Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

മുഖ്യന്റെ നോര്‍വേ സന്ദര്‍ശനം പൊളിഞ്ഞു കൊച്ചി നവാസിക്ക ചതിച്ചു; തിരിച്ചെത്തിയാല്‍ പൊങ്കാല; പിണറായി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി

07 OCTOBER 2022 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!

കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..

സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...

നമ്മുടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവര്‍ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോര്‍വെ വരെ പോയി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. വിമര്‍ശനവുമായി സന്ദീപ് വാചസ്പതി രംഗത്ത്.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വിതുമ്പിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരെ പോയതുകൊച്ചി വിമാനത്താവളത്തിലേക്കാണ്. അവിടെ നിന്ന് നോര്‍വ്വയിലേക്കും പോയി. ഇതിന്റെ ആവശ്യവും അനാവശ്യവുമെല്ലാം സോഷ്യല്‍ മീഡിയയും പ്രതിപക്ഷവും ചര്‍ച്ചയാക്കി. അതിനിടെ കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നിക്ഷേപത്തിനു പുറമെ വയനാട് തുരങ്കപാതാ നിര്‍മ്മാണത്തിന് സാങ്കേതികസഹായവും വാഗ്ദാനം ചെയ്ത് നോര്‍വീജിയന്‍ സ്ഥാപനങ്ങള്‍ എത്തിയെന്ന് വാര്‍ത്തയുമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നോര്‍വെ സന്ദര്‍ശനത്തിലാണ് ഇക്കാര്യങ്ങളില്‍ ഉറപ്പു ലഭിച്ചത്.

കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയിലാണ് പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെ നിക്ഷേപം നടത്തുക. ഭക്ഷ്യസംസ്‌കരണ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് സിഇഒ ആറ്റ്‌ലെ വിഡര്‍ ഉറപ്പുനല്‍കി. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയത് ഈ കമ്പനിയാണ്. പുനരുപയോഗ ഊര്‍ജരംഗത്ത് നിക്ഷേപത്തിനും ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടെത്തി. അതിനിടെയാണ് പുതിയ വിവാദ ചര്‍ച്ചകള്‍ക്ക് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയ തുടക്കമിട്ടിരിക്കുന്നത്

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് ഇങ്ങനെ:

നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവര്‍ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോര്‍വെ വരെ പോയി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. നവാസ് മീരാന്റെ ഈസ്റ്റേണ്‍ കമ്പനിയില്‍ 2020 സെപ്റ്റംബര്‍ 5 ന് നോര്‍വെ കമ്പനിയായ ഓര്‍ക്ക്‌ലെ ഫുഡ്‌സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പൊള്‍ അവര്‍ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അത്ര മാത്രം.

അവിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ.രാമചന്ദ്രന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വെങ്കിടരാമന്‍ എന്നിവര്‍ക്ക് എന്തായിരുന്നു റോള്‍ എന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ നന്നായിരുന്നു. നാട്ടുകാരുടെ പൈസാ കളയാന്‍ ഓരോ ഉടായിപ്പുകള്‍ എന്നല്ലാതെ മറ്റെന്താണ്?...സന്ദീപ് വാചസ്പതി പറയുന്നു. ഈ പോസ്റ്റ് ശരിയാണെങ്കില്‍ തീര്‍ത്തും അനാവശ്യമായിരുന്നു നോര്‍വെ സന്ദര്‍ശനം.

വയനാട് തുരങ്കപാതാ നിര്‍മ്മാണത്തിനാണ് നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ജിഐ) സാങ്കേതികസഹായം വാഗ്ദാനം ചെയ്തത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപാതാ നിര്‍മ്മാണത്തില്‍ എന്‍ജിഐയുടെ സഹകരണമുണ്ട്. ഏഴു കിലോമീറ്റര്‍ ആഴത്തില്‍ പാറയുടെ സ്വഭാവമറിയാനുള്ള നോര്‍വീജിയന്‍ സാങ്കേതികവിദ്യയാണ് ലഡാക്കില്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമെ പ്രകൃതിക്ഷോഭങ്ങള്‍ നേരിടല്‍, വയനാട് തുരങ്കപാതാ നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളിലും എന്‍ജിഐ കേരളവുമായി സഹകരിക്കും. വിദഗ്ധസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്തനിവാരണമേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പുനല്‍കി.

മണ്ണിടിച്ചില്‍ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളില്‍ എന്‍ജിഐ വിജയകരമായി നടപ്പാക്കുന്നുണ്ട്. തീരശോഷണത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇത്രയും വലിയ പ്രതിനിധി സംഘം പോകേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ചെയ്യാനും കഴിയൂവെന്നതാണ് വസ്തുത. അതുകൊണ്ട് നോര്‍വ്വെ സന്ദര്‍ശനം ഖജനാവ് കൊള്ളയ്ക്കാണോ എന്ന സംശയം സജീവമാകുന്നത്.

യൂറോപ്പ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിതല സംഘം നോര്‍വേ സന്ദര്‍ശം പൂര്‍ത്തിയാക്കി ബ്രിട്ടനിലേക്ക് പോകും. മൂന്നു ദിവസത്തെ നോര്‍വേ സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തിയെന്ന് ഔദ്യോഗികമായി പറയുന്നു മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സംഘമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ഞായര്‍ മുതല്‍ ബുധന്‍ വരെയാണ് യുകെ സന്ദര്‍ശനം. ഓസ്ലോയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിത്. മുഖ്യമന്ത്രിയും കുടുംബവും ഉദ്യോഗസ്ഥരും പങ്കെടുത്തു.

നോര്‍വീജിന്‍ ഫിഷറീസ് മന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയായിരുന്നു നോര്‍വേയിലെ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി. മല്‍സ്യബന്ധന, അക്വാകള്‍ച്ചറല്‍ മേഖലകളിലെ സഹകരണം ഇരുവരും ചര്‍ച്ച ചെയ്തു. നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ശ്രദ്ധേയമായി. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും തീരശോഷണം തടയുന്നതിനും വയനാട് തുരങ്കപ്പാത നിര്‍മ്മിക്കുന്നതിനും കേരളവുമായി സഹകരിക്കാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. വിവിധ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും നടന്നു. കൊച്ചി കപ്പല്‍നിര്‍മ്മാണശാല അസ്‌കോ മരിടൈമിനായി നിര്‍മ്മിച്ച തെരേസ എന്ന ബാര്‍ജും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (9 minutes ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (15 minutes ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (17 minutes ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (18 minutes ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (20 minutes ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (25 minutes ago)

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...  (31 minutes ago)

ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം (D 152) ഫുൾ പായ്ക്കപ്പ്  (41 minutes ago)

കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (42 minutes ago)

ഷാജി പാപ്പനും മറ്റ് ആറുപേരും പുതിയ രൂപത്തിലും വേഷത്തിലും ആട് 3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു...  (48 minutes ago)

ജിനിയ ജോസിന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്‍റെ കടുത്ത മാനസിക പീഡനമാണെന്ന് കുടുംബം: ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ സംശയിക്കുന്ന ആൺസുഹൃത്തിനെക്കുറിച്ച് കൂട്ടുകാരിക്ക് ഇൻസ്റ്റഗ്രാമിൽ ശബ്ദ സന്ദേശ  (1 hour ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; ജോലിക്കാരിയുടെ പരാതിയില്‍ നടന്‍ നദീം ഖാന്‍ അറസ്റ്റില്‍  (1 hour ago)

ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...  (1 hour ago)

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി  (1 hour ago)

വിളപ്പില്‍ശാലയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

Malayali Vartha Recommends