ഡിസംബർ എട്ടിന് ഒരു വലിയ പേടകത്തിൽ അന്യഗ്രഹജീവികൾ ഭൂമിയിലെത്തും; യുഎസിന്‍റെ പടിഞ്ഞാറൻ തീരത്ത് പ്രത്യേകിച്ച് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തില്‍ മെഗാ സുനാമി ഉണ്ടാകും, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക!വിചിത്രമായ അവകാശ വാദം ഉന്നയിച്ച് ടിക്ടോക്ക് യൂസറായ എനോ അലറിക്

ഡിസംബർ എട്ടിന് അന്യഗ്രഹജീവികൾ ഭൂമിയിലെത്തും ... ടിക്ടോക്ക് യൂസറായ എനോ അലറിക് ആണ് വിചിത്രമായ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. താനൊരു ടൈം ട്രാവലറാണ് എന്നാണ് ഇദേഹം സ്വയം അവകാശപ്പെടുന്നത്. ഡിസംബർ എട്ടിന് ഒരു വലിയ പേടകത്തിൽ അന്യഗ്രഹജീവികൾ ഭൂമിയിലെത്തും, മനുഷ്യരുമായി സംസാരിയ്ക്കും... എന്നാണു എനോ അലറിക് പറയുന്നത് . കഴിഞ്ഞില്ല വേറെയുമുണ്ട് പ്രവചനങ്ങൾ.
നവംബർ 30 -ന് ജെയിംസ് വെബ്ബ് ടെലസ്കോപ്പിലൂടെ ഭൂമിയോട് ചേർന്ന് നിൽക്കുന്ന മറ്റൊരു ഗ്രഹം കണ്ടെത്തും. 2023 മാർച്ചിൽ യുഎസ്സിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ ഒരു സുനാമി ഉണ്ടാകും. 'ടൈം ട്രാവലർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടിക് ടോക്ക് ഉപയോക്താവ് എനോ അലറിക്ക് പങ്കുവെച്ച വീഡിയോയിൽ ഇങ്ങനെ പറയുന്നു, ശ്രദ്ധിക്കുക! ഞാൻ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക."
മൂന്നാമത്തെ സംഭവം 2023 ഫെബ്രുവരി 6 ന് നടക്കും.അവിടെ ഒരു കൂട്ടം കൗമാരക്കാർ മറ്റ് ഗാലക്സികളിലേക്ക് ഒരു വേംഹോൾ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തും എന്നാണ് പ്രവചനം. അടുത്ത വർഷം മാർച്ച് മാസത്തിൽ മരിയാന ട്രെഞ്ചിൽ ഒരു പുരാതന സ്പീഷ്യസിനെ കണ്ടെത്തുമെന്ന് അലറിക് പ്രവചിക്കുന്നത്. യുഎസിന്‍റെ പടിഞ്ഞാറൻ തീരത്ത് പ്രത്യേകിച്ച് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തില്‍ മെഗാ സുനാമി ഉണ്ടാകുമെന്നാണ് അവസാന പ്രവചനം.
മനുഷ്യന് കൌതുകം ഉണര്‍ത്തുന്ന ചോദ്യമാണ് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്നത് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയവും ഒരു പക്ഷെ ഇത് തന്നെയാണ് . ഒരു പക്ഷെ നമ്മളാരും അറിയാതെ ഇക്കൂട്ടർ ഇവിടെ വന്നു പോകുന്നുണ്ടോ ,നമ്മളെ നിരീക്ഷിക്കുന്നുണ്ടോ തുടങ്ങിയ ചില ചോദ്യങ്ങൾ എല്ലാവരുടെയും മനസിലുണ്ടാകും. ഈ ആകാംഷ തന്നെയാണ് സ്വയം പ്രഖ്യാപിത 'ടൈം ട്രാവലർ' സമൂഹമാധ്യമങ്ങളിൽ പറഞ്ഞത് ... ....ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങുമെന്ന ഇയാളുടെ പ്രഖ്യാപനം പാശ്ചാത്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ്
എനോ അലറിക്കിന്റെ ഉദ്ദേശവും.
അന്യഗ്രഹ ജീവികളുണ്ടെന്നുള്ളതിന് ഇതുവരെയും തെളിവുകളൊന്നുമില്ല. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പ്രപഞ്ചത്തിൽ എവിടെയെങ്കിലും ബുദ്ധിസാമര്ത്ഥ്യമുള്ള, ശാസ്ത്രപുരോഗതി നേടിയ മറ്റൊരു ജീവസമൂഹമുണ്ടായിരിക്കാം എന്ന പ്രതീക്ഷ ശാസ്ത്രലോകത്തിന് ഉണ്ട്,
നിങ്ങൾക്കറിയാമോ ശാസ്ത്രജ്ഞർ അന്യഗ്രഹ ജീവികള്‍ക്ക് പിടിച്ചെടുക്കാനാവുംവിധം ചില സന്ദേശങ്ങള്‍ റേഡിയോ തരംഗങ്ങളായി ഗാലക്‌സിയ്ക്ക് പുറത്തേക്ക് അയക്കുന്നുണ്ട്. ശൂന്യാകാശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അന്യ ഗ്രഹ ജീവികള്‍ക്ക് അത് പിടിച്ചെടുത്ത് ഭൂമിയെ കണ്ടെത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം.......
നാസയുടെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ സൗരയൂഥത്തിന് പുറത്തേക്ക് അയക്കാനുള്ള പുതിയ സന്ദേശം തയ്യാറാക്കിയിരിക്കുകയാണ്. ബീക്കണ്‍ ഇന്‍ ദി ഗാലക്‌സി എന്നറിയപ്പെടുന്ന ഈ സന്ദേശം റേഡിയോ തരംഗങ്ങളായാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്.......
ആശയവിനിമയത്തിനുള്ള ലളിതമായ മാര്ഗങ്ങള് , ഗണിതത്തിലേയും ഊര്ജതന്ത്രത്തിലേയും ചില അടിസ്ഥാന ആശയങ്ങൾ , ഡി.എൻ .എയിലെ ഘടകങ്ങൾ ;, മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള വിവരങ്ങൾ ; ഒപ്പം ഈ സന്ദേശം ലഭിച്ചാൽ മറുപടി അയക്കാനുള്ള വിലാസവും പുതിയതായി തയ്യാറാക്കിയ സന്ദേശത്തിൽ ഉണ്ട് പക്ഷെ ഇതുവരെ ആരും ഈ സന്ദേശങ്ങൾക്ക് മറുപടി തന്നിട്ടില്ല .
യു.എസ്. നാഷണൽ സയൻസ് ഫൗണ്ടേഷന്റെ അരെസിബോ ഒബ്‌സർവേറ്ററിയിൽ ആണ് ഇത്തരത്തിൽ ബഹിരാകാശത്തേക്ക് സന്ദേശങ്ങൾ അയക്കുന്നയിടങ്ങളിലൊന്ന്. 1974-ലാണ് അരെസിബോ ശൂന്യാകാശത്തേക്ക് സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയത്. ജീവനുണ്ടായേയ്ക്കാം എന്ന് പ്രതീക്ഷിക്കുന്ന ക്ഷീരപഥത്തിലെ ചില പ്രത്യേക മേഖലകളെ ലക്ഷ്യമിട്ടാണ് ഈ സന്ദേശ തരംഗങ്ങൾ അയക്കുന്നത്.
ഇനി എനോ അലറിക്ക് പറയുന്നത് പോലെ ഈ സന്ദേശങ്ങൾ കിട്ടിയതുകൊണ്ട് അന്യഗ്രഹത്തിൽ താമസിക്കുന്നവർ ഭൂമിയിലേക്ക് വരുന്നതാകുമോ ... ഈ വാർത്ത കാണുന്ന നിങ്ങളൾക്കും എനിക്കും എല്ലാം ഉറപ്പുണ്ട് ... അത്തരം ഒരു അന്യഗ്രഹ ജീവി നമ്മെ തേടി വരില്ലെന്ന് , എന്നാലും ഒരു ആകാംഷ , ഇനി എങ്ങാനും വരുമോ....
https://www.facebook.com/Malayalivartha






















