Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

തന്നെ വേദന അറിയിയ്ക്കാതെ കൊന്നുതരണമെന്ന് മുഖ്യമന്ത്രിയോടു അപേക്ഷിച്ചു കാത്തിരിക്കുന്ന സുജിത്

02 NOVEMBER 2015 03:23 PM IST
മലയാളി വാര്‍ത്ത.

തൃശൂര്‍ എടമുട്ടത്തെ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും ജ്യേഷ്ഠനും രണ്ട് അനുജന്‍മാരും അടങ്ങുന്ന കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയായാണ് സുജിത് കുമാര്‍ ജനിച്ചത്. എന്നാല്‍ ആ കുട്ടി വളരുന്നതിനൊപ്പം അവന്റെ ശരീരം പെണ്‍രൂപത്തിലേക്ക് പരിണമിച്ചു കൊണ്ടിരുന്നു. അതോടെ പ്രശ്‌നമായി. അന്നുമുതല്‍ ഒറ്റപ്പെടാന്‍ തുടങ്ങി.

ഒടുവില്‍ ദയാവധത്തിന് അനുവാദം തരണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലായില്‍ തൃശൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ നാല്‍പ്പത്തൊന്‍പതുകാരനായ സുജിത് മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തു. ആ അപേക്ഷയിന്മേല്‍ എന്തു നടപടി എടുത്തു എന്ന് ആരും അറിയിച്ചില്ല.

ട്രാന്‍സ്‌ജെന്‍ഡറായത് (ഭിന്നലിംഗം) സ്വയം തിരഞ്ഞെടുത്തതോ ഇഷ്ടപ്പെട്ടതോ അല്ലെന്നും അതു മനസ്സിലാക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും പരാതിപ്പെടുന്നു. മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാനുള്ള അറിവും ആഗ്രഹവുമുള്ള തനിക്ക് പക്ഷേ, ആരും അവസരം തരുന്നില്ല. പകരം നികൃഷ്ട ജീവിയെപ്പോലെ അകറ്റി നിറുത്തുന്നു.

ബി. എസ്.സി നഴ്‌സിംഗ് പാസായ വ്യക്തിയായ സുജിത് ഗള്‍ഫിലെ ഒരു ആശുപത്രിയില്‍ ജോലി നോക്കുകയും ചെയ്തു. പക്ഷേ, എല്ലാവരും ആണും പെണ്ണും അല്ലാത്ത വിചിത്ര ജീവിയായി ആണ് കാണുന്ന് എന്നതിനാല്‍ അവിടെയും അധിക കാലം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

ആശുപത്രി ഡ്യൂട്ടിക്കിടെ ഒരു ദിവസം ഹോസ്പിറ്റല്‍ അധികൃതര്‍ വിളിപ്പിച്ചിട്ട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകാന്‍ പറഞ്ഞു. അത്രയും കാലത്തെ അവിടത്തെ ജോലി അതോടെ അവസാനിച്ചു. തിരികെ നാട്ടിലേക്ക് പറക്കുമ്പോള്‍ ഗള്‍ഫ് എക്‌സ് പീരിയന്‍സ് വച്ചു ഒരു ജോലി കിട്ടുമെന്ന് ഉള്ളില്‍ത്തട്ടി വിശ്വസിച്ചു.

ആ വിശ്വാസത്തില്‍ സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ ലോണെടുത്ത് വീട് പണി തുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്ത പണവും കൈവശമുണ്ടായിരുന്നു. പണിപൂര്‍ത്തിയാകും മുമ്പേ സ്വര്‍ണ ഭവന്‍ എന്ന് പേരിട്ട പുതിയ വീട്ടിലേക്ക് താമസം മാറ്റി. പണം തീര്‍ന്നപ്പോള്‍ വീട് പണി നിര്‍ത്തി.

സുജിത് കുമാര്‍ എന്ന സുജിക്ക് ഇന്ന് ഈ മേല്‍വിലാസമാണ്. പക്ഷേ, ഇവിടേക്ക് ആരും വരാറില്ല. ആരും തിരക്കാറുമില്ല. വീടുപണിക്കെടുത്ത ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മേയ് മാസം ബാങ്ക് ഉദ്യോഗസ്ഥരെത്തി തിരിച്ചടവ് മുടങ്ങിയതിനാല്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ്.

വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും പത്തുവര്‍ഷമായി ജോലി അന്യമായി നില്‍ക്കുന്നു. കൂടെപ്പിറപ്പുകള്‍ പോലും അകറ്റി നിറുത്തി. മനസ്സ് പകച്ചുപോയ ബാല്യത്തില്‍ ജീവിക്കാന്‍ പ്രേരണ നല്‍കിയത് അച്ഛനാണ്. സ്‌നേഹവും വാത്സല്യവും പകര്‍ന്നു ചേര്‍ത്തു നിറുത്തി ആശ്വസിപ്പിച്ചിരുന്ന, സ്‌കൂള്‍ മാഷായിരുന്ന അച്ഛന്‍ 11 കൊല്ലം മുന്‍പ് മരിച്ചു. സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. സുജിത്തിന്റെ സാന്നിദ്ധ്യം മറ്റുള്ളവരുടെ മനസ്സമാധാനം കെടുത്തുന്നത് അയാള്‍ തിരിച്ചറിഞ്ഞു.

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബി. എസ്.സി നഴ്‌സിംഗ് തിരഞ്ഞെടുത്തത് തന്നെ മനസ്സിലാക്കുന്നവര്‍ ആ മേഖലയില്‍ ഉണ്ടാവും എന്നു കരുതിയാണ്. മനുഷ്യശരീരത്തെ ശരിയായ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയുന്നത് മെഡിക്കല്‍ മേഖലയില്‍ ഉള്ളവര്‍ക്കാണല്ലോ. തന്റെ ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം കിട്ടിയത് നഴ്‌സിംഗിന് പഠിക്കുമ്പോഴായിരുന്നു. അതുകൊണ്ടുതന്നെ നല്ല മാര്‍ക്കോടെയായിരുന്നു പാസായത്.

ഇനി ഗള്‍ഫില്‍ മറ്റൊരു ജോലിക്ക് സാധ്യതയില്ലാത്തതിനാല്‍ നാട്ടില്‍ പിടിച്ചു നില്‍ക്കുകയേ വഴിയുള്ളൂ. ജോലിക്കായി പല ആശുപത്രികളിലും കയറി ഇറങ്ങി. മതിയായ യോഗ്യതയുള്ള ആണും പെണും ഒരുപാട് പേരുണ്ടെന്നും മറ്റുവല്ല ജോലിയും നോക്കാനുമാണ് തൃശൂരിലെ പ്രമുഖ ആശുപത്രിയിലെ ഡയറക്ടര്‍ തന്ന മറുപടി. ജോലി ലഭിക്കില്ലെന്നുറപ്പായപ്പോള്‍ വീട്ടില്‍ ഇംഗ്ലീഷ് ട്യൂഷന്‍ തുടങ്ങാമെന്ന് കരുതി. ഫോണില്‍ വിളിച്ച പലരും ട്യൂഷന് വരാമെന്നേറ്റിരുന്നു. പക്ഷെ ആളെ നേരിട്ട് കണ്ടപ്പോള്‍ അവരെല്ലാം പിന്‍മാറി.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാന്‍ അവകാശമില്ല. പൊതുസ്ഥലങ്ങളില്‍ ആണ്‍, പെണ്‍ ടോയ്‌ലറ്റുകളുണ്ട്. അത് രണ്ടും ഉപയോഗിക്കാന്‍ അവകാശമില്ല. നികൃഷ്ട ജീവിയെപ്പോലെ അകറ്റി നിറുത്തുകയാണ്. കഴിക്കാനൊന്നും കിട്ടാതെ ഈ വീടിനകത്ത് കിടന്ന് കരഞ്ഞിട്ടുണ്ട്. പട്ടിണികൊണ്ട് തളര്‍ന്നു വീണ ദിവസങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു.

ഇനി സുജി എന്ന തന്റെ മുന്നില്‍ ഒരു വഴി മാത്രമാണുള്ളത് . മരണം. വേദനയില്ലാത്ത ഒരു മരണം. അതുമാത്രമാണ് ആഗ്രഹിക്കുന്നത്. അത് ദയാവധത്തിലൂടെ മാത്രമേ സാധ്യമാവൂ. അതു ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിനാണ്. അങ്ങനെയാണ് കഴിഞ്ഞ ജൂലായില്‍ തൃശൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തത്. ദയാവധത്തിന് അനുവാദം തരണം എന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ.

ആകെയുള്ള ബന്ധുക്കള്‍ ആറു പട്ടികളും രണ്ട് പൂച്ചകളുമാണ്. മൂന്നാം ലിംഗക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമില്ലെങ്കില്‍ വേദനയില്ലാ കൊല അനുവദിക്കാനുള്ള കനിവെങ്കിലും ഭരണകൂടം തന്നോട് കാണിക്കണം എന്നാണ് സുജിതിന്റെ അപേക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (35 minutes ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (1 hour ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (1 hour ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (3 hours ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (3 hours ago)

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം തള്ളി കോടതി;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടത  (3 hours ago)

കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം  (3 hours ago)

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ  (4 hours ago)

ആർ ശ്രീലേഖ IPS മേയർ..!! ഉറപ്പിച്ച് കേന്ദ്രം..! രാജേഷ് തെറിച്ചു..! ഡെപ്യൂട്ടി മേയറും വനിതാ..! പ്രഖ്യാപനം ഉടൻ  (4 hours ago)

വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍: വസന്തോത്സവം പുഷ്പമേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍...  (4 hours ago)

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..  (5 hours ago)

ഒന്ന് നിര്‍ത്തിനെടാ..''പിണറായിയെ കണ്ടാൽ എഴുന്നേൽക്കാൻ സൗകര്യമില്ലടെ..!മുഖ്യന്റെ പട്ടടകാണാൻ നിലവിളി..!  (5 hours ago)

Malayali Vartha Recommends