യുഎഇയില്‍ 883 വെബ്സൈറ്റുകള്‍ നിരോധിച്ചു; നിരോധിച്ചവയില്‍ 435 എണ്ണവും അശ്ലീല സൈറ്റുകൾ, നടപടി നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ചൂണ്ടിക്കാട്ടി! നിയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ കണ്ടെത്തി നിരോധിക്കുന്നത് യുഎഇയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസിയുടെ നിര്‍ദ്ദേശപ്രകാരം

യുഎഇയില്‍ 883 വെബ്സൈറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവയില്‍ 435 എണ്ണവും അശ്ലീല സൈറ്റുകളാണ്. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പെട്ടത്.
ഏകദേശം 377 എണ്ണം (43 ശതമാനം) വെബ്സൈറ്റുകള്‍ ഫിഷിംഗ്, വഞ്ചന തുടങ്ങിയ കാരണം മൂലം ബ്ലോക്ക് ചെയ്യപ്പെട്ടെന്നാണ് വിവരം. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ പരിശോധനകളുടെ ഭാഗമായാണ് നടപടി.
യുഎഇയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസിയുടെ (ടി.ഡി.ആര്‍.എ.) നിര്‍ദ്ദേശപ്രകാരമാണ് നിയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ കണ്ടെത്തി നിരോധിക്കുന്നത്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ശ്രമിച്ച വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയാണ് നിരോധിച്ചത്.
ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഉപയോക്താക്കളുടെ പേരുകൾ സമാഹരിക്കുകയും സന്ദർശനങ്ങളുടെ തീയതിയും സമയവും രേഖപ്പെടുത്തുകയും ചെയ്യുന്നത് യുഎഇ അധികൃതർ തുടരുമെന്നും മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ അശ്ലീല വെബ്‌സൈറ്റുകൾ upload ചെയ്യുന്നവരോട് യുഎഇ അധികൃതർ ഒരു സഹിഷ്ണുതയും കാണിക്കില്ലെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. നിരോധിത വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നവർ അവരുടെ കമ്പ്യൂട്ടറുകളുടെ ഐപി നമ്പർ മറയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് അത്തരം പ്രവർത്തനങ്ങൾ പിടിക്കാൻ കഴിയുമെന്നും വ്യക്തമാക്കി
ഇതനുസരിച്ച് ആറ് പേർ കുട്ടികളുടെ അശ്ലീല വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യുകയും വെബിൽ മെറ്റീരിയൽ വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു; അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോർട്ട് ഉണ്ട്
പൊതു താത്പര്യത്തിനോ പൊതു മര്യാദകള്‍ക്കോ ക്രമസമാധാനത്തിനോ പൊതുജനങ്ങളുടെയും രാജ്യത്തിന്റെ സുരക്ഷയ്ക്കോ മതത്തിനോ വിരുദ്ധമാവുന്ന ഉള്ളടക്കങ്ങളാണ് ടെലികമ്യൂണികേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസി പ്രകാരം നിയമവിരുദ്ധമായി മാറുന്നത്
നിയമവരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‍സൈറ്റുകളിലേക്കും നിയമവിരുദ്ധമായ ഉള്ളടക്കങ്ങളിലേക്കും പ്രവേശിക്കാന്‍ അനുവദിക്കുന്ന പ്രോക്സി സെര്‍വറുകള്‍, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകള്‍ (വി.പി.എന്‍) എന്നിവയും നിയമവിരുദ്ധമാണ്. നഗ്നത, അശ്ലീല ദൃശ്യങ്ങള്‍, പെണ്‍വാണിഭം എന്നിവ പ്രോത്സാഹിപ്പിക്കല്‍, ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയവ, മാനഹാനിയുണ്ടാക്കുന്നതും അപമാനിക്കുന്നതുമായ ഉള്ളടക്കങ്ങള്‍, സ്വകാര്യതാ ലംഘനം, യുഎഇയിലെ ക്രമസമാധാന വ്യവസ്ഥയ്ക്ക് എതിരായ കുറ്റകൃത്യങ്ങള്‍, കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയോ കുറ്റകൃത്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന അറിവ് നല്‍കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തുടങ്ങിയവയെല്ലാം യുഎഇ നിയമ പ്രകാരം കുറ്റകരമാണ്.
ഇതിന് പുറമെ ബൗദ്ധിക സ്വത്തവകാശത്തിലേക്കുള്ള കടന്നുകയറ്റം, വിവേചനം, മതത്തെ അപമാനിക്കല്‍, വൈറസുകള്‍ പോലുള്ള പ്രോഗ്രാമുകള്‍ തുടങ്ങിയവയും ടെലികമ്യൂണികേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസി പ്രകാരം കുറ്റകരമാണ്.
നിരോധിച്ച ചില വെബ്‌സൈറ്റുകളിൽ ഉണ്ടായിരുന്നത് 1. ബ്ലോക്ക് ചെയ്ത ഉള്ളടക്കം കണ്ടെടുക്കുന്നതിന് ഉപയോഗിക്കുന്ന വെബ്സൈറ്റുകള്‍.
(നിരോധിത ഉള്ളടക്കത്തിലേക്ക് ആക്സസ് അനുവദിക്കുന്ന പ്രോക്സി സെര്‍വറുകളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും (വിപിഎന്‍) ഇതില്‍ ഉള്‍പ്പെടുന്നു.)
2. അശ്ലീലം, നഗ്‌നത
3. ആള്‍മാറാട്ടം, വഞ്ചന, ഫിഷിംഗ്
4. അപമാനം, അപകീര്‍ത്തിപ്പെടുത്തല്‍
5. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം
6. യുഎഇക്കും സമൂഹിക ക്രമത്തിനും എതിരായ കുറ്റകൃത്യങ്ങള്‍
7. ക്രിമിനല്‍ പ്രവൃത്തികളെ പിന്തുണയ്ക്കല്‍ എന്നിവ അടങ്ങിയത് ആയിരുന്നു...
യു എ ഇ യിൽ പോൺ സൈറ്റ് ബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും തടവോ 150,000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴയോ അടക്കേണ്ടി വന്നേക്കാം. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി) കുട്ടികളുടെ അശ്ലീലം പോലുള്ള ഉള്ളടക്കം ഉൾക്കൊള്ളുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിനെതിരെ നിവാസികൾക്ക് കർശനമായി മുന്നറിയിപ്പ് നൽകി, യുഎഇയുടെ സുരക്ഷ ഒരിക്കലും ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപയോക്താക്കളെയും വെബ്‌സൈറ്റുകളും പ്രാദേശിക അധികാരികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി
https://www.facebook.com/Malayalivartha






















