്ക്ക് വേണ്ടി എങ്ങനെ കഷ്ടപ്പെടുന്ന ആളാണെന്നും ഓരോ ദിവസവും സ്വന്തം വാര്‍ത്ത കൊടുക്കാന്‍ ശ്രമിക്കുന്ന ആളാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബോധ്യപ്പെട്ട സഹപ്രവര്‍ത്തകന്‍ ആണ് ഞാന്‍. മറ്റൊരാളെ കുറ്റപ്പെടുത്താന്‍ വേണ്ടി കൂടെ ഉള്ളവരെ താഴ്ത്തിക്കെട്ടുന്നതിന്റെ നിലവാരം വളരെ മോശമാണ്.) മറ്റുള്ളവര്‍ അവിടെ വെറുതെ ഇരിക്കുകയാണ്. സ്വന്തം വാര്‍ത്തകള്‍ ഡല്‍ഹി ബ്യൂറോ തരാറില്ല. ഇങ്ങനെയൊരാള്‍ ഇനി അവിടെ ആവശ്യമില്ല. ജോലി ചെയ്യുന്നതിനേക്കാള്‍ ശമ്പളം വാട്ട്‌സപ്പില്‍ ചോദിക്കാനാണ് അവന് താല്പര്യം. ജോലി ചെയ്യാത്ത പച്ചക്കറികളെ ഡല്‍ഹി ബ്യൂറോയില്‍ ആവശ്യമില്ല. അവന് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും കൊച്ചിയിലേക്ക് വന്നേ തീരു.
ബ്യൂറോ എക്‌സ്‌പെന്‍സ് ഇല്ലാ എന്നത് ഒഴിവു കഴിവാണ്. കൃത്യമായി എല്ലാ ബ്യൂറോകള്‍ക്കും പൈസ അക്കൗണ്ട്‌സ് നല്കുന്നുണ്ട്. ഈ സ്ഥാപനം ആതുര സേവനത്തിനല്ല നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. പക്ഷെ എല്ലാവരും സഹിക്കണം. ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഒരു കോസിന് (കാരണത്തിന്) വേണ്ടിയാണ്. 
ഇനി എന്റെ വിശദീകരണം:
പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല, ശമ്പളം ചോദിച്ച് വാട്ട്‌സ്പ്പില്‍ പോസ്‌ററിട്ടതാണ് ട്രാന്‍സ്ഫറിന് കാരണമെന്ന് വ്യക്തമാക്കിയതിന് നന്ദിയുണ്ട്. ശമ്പളം ചോദിച്ചതിന് അച്ചടക്ക നടപടി നേരിട്ടതില്‍ അഭിമാനമുണ്ട്. ഇടുക്കി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ വാതോരാതെ പ്രസംഗിച്ച താങ്കള്‍ സ്വന്തം സ്ഥാപനത്തിലെ നിലപാട് വ്യക്തമാക്കിയല്ലോ. ഞാന്‍ ജോലി ചെയ്യുന്നില്ല എന്ന ആരോപണം എനിക്ക് വിശ്വസിക്കാവുന്നതല്ല. എന്റെ ബ്യൂറോയുടെ ചുമതയുള്ള ചേട്ടന്മാര്‍ ആ ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. ഈ ആരോപണത്തിന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് ഹരിദ്വാറില്‍ നിന്ന് പ്രതിയെ പിടിച്ച വാര്‍ത്ത നമ്മുടെ ചാനലില്‍ രണ്ട് മണിക്കൂറോളം പോയ ശേഷം മാത്ര മറ്റുള്ളവര്‍ ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ നല്കിയ വാര്‍ത്തകളുടെ കണക്കുകള്‍ മുല്ലപ്പെരിയാറും കസ്തൂരിരംഗനും ആറന്മുളയും മുതല്‍ എയര്‍കേരളയും വിഴിഞ്ഞവും വരെ എന്റെ പക്കലുണ്ട്. പച്ചക്കറി എന്ന് വിളിച്ചത് ഏത് അര്‍ത്ഥത്തിലാണ് എനിക്കറിയില്ല. ജാതീയമായി അധിക്ഷേപിച്ചതാണെങ്കില്‍ ഒരു ചിരി മാത്രമാണ് അതിന് മറുപടി. സാമ്പത്തിക കാര്യം . ഉദാഹരണം ഹരിദ്വാര്‍ എടുക്കുക. പ്രതിയെ പിടിച്ചത് അറിഞ്ഞപ്പോള്‍ ഹരിദ്വാറല്‍ പോയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കിയത് താങ്കള്‍ അവകാശപ്പെട്ടത് പോലെ കൃത്യമായ പണം ഇട്ട് തരാത്ത ആളുകള്‍ തന്നെയാണ്. പലപ്പോഴും വീട്ടില്‍ നിന്ന് ചെലവിന് മേടിച്ച പൈസക്ക് പെട്രോള്‍ അടിച്ച് ഷൂട്ടിന് പോയവരാണ് ഈ ബ്യൂറോയിലെ എല്ലാവരും. മറ്റ് ചാനലുകാരുടെ വണ്ടിയില്‍ കയറി പോകേണ്ടി വന്ന ഷൂട്ടുകളുമുണ്ട്. കൃത്യമായി ബ്യൂറോ എക്‌സ്‌പെന്‍സ് വന്നതിനാലാണല്ലോ ഇതൊക്കെ ചെയ്യേണ്ടി വന്നത്. ഇത് ഈ ബ്യൂറോയില്‍ മാത്രമല്ല ഒട്ടുമിക്ക ബ്യൂറോയിലും സഭവിക്കാറുള്ളതാണെന്നാണ് എന്റെ വിശ്വാസം.
അടുത്തത് ഈ സ്ഥാപനം ഇവമൃശ്യേ അല്ലെന്നും.. അതേസമയം ഒരു രമൗലെ നു വേണ്ടിയാണെന്നുമുള്ള വാക്കുകള്‍. .....ഇത് രണ്ടും തമ്മില്‍ ചേരുന്നില്ലല്ലോ സര്‍. ഒരു കോസിന് വേണ്ടിയാണെങ്കില്‍, സ്വന്തം സ്ഥാപനത്തിലെ തൊഴിലാളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് കോസാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. പിന്നെ, നിങ്ങള്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്, ശമ്പളമില്ലെങ്കിലും പണിയെടുക്കണമെന്നും റിപ്പോര്‍ട്ടറില്‍ നിന്നും ഇറങ്ങിയാല്‍ ആര്‍ക്കും പോകാന്‍ സ്ഥലമില്ലെന്നും ഇന്ത്യാ വിഷനിലുണ്ടായിരുന്നവര്‍ ജോലിക്ക് വേണ്ടി ഇപ്പോഴും വിളിച്ച് കൊണ്ടിരിക്കുന്നു എന്നുമാണ്....അത് ശരിയാണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ ....ഒരാളുടെ ഗതികേടിനെ ചൂഷണം ചെയ്ത് പണിയെടുപ്പിക്കലാണോ നിങ്ങളുടെ കോസ്...ഞാനും വിശ്വസിച്ചിരുന്നു ഈ സ്ഥാപനം ഒരു കോസിന് വേണ്ടിയാണെന്ന്... അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ കോര്‍പ്പറേറ്റുകളെന്ന് വിളിച്ച് കളിയാക്കിയ, ഫാസിസ്റ്റുകളെന്ന് വിമര്‍ശിച്ച പല ചാനലുകളില്‍ നിന്നും ജോലി വാഗ്ദാനം ലഭിച്ചിട്ടും പോകാഞ്ഞത്. പക്ഷെ കഴിഞ്ഞ ഏതാനും മാസങ്ങളായി അത് ഇല്ലാതായിരുന്നു. ഇപ്പോള്‍ അത് വ്യക്തമായി.
ഞാന്‍ ശമ്പളം ആവശ്യപ്പെട്ട് വാട്ട്‌സ്അപ്പില്‍ പോസ്റ്റിട്ടത് ഗതികേട് കൊണ്ടാണ്. വാടകയും വീട്ട് ചിലവുമുള്‍പ്പെടെ ആവശ്യമുള്ള ഒരാള്‍ക്ക് രണ്ട് മാസമായി ശമ്പളം കിട്ടാതെ വന്നപ്പോള്‍ ചോദിച്ചത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ആ പോസ്റ്റിന് മുന്‍പ് അക്കൗണ്ട്‌സില്‍ എത്ര തവണ വിളിച്ചുവെന്ന് ഒന്ന് അന്വേഷിച്ച് നോക്കണം. അങ്ങേക്ക് അയച്ച മെസേജുകള്‍ക്ക് ഒരു തവണയെങ്കിലും മറുപടി നല്കിയിട്ടുണ്ടോ. ആ പോസ്റ്റ് ഞാനിട്ടത് ഫേസ്ബുക്കിലല്ല.റിപ്പോര്‍ട്ടറിലെ സ്റ്റാഫുകള്‍ മാത്രമുള്ള അതും റിപ്പോര്‍ട്ടര്‍മാര്‍ മാത്രമുള്ള ഒരു ഗ്രൂപ്പില്‍. ഉറക്കെ ചോദിക്കുന്നവരെ അടിച്ചിരുത്താന്‍ ശ്രമിക്കുന്ന നിങ്ങളും ഒരു ഫാസിസ്റ്റല്ലെ...ഒരുകോര്‍പ്പറേറ്റ് ആവുകയല്ലേ....ചിന്തിക്കുന്നത് നല്ലതാകും.
കഴിഞ്ഞ നാലര വര്‍ഷത്തിലേറെയായി ഒരിടത്ത് പണിയെടുക്കുന്ന വ്യക്തിയോട് മാറാന്‍ അസൗകര്യമുണ്ടോ എന്ന് ഒന്നു ചോദിക്കാന്‍ പോലും...നേരിട്ട് വേണ്ട...അല്ലാതെ പോലും തയ്യാറാകാത്ത... അതും 8 ദിവസത്തിനുള്ളില്‍ കൊച്ചിയില്‍ ജോയിന്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന നിങ്ങളുടേത് പ്രതികാര ബുദ്ധിയല്ലെങ്കില്‍ മറ്റെന്താണ്. മറ്റൊന്ന്....ശമ്പളം കിട്ടാത്തതിനേക്കാള്‍ ഭീകരം...അക്കൗണ്ട്‌സില്‍ ഇരിക്കുന്ന ആളുടെ പെരുമാറ്റമാണ്....ഈ കുറിപ്പ് ഫേസ് ബുക്കിലിടാനാണ് പലരും നിര്‍ദ്ദേശിച്ചത്. പക്ഷെ ചാനലിനുണ്ടാക്കാവുന്ന നാണക്കേടോര്‍ത്ത് അതിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. വാട്‌സ് ആപ്പില്‍ തുടങ്ങിയത് അവിടെ തീര്‍ക്കുന്നു ...
നന്ദിയുണ്ട്...ജേര്‍ണലിസ്റ്റാകാന്‍ അവസരം തന്നതിന്. അതിന്റെ നന്മയും തിന്മയയും മനസ്സിലാക്കാന്‍ അവസരം തന്നതിന്. ഒപ്പം അഞ്ച് വര്‍ഷം മുന്‍പ് മനസ്സില്‍ വച്ചാരാധിച്ച്...ഒപ്പം ജോലിചെയ്യണമെന്ന് ആഗ്രഹിച്ച വ്യക്തിയെ വിമര്‍ശിച്ചു കൊണ്ട് ഇറങ്ങിപോകാന്‍ ഇടയാക്കിയതില്‍ ദുഃഖവും. എങ്കിലും നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കിയാണ് ഡല്‍ഹി ബ്യൂറോയില്‍ നിന്ന് പടിയിറങ്ങുന്നത്.. ബ്യൂറോയിലുള്ള, ഉണ്ടായിരുന്ന എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എല്ലാവര്‍ക്കും നന്ദി..സ്‌നേഹിച്ചതിന് കൂടെ നിന്നതിന്... ഈ കുറിപ്പ് ഈ സ്ഥാപനത്തെ സ്‌നേഹിക്കുന്ന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക...ഇറങ്ങിപോകുമ്പോള്‍ എന്തും പറയാമെന്ന ധാര്‍ഷ്ട്യത്തിനപ്പുറം...കണ്ടതും അനുഭവിച്ചതുമായ നീതികേട് പറഞ്ഞില്ലെങ്കില്‍ ഇത്ര നാള്‍ ചെയ്ത തൊഴിലിനോട് നീതി പുലര്‍ത്താനാവില്ലെന്ന കുറ്റബോധം ഉണ്ടാകും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (28 minutes ago)

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (48 minutes ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (1 hour ago)

ഇരട്ടഗോളുമായി മെസി....  (1 hour ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (2 hours ago)

മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും  (2 hours ago)

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (2 hours ago)

യുവാവ് മരിച്ച നിലയില്‍....  (3 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (3 hours ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (4 hours ago)

നിപ പരിശോധനഫലം നെഗറ്റീവ്  (4 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (4 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

Malayali Vartha Recommends