Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

പ്രതീക്ഷയോടെ പ്രവാസികള്‍... വമ്പന്‍ പ്രഖ്യാപനം .. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സന്തോഷിക്കാം

23 OCTOBER 2022 11:24 AM IST
മലയാളി വാര്‍ത്ത

ഖത്തര്‍ ലോകകപ്പിന് ഫുട്ബോള്‍ ആരാധകര്‍ ഖത്തറിലേക്ക് പറക്കാനൊരുക്കുമ്പോള്‍ അവസരം പരമാവധി പ്രയോജനപെടുത്താന്‍ തന്നെയാണ് ഖത്തര്‍ എയര്‍വേയ്സ് ഒരുങ്ങുന്നത് . ലോകത്തെ പ്രധാന വിമാന കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്സ്. നൂറിലധികം വിമാനത്താവളങ്ങളിലേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്ന ഖത്തറിന്റെ ഈ കമ്പനി പുതിയ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്.


ഖത്തര്‍ ലോകകപ്പ് കൊവിഡ് കാല പ്രതിസന്ധികള്‍ക്ക് ശേഷം ഖത്തര്‍ എയര്‍വേയ്സിനു തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് നല്‍കിയിട്ടുള്ളത് . അടുത്ത മാസത്തെ ആഗോള ഇവന്റിനായി ഏകദേശം മൂന്ന് ദശലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയി എന്നാണു റിപ്പോര്‍ട്ടുകള്‍ , ഇനിയും കൂടുതല്‍ ടിക്കറ്റുകള്‍ വിട്ടു പോകുമെന്നും പ്രതീക്ഷിക്കുന്നു. വരാന്‍ പോകുന്ന തിരക്ക് മുന്‍ കൂട്ടി കണ്ട് ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ തൊഴിലാളികളെ 10,000-ല്‍ നിന്ന് 55,000-ലധികം ആക്കി ഉയര്‍ത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്

അതുകൊണ്ടുതന്നെ ഖത്തര്‍ ഐര്‍വേസ് ല്‍ ധാരാളം ഒഴിവുകളാണ് വരാനിരിക്കുന്നത് . പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...


2021ല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം ഖത്തര്‍ എയര്‍വേയ്സ് വെട്ടിക്കുറച്ചിരുന്നു. 37000ത്തില്‍ താഴെയായിട്ടാണ് അന്ന് കുറച്ചത്. 33 നഗരങ്ങളിലേക്കായി സര്‍വീസ് കുറയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഘട്ടങ്ങളായി തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി.

പുതിയ റിക്രൂട്ട്മെന്റ് രണ്ടു രാജ്യങ്ങളിലുള്ളവര്‍ക്കാണ് നേട്ടമാകുക എന്ന് ഖത്തര്‍ എയര്‍വേയ്സ് വക്താവ് പറയുന്നു. ഒന്ന് ഇന്ത്യക്കാര്‍ക്കാണ്. മറ്റൊന്ന് ഫിലിപ്പീന്‍സുകാര്‍ക്കും. സെപ്തംബര്‍ അവസാനത്തോടെ പുതിയ റിക്രൂട്ട്മെന്റ് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ 20നാണ് ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുക. ഈ വേളയില്‍ വന്‍തോതില്‍ വിദേശികളെ ഖത്തര്‍ പ്രതീക്ഷിക്കുന്നുണ്ട്.



ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന വേളയില്‍ 70 ശതമാനം സര്‍വീസുകള്‍ ക്രമീകരിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് ദോഹയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തും. മറ്റു രാജ്യങ്ങളിലെ ചില സര്‍വീസുകള്‍ കുറയ്ക്കും. ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മറ്റു വിമാന കമ്പനികളും ഖത്തറിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


ദോഹയിലെ പഴയ വിമാനത്താവളം വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ ഖത്തറിലേക്ക് വരാന്‍ പോകുകയാണ്. സര്‍വീസുകള്‍ ക്രമീകരിക്കുന്നത് വലിയ ദൗത്യമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. 12 ലക്ഷം പേര്‍ ഫുട്ബോര്‍ സീസണില്‍ ദോഹയില്‍ എത്തുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍.

അതേസമയം, ഖത്തറിലേക്ക് മല്‍സരങ്ങള്‍ കാണുന്നതിന് എത്തുന്നവര്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടൂര്‍ണമെന്റ് ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമാണ് നേരത്തെ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഒരു ടിക്കറ്റെടുത്ത വ്യക്തിക്ക് മറ്റു മൂന്ന് പേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടാകുമെന്നാണ് വിവരം. ബന്ധപ്പെട്ട നിയമത്തില്‍ ചില മാറ്റങ്ങള്‍ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലുടനീളം എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലായാണ് 2022 ലോകകപ്പ് നടക്കുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ആവേശം വര്‍ധിക്കുകയും ടിക്കറ്റുകള്‍ക്കായുള്ള കനത്ത ഡിമാന്‍ഡും കൂടിയായതോടെ, ലോകകപ്പ് വേളയില്‍ മിഡില്‍ ഈസ്റ്റ് രാജ്യത്തേക്ക് വന്നിറങ്ങുന്ന ആരാധകര്‍ക്കായി 30000 എല്ലാ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍ . ഇത് താമസം , ഭക്ഷണം , തുടങ്ങി അനുബന്ധ മേഖലയിലൊക്കെ പ്രവാസികള്‍ക്ക് ഗുണകരമാകുമെന്നു തന്നെയാണ് കണക്ക് കൂട്ടുന്നത്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും 2022 ലോകകപ്പിന്റെ സിഇഒ നാസര്‍ അല്‍ ഖാതറും , ഖത്തര്‍ ലോകകപ്പ് എന്നെന്നും ഓര്‍ക്കാനുള്ള കായികരംഗത്തെ ഏറ്റവും മികച്ച ടൂര്‍ണമെന്റിന്റെ എക്കാലത്തെയും മികച്ച പതിപ്പായിരിക്കുമെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (7 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (7 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (7 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (7 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (9 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (9 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (9 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (9 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (10 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (10 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (10 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (11 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (12 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (13 hours ago)

Malayali Vartha Recommends