പോരുന്നോ തിരുവല്ലയിലേക്ക്... ഷാഫി കൂടുതല്‍ പേരെ നോട്ടമിട്ടിരുന്നതായി വെളിപ്പെടുത്തല്‍; ഇങ്ങനെ ജീവിച്ചിട്ട് എന്തിനാണ്, ദുരിതം മാത്രമല്ലേ? എന്ന് ഓര്‍മ്മപ്പെടുത്തി ഷാഫി നടത്തിയ പ്രലോഭനങ്ങളില്‍ പലരും വീണു; ഇപ്പോഴെങ്കിലും ഷാഫിയെ പിടികൂടിയില്ലെങ്കില്‍ കൂടുതല്‍ പേരെ കാണാതായേനെ

ജീവിക്കുന്നെങ്കില്‍ സന്തോഷത്തോടെ കൈനിറയെ കാശുമായി ജീവിക്കണം. വെറുതേ മറ്റുള്ളവര്‍ക്ക് ഭാഗ്യം വിറ്റ് നടന്നിട്ട് കാര്യമില്ല. പത്മയെയും റോസിലിയെയും നരബലി കൊടുത്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയ പെരുമ്പാവൂര്‍ വെങ്ങോല അല്ലപ്ര കണ്ടന്തറ വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി പാവപ്പെട്ട സ്ത്രീകളെ വീഴ്ത്തിയത് ഇങ്ങനെയാണ്. ഇങ്ങനെ ജീവിച്ചിട്ട് എന്തിനാണ്, ദുരിതം മാത്രമല്ലേ? തിരുവല്ലയിലേക്ക് വരുന്നോ? പണവും സുഖ സൗകര്യങ്ങളുമൊക്കെ കിട്ടും. പത്മയ്ക്കിപ്പോള്‍ വീടുമായി കൈനിറയെ കാശുമായി. ആലോചിച്ചു പറയൂ...
എറണാകുളം നഗരത്തിലെ മറ്റ് ലോട്ടറി വില്പനക്കാരികളെയും ഇത്തരത്തില്‍ ഷാഫി ഇത്തരത്തില്‍ പ്രലോഭിപ്പിച്ചിരുന്നത്രെ. പെരുമ്പാവൂരില്‍ നിന്ന് കൊച്ചിയിലെത്തി താമസിക്കുന്ന ഷാഫി ക്രിമിനലാണെന്നും, ആഭിചാര ക്രിയകളോട് അതിയായ ഭ്രമമുണ്ടെന്നും തിരിച്ചറിഞ്ഞ് ലോട്ടറി വില്പനക്കാരികള്‍ പലരും ഓഫര്‍ നിരസിക്കുകയായിരുന്നു.
തിരുവല്ലയിലെ കേസ് തെളിഞ്ഞില്ലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ കാണാതായേന. ഇയാള്‍ നിരന്തരം പിന്തുടര്‍ന്ന് തിരുവല്ലയിലേക്ക് ക്ഷണിച്ചിരുന്നതായി ഇവരിലൊരാള്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പാണ് ഷാഫി തിരുവല്ലയിലേക്ക് വരുന്നുണ്ടോയെന്ന് ചോദിച്ചത്. ദിവ്യശക്തിയുള്ള ദമ്പതികള്‍ക്ക് മുന്നില്‍ പൂജയ്ക്കിരിക്കണം. വെളുത്ത സാരി വേണം ധരിക്കാനെന്നും പറഞ്ഞു.
പത്തനംതിട്ട വരെ പോയി വരാന്‍ ബുദ്ധിമുട്ടറിയിച്ചപ്പോള്‍, 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തിക്കാമെന്നായിരുന്നു ഉറപ്പ്. പോയിരുന്നെങ്കില്‍ ഞങ്ങളും ഈ ഭൂമിയിലുണ്ടാകില്ലായിരുന്നു. ഷാഫി തരികിടയാണെന്ന് നേരത്തെ അറിയാം. സംസാരിക്കുമ്പോഴെല്ലാം ആഭിചാര ക്രിയകളെക്കുറിച്ചും, മൃഗബലിയെക്കുറിച്ചും പറയും. അതുകൊണ്ടാണ് അന്ന് പോകാതിരുന്നത് എറണാകുളം സ്വദേശിനിയായ 48 വയസുള്ള ലോട്ടറി വില്പനക്കാരി പറഞ്ഞു.
ഏതാനും വര്‍ഷമായി പത്മക്കയെ (പത്മ) അറിയാം. സഹോദരിയെപ്പോലെയായിരുന്നു. റോസിലി ചേച്ചിയുമായി സൗഹൃദമുണ്ട്. ആഹാരത്തിന് പോലും വകയില്ലാത്ത കുടുംബമായിരുന്നു ഇരുവരുടെയും. പണം നല്‍കാമെന്നെല്ലാം ഷാഫി പറപ്പോള്‍ പെട്ടുപോയതായിരിക്കും. പത്മക്കയും റോസിലിയും ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എവിടെപ്പോയെന്ന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം തിരുവല്ലയിലെ നരബലിയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്തത്. മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ എസ് എച്ച് നാഗരാജു പറഞ്ഞു.
നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണിലും സെപ്തംബറിലുമായിട്ടാണ് കൊലപാതകം നടന്നത്. നരബലിക്ക് കൂടുതല്‍ പേര്‍ ഇരായായിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കും.
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷാഫി എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായി. തുടര്‍ന്ന് പെരുമ്പാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്പരും കൊടുത്തു. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നില്‍വച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ ചെയ്താല്‍ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നല്‍കിയാല്‍ കൂടുതല്‍ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താന്‍ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല പടത്തില്‍ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താല്‍ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്ലിയെ കൊണ്ടുപോയത്.
"
https://www.facebook.com/Malayalivartha



























