നാളെ 11.30 രാജിക്കത്തു രാജ് ഭവനിൽ എത്തിക്കണം! ഗവർണറുടെ അന്ത്യശാസനം! ഒൻപത് സർവകലാശാലകളിലെ വി സിമാരും നാളെ തന്നെ രാജിവയ്‌ക്കണം, കടുത്ത നടപടി സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഒൻപത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്...

കെടിയു വിസിയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡം ലംഘിച്ച് നിയമിച്ച സംസ്ഥാനത്തെ അഞ്ച് വിസിമാരുടെ കാര്യത്തിൽ ഗവർണ്ണർ തീരുമാനമെടുത്തു. ഒൻപത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. തന്റെ ട്വീറ്റിലൂടെയാണ് ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള സർവകലാശാല, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഒസെൻ സ്റ്റഡീസ്, കണ്ണൂർ സർവകലാശാല, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, എപിജെ അബ്ദുൾകലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി... എന്നിങ്ങനെ ഒൻപത് സർവകലാശാലയിലെയും വൈസ് ചാൻസലർമാർ രാജിവയ്‌ക്കണമെന്നാണ് ഗവർണർ ട്വീറ്റ് ചെയ്‌തത്.
നാളെ രാവിലെ 11.30നകം തന്നെ രാജിക്കത്ത് നൽകണം എന്നാണ് ഗവർണർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സുപ്രീകോടതി വിധി ആയുധമാക്കിയിരിക്കുകയാണ് ഗവർണർ. നാളെ തന്നെ രാജി വയ്ക്കാനാണ് നിർദ്ദേശം. സുപ്രീംകോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് നിർദേശം. ഇത്തരത്തിൽ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ് എന്നതാണ് ശ്രദ്ധേയം.
അതേസമയം യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവൻ വ്യക്തമാക്കി. 5 വി സി മാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്. 4 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















