Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇഡിയെ നേരിട്ട് വെല്ലുവിളിച്ച റൗഫിനെ ഉടലോടെ തൂക്കും കൊല്ലത്തേയ്ക്ക് കുതിച്ച് പാഞ്ഞ് എന്‍ഐഎ

01 OCTOBER 2022 11:05 AM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിരുന്ന ജില്ലകളിലൊന്ന് കൊല്ലമാണെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് എന്‍ഐഎയ്ക്ക് കിട്ടിയ വിവരം. എന്നാല്‍ കാര്യമായ അറസ്‌റ്റൊന്നും ഇവിടം കേന്ദ്രീകരിച്ച് നടന്നിരുന്നില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇവിടെയുണ്ടാകും എന്ന നിഗമനത്തിലാണ് എന്‍ഐഎ. ഇതോചെ ജില്ലയില്‍ നിന്ന് കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും അക്രമികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എന്‍.ഐ.എയുടെ കേസിലും ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളിലുമായി പ്രതികളായ നൂറോളം പേരാണ് കൊല്ലം ജില്ലയില്‍ നിന്ന് മാത്രം ഇനി പിടിയിലാകാനുള്ളത്.

മാത്രമല്ല പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്നത് ഇവിടെയാണെന്ന സൂചനയും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍. ജില്ലയില്‍ ഭീകരവാദികള്‍ക്കായി കാടിളക്കിയുള്ള തെരച്ചിലാണ് എന്‍ഐഎ നടത്താന്‍ പോകുന്നത്. എന്‍ഐഎയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളാ പോലീസാകും ഈ റെയ്ഡിന് നേതൃത്വം നല്‍കുക. ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തില്‍ കരുനാഗപ്പള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കാരുണ്യ ട്രെറസ്റ്റിന്റെ ഭാരവാഹികള്‍ എന്ന് എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞ പേരുകള്‍ തെറ്റായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളാണ് ഉള്ളതെന്ന് വ്യക്തമായി. ഇതോടെ ഈ 7 പേരും എന്‍.ഐ.എയുടെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടു. ഇവര്‍ക്ക് പുറമെ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവരടക്കമുള്ള നൂറോളം പേരാണ് അറസ്റ്റിലാകാനുള്ളത്. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ 3 ഓഫീസുകളും ഇന്നലെ പൂട്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലയിലെ ശക്തി കേന്ദ്രങ്ങളായ പോരുവഴി കരുനാഗപ്പള്ളി തഴവ പളളിമുക്ക് പുനലൂര്‍ അഞ്ചല്‍ എന്നിവിടങ്ങളിലുള്ളവരാണ് ഇനി പിടിയിലാവാനുള്ളവരില്‍ ഏറെയും.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് തമിഴ്‌നാട്ടില്‍ ചില ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മലയോര ടൂറിസ കേന്ദ്രമായ വട്ടക്കനാലിലാണ് ഭീകര സംഘടന ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നത്. പ്രദേശത്ത് എത്തുന്ന വിദേശീയരെയും ജൂതന്മാരെയുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. അന്‍സാര്‍ ഉല്‍ ഖിലാഫ കേരളയാണ് ആക്രമണം ആസുത്രണം ചെയ്തത്. ഈ സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമാണ് ഉള്ളത്.

ആക്രമണങ്ങള്‍ നടത്തുന്നതിനായി യുവാക്കളെ ഇവര്‍ റിക്രൂട്ട് ചെയ്തിരുന്നത് സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട അന്‍സാര്‍ ഉല്‍ ഖിലാഫ കേരളയാണ് വട്ടക്കനാലില്‍ ആക്രമത്തിന് പദ്ധതിയിട്ടത്. 15 യുവാക്കളും അവരുടെ സഹായികളുമായിരുന്നു സംഘത്തില്‍. ഇവരില്‍ കൂടുതലും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടരായവരും പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളും ആണ്.

വിദേശികളായ ജൂതന്മാര്‍ക്ക് പുറമെ ഹൈക്കോടതി ജഡ്ജിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അഹമ്മദീയ വിഭാഗത്തിലുള്ള മുസ്ലീങ്ങള്‍ തുടങ്ങിയവരെയും ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇതിന് പുറമെ മുസ്ലിം യുവാക്കളെ ഐഎസ് ആശയം പ്രചരിപ്പിക്കുന്നതിന് റിക്രൂട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ ഗൂഢാലോചനയ്ക്കിടെ 2016 ഒക്ടോബര്‍ രണ്ടിന് സംഘത്തിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . കണ്ണൂരില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. മന്‍സീദ്, സ്വാലിത് മുഹമ്മദ്,റഷിദ് അലി സഫ്വാന്‍, ജാസ്മിന്‍ എന്നിവരാണ് അറസ്റ്റിലായത്. പിന്നാലെ ഇവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഇവിടങ്ങളില്‍ നിന്നും കണ്ടെടുത്തിരുന്നു.

തമിഴ്‌നാട്ടിലെ വട്ടക്കനാല്‍, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലും ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകര സംഘടനകളിലെ അംഗങ്ങളുമായി ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നത് സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ്. ഫേസ്ബുക്ക് , ടെലിഗ്രാം എന്നിവയാണ് ഇവര്‍ ഇതിന് പ്രധാനമായും തിരഞ്ഞെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends