Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യന്റെ നോര്‍വേ സന്ദര്‍ശനം പൊളിഞ്ഞു കൊച്ചി നവാസിക്ക ചതിച്ചു; തിരിച്ചെത്തിയാല്‍ പൊങ്കാല; പിണറായി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി

07 OCTOBER 2022 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

നമ്മുടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവര്‍ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോര്‍വെ വരെ പോയി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. വിമര്‍ശനവുമായി സന്ദീപ് വാചസ്പതി രംഗത്ത്.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വിതുമ്പിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരെ പോയതുകൊച്ചി വിമാനത്താവളത്തിലേക്കാണ്. അവിടെ നിന്ന് നോര്‍വ്വയിലേക്കും പോയി. ഇതിന്റെ ആവശ്യവും അനാവശ്യവുമെല്ലാം സോഷ്യല്‍ മീഡിയയും പ്രതിപക്ഷവും ചര്‍ച്ചയാക്കി. അതിനിടെ കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നിക്ഷേപത്തിനു പുറമെ വയനാട് തുരങ്കപാതാ നിര്‍മ്മാണത്തിന് സാങ്കേതികസഹായവും വാഗ്ദാനം ചെയ്ത് നോര്‍വീജിയന്‍ സ്ഥാപനങ്ങള്‍ എത്തിയെന്ന് വാര്‍ത്തയുമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നോര്‍വെ സന്ദര്‍ശനത്തിലാണ് ഇക്കാര്യങ്ങളില്‍ ഉറപ്പു ലഭിച്ചത്.

കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയിലാണ് പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെ നിക്ഷേപം നടത്തുക. ഭക്ഷ്യസംസ്‌കരണ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് സിഇഒ ആറ്റ്‌ലെ വിഡര്‍ ഉറപ്പുനല്‍കി. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയത് ഈ കമ്പനിയാണ്. പുനരുപയോഗ ഊര്‍ജരംഗത്ത് നിക്ഷേപത്തിനും ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടെത്തി. അതിനിടെയാണ് പുതിയ വിവാദ ചര്‍ച്ചകള്‍ക്ക് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയ തുടക്കമിട്ടിരിക്കുന്നത്

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് ഇങ്ങനെ:

നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവര്‍ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോര്‍വെ വരെ പോയി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. നവാസ് മീരാന്റെ ഈസ്റ്റേണ്‍ കമ്പനിയില്‍ 2020 സെപ്റ്റംബര്‍ 5 ന് നോര്‍വെ കമ്പനിയായ ഓര്‍ക്ക്‌ലെ ഫുഡ്‌സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പൊള്‍ അവര്‍ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അത്ര മാത്രം.

അവിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ.രാമചന്ദ്രന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വെങ്കിടരാമന്‍ എന്നിവര്‍ക്ക് എന്തായിരുന്നു റോള്‍ എന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ നന്നായിരുന്നു. നാട്ടുകാരുടെ പൈസാ കളയാന്‍ ഓരോ ഉടായിപ്പുകള്‍ എന്നല്ലാതെ മറ്റെന്താണ്?...സന്ദീപ് വാചസ്പതി പറയുന്നു. ഈ പോസ്റ്റ് ശരിയാണെങ്കില്‍ തീര്‍ത്തും അനാവശ്യമായിരുന്നു നോര്‍വെ സന്ദര്‍ശനം.

വയനാട് തുരങ്കപാതാ നിര്‍മ്മാണത്തിനാണ് നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ജിഐ) സാങ്കേതികസഹായം വാഗ്ദാനം ചെയ്തത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപാതാ നിര്‍മ്മാണത്തില്‍ എന്‍ജിഐയുടെ സഹകരണമുണ്ട്. ഏഴു കിലോമീറ്റര്‍ ആഴത്തില്‍ പാറയുടെ സ്വഭാവമറിയാനുള്ള നോര്‍വീജിയന്‍ സാങ്കേതികവിദ്യയാണ് ലഡാക്കില്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമെ പ്രകൃതിക്ഷോഭങ്ങള്‍ നേരിടല്‍, വയനാട് തുരങ്കപാതാ നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളിലും എന്‍ജിഐ കേരളവുമായി സഹകരിക്കും. വിദഗ്ധസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്തനിവാരണമേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പുനല്‍കി.

മണ്ണിടിച്ചില്‍ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളില്‍ എന്‍ജിഐ വിജയകരമായി നടപ്പാക്കുന്നുണ്ട്. തീരശോഷണത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇത്രയും വലിയ പ്രതിനിധി സംഘം പോകേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ചെയ്യാനും കഴിയൂവെന്നതാണ് വസ്തുത. അതുകൊണ്ട് നോര്‍വ്വെ സന്ദര്‍ശനം ഖജനാവ് കൊള്ളയ്ക്കാണോ എന്ന സംശയം സജീവമാകുന്നത്.

യൂറോപ്പ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിതല സംഘം നോര്‍വേ സന്ദര്‍ശം പൂര്‍ത്തിയാക്കി ബ്രിട്ടനിലേക്ക് പോകും. മൂന്നു ദിവസത്തെ നോര്‍വേ സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തിയെന്ന് ഔദ്യോഗികമായി പറയുന്നു മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സംഘമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ഞായര്‍ മുതല്‍ ബുധന്‍ വരെയാണ് യുകെ സന്ദര്‍ശനം. ഓസ്ലോയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിത്. മുഖ്യമന്ത്രിയും കുടുംബവും ഉദ്യോഗസ്ഥരും പങ്കെടുത്തു.

നോര്‍വീജിന്‍ ഫിഷറീസ് മന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയായിരുന്നു നോര്‍വേയിലെ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി. മല്‍സ്യബന്ധന, അക്വാകള്‍ച്ചറല്‍ മേഖലകളിലെ സഹകരണം ഇരുവരും ചര്‍ച്ച ചെയ്തു. നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ശ്രദ്ധേയമായി. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും തീരശോഷണം തടയുന്നതിനും വയനാട് തുരങ്കപ്പാത നിര്‍മ്മിക്കുന്നതിനും കേരളവുമായി സഹകരിക്കാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. വിവിധ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും നടന്നു. കൊച്ചി കപ്പല്‍നിര്‍മ്മാണശാല അസ്‌കോ മരിടൈമിനായി നിര്‍മ്മിച്ച തെരേസ എന്ന ബാര്‍ജും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (32 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (50 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (57 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends